വനം വകുപ്പിനെതിരെ രൂക്ഷവിമർശനം ,കാട് നശിപ്പിച്ച് യൂക്കാലി നട്ടത് എന്തിന് ?അരിക്കൊമ്പനെ കൂട്ടിലടയ്ക്കരുത്, എങ്ങോട്ടു മാറ്റണമെന്ന് സർക്കാരിന് തീരുമാനിക്കാം’: ഹൈക്കോടതി

സംസ്ഥാന സർക്കാർ ആനയെ പിടിക്കുകയല്ല വേണ്ടത്. ആന ജനവാസ മേഖലയിലേക്ക് വരുന്നത് തടയുകയാണ് ചെയ്യേണ്ടത്. പട്ടയം നൽകുന്നത് ആരും ചോദ്യം ചെയ്യുന്നില്ല. വനമേഖലയോട് ചേർന്നുള്ള എംഎൽഎമാരും എംപിമാരും എന്തുകൊണ്ട് സർക്കാർ വീഴ്ച വരുത്തിയാൽ ചോദ്യം ചെയ്യുന്നില്ല? വ്യക്തിപരമായി വധഭീഷണി വരെ കാര്യങ്ങളെത്തുന്നുവെന്നും ആനയെ പിടികൂടുന്നത് എളുപ്പമുള്ള കാര്യമാണെന്നും ജസ്റ്റിസുമാരായ ജയശങ്കരൻ നമ്പ്യാർ, പി ഗോപിനാഥ് എന്നിവർ പറഞ്ഞു.

0

കൊച്ചി| ചിന്നക്കനാൽ ശാന്തൻപാറ മേഖലയിൽ നിരവധി പേരെ കൊന്നും കൃഷിയും കെട്ടിടങ്ങളും നശിപ്പിച്ചും ജനജീവിതത്തെ ബുദ്ധിമുട്ടിലാക്കിയ അരിക്കൊമ്പനെന്ന കാട്ടാനയെ കൂട്ടിലടയ്ക്കനാകില്ലന്ന് കേരള ഹൈക്കോടതി. ആനയെ പിടികൂടി എവിടെ വിടണമെന്ന് സംസ്ഥാന സർക്കാരിന് തീരുമാനിക്കാമെന്ന് പറഞ്ഞ കോടതി, സ്വാഭാവിക ആവാസ വ്യവസ്ഥയിലേക്ക് ആനയെ മാറ്റിയാൽ കോടതി എതിർക്കില്ലെന്നും പറഞ്ഞു.പറമ്പിക്കുളത്ത് പ്രതിഷേധം ഉയരുന്ന സാഹചര്യത്തില്‍ ആനയെ എവിടെ വിടണമെന്ന കാര്യത്തില്‍ സര്‍ക്കാരിന് തീരുമാനമെടുക്കാം. ഇതിന് സര്‍ക്കാരിന് ഒരാഴ്ച സമയം നല്‍കി.നെന്മാറ എംഎൽഎ കെ ബാബു സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. അരിക്കൊമ്പൻ വിഷയം 19 ന് പരിഗണിക്കും.

അതേസമയം വനം വകുപ്പിനെ കോടതി നിശിതമായി വിമർശിച്ചു ആനയുടെ ആവാസ വ്യവസ്ഥ യായിരുന്ന പുൽമേടുകൾ നശിപ്പിച്ചു യൂക്കാലിമരങ്ങൾ വെച്ച് പിടിപ്പിച്ചുവെന്ന് കോടതി കുറ്റപ്പെടുത്തി. നമ്മൾ സ്വാർത്ഥ സമൂഹമായി മാറുകയാണെന്ന് കോടതി വിമർശിച്ചു.

അരിക്കൊമ്പനെ പിടിക്കാനുള്ള ട്രയൽ റൺ തടഞ്ഞല്ലോയെന്ന് കോടതി ചോദിച്ചു. അതിരപ്പിള്ളിയിൽ തടസ്സം നിന്നത് തങ്ങളല്ലെന്ന് നെന്മാറ എംഎൽഎയുടെ അഭിഭാഷകൻ പറഞ്ഞു. പറമ്പിക്കുളത്തേക്ക് ആനയെ മാറ്റുമ്പോൾ ടൈഗർ റിസർവിന്റെ പുറത്തുള്ളവർ ആശങ്കപ്പെടേണ്ട ആവശ്യമില്ലല്ലോയെന്ന് കോടതി ചോദിച്ചു.അരിക്കൊമ്പനെ കൊണ്ടുവിടേണ്ട കാടുകളിൽ അഗസ്ത്യാർ കൂടം പരിഗണനയിലില്ലെന്ന് സർക്കാർ കോടതിയിൽ വ്യക്തമാക്കി

ഈ വിഷയത്തിൽ എന്തെങ്കിലും ചെയ്തേ പറ്റൂ എന്ന് കോടതി പറഞ്ഞു. സംസ്ഥാന സർക്കാർ ആനയെ പിടിക്കുകയല്ല വേണ്ടത്. ആന ജനവാസ മേഖലയിലേക്ക് വരുന്നത് തടയുകയാണ് ചെയ്യേണ്ടത്. പട്ടയം നൽകുന്നത് ആരും ചോദ്യം ചെയ്യുന്നില്ല. വനമേഖലയോട് ചേർന്നുള്ള എംഎൽഎമാരും എംപിമാരും എന്തുകൊണ്ട് സർക്കാർ വീഴ്ച വരുത്തിയാൽ ചോദ്യം ചെയ്യുന്നില്ല? വ്യക്തിപരമായി വധഭീഷണി വരെ കാര്യങ്ങളെത്തുന്നുവെന്നും ആനയെ പിടികൂടുന്നത് എളുപ്പമുള്ള കാര്യമാണെന്നും ജസ്റ്റിസുമാരായ ജയശങ്കരൻ നമ്പ്യാർ, പി ഗോപിനാഥ് എന്നിവർ പറഞ്ഞു.

എന്നാൽ പിടികൂടിയതിന് ശേഷമുള്ള ആനയുടെ ദുരിതത്തെ പറ്റി ആരെങ്കിലും അന്വേഷിച്ചിട്ടുണ്ടോയെന്ന് കോടതി ചോദിച്ചു. കോടതി തീരുമാനിക്കട്ടെ എന്നാണ് സംസ്ഥാന സർക്കാർ പറയുന്നത്. ഇത് നിരുത്തരവാദപരമായ പ്രതികരണമാണ്. ആനത്താര തുറന്നാൽ ആനകൾ ജനവാസ മേഖലയിലേക്ക് വരില്ല. റിപ്പോർട്ട് കോടതി പഠിച്ചതാണ്. ആവാസ വ്യവസ്ഥയിലെ മാറ്റം കാരണമാണ് ആനകൾ അരിയും ചക്കയും കഴിക്കാൻ നാട്ടിലെത്തുന്നത്. പറമ്പിക്കുളം കോടതി നിർദ്ദേശിച്ച സ്ഥലമല്ലെന്നും വിദഗ്ദ്ധ സമിതി നിർദ്ദേശിച്ചതാണെന്നും കോടതി പറഞ്ഞു.

പല മേഖലകളിലായാണ് പറമ്പിക്കുളത്ത് ജനവാസം എന്നത് കൊണ്ടാണ് പറമ്പിക്കുളം നിർദ്ദേശിച്ചതെന്ന് സർക്കാർ വിശദീകരിച്ചു. പെരിയാർ മേഖലയിൽ ജനവാസം കൂട്ടമായാണെന്ന് സർക്കാർ ചൂണ്ടിക്കാട്ടി. മുതുമലൈയിലേക്ക് കൊണ്ടുപോകട്ടെയെന്ന് നെന്മാറ എംഎൽഎ നിർദ്ദേശിച്ചു. അപ്പോൾ പിന്നെ ഇത് മറ്റുള്ളവരുടെ തല വേദനയാകില്ലേയെന്ന് കോടതി ചോദിച്ചു. ഇതെല്ലാം സർക്കാരിനോട് പറയൂവെന്നും കോടതിയോട് പറഞ്ഞു. ജനങ്ങളുടെ ഭയം മനസ്സിലാക്കുന്നുവെന്ന് നെന്മാറ എംഎൽഎയോട് കോടതി പറഞ്ഞു. ഉൾക്കാടുകളിൽ ഭക്ഷണവും വെള്ളവും ഉണ്ടാകും. ആനയെ എങ്ങോട്ട് മാറ്റണമെന്ന് സർക്കാർ തീരുമാനിക്കട്ടയെന്നും എന്നാൽ കൂട്ടിലടയ്കക്കാൻ ആകില്ലെന്നും കോടതി പറഞ്ഞു.ഒരു അരിക്കൊമ്പൻ മാത്രമല്ല നിരവധി ആനകൾ ഉണ്ട്. ജനപ്രതിനിധികൾ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും കോടതി വിമർശിച്ചു.സഹജീവികള്‍ക്കുവേണ്ടി ഒരു ആനയെ ഒരിടത്തുനിന്നും മറ്റൊരിടത്തേക്ക് മാറ്റാന്‍ പോലും സമ്മതിയ്ക്കാത്ത വിധം സമൂഹം സ്വര്‍ത്ഥരായി മാറിയെന്നും കോടതി വിമര്‍ശിച്ചു.

സർക്കാർ ഒരാഴ്ചയക്കുള്ളിൽ തീരുമാനം എടുക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. നിങ്ങൾ ഭരിക്കുന്ന പാർട്ടിയുടെ എംഎൽഎ അല്ലേയെന്ന് കെ ബാബുവിനോട് കോടതി ചോദിച്ചു. എന്തുകൊണ്ട് സർക്കാരിനെ സമീപിക്കുന്നില്ല? സംസ്ഥാന സർക്കാരിൽ സമ്മർദ്ദം ചെലുത്തൂ. ഹർജി തള്ളേണ്ടി വരുമെന്നും കോടതി പറഞ്ഞു. അരിക്കൊമ്പനെ കൊണ്ട് ഈ അടുത്തും ഉപദ്രവം ഉണ്ടായെന്ന് ശാന്തൻപാറ പഞ്ചായത്ത് പറഞ്ഞു. വനം വകുപ്പ് ഉദ്യോഗസ്ഥർ ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് ശാന്തൻപാറ പഞ്ചായത്ത് കുറ്റപ്പെടുത്തി. കേസിൽ വാദം തുടരുകയാണ്.അരിക്കൊമ്പൻ പ്രശ്നത്തിൽ നിലവിലെ സാഹചര്യം ഇന്ന് മുഖ്യമന്ത്രി മന്ത്രിമാരുമായി ചർച്ച ചെയ്തു. നിയമപരമായ തുടർനീക്കങ്ങളിൽ എല്ലാ സാധ്യതയും പരിശോധിക്കാൻ വനംമന്ത്രിയെ മുഖ്യമന്ത്രി ചുമതലപ്പെടുത്തി

You might also like

-