നടി ആക്രമിക്കപ്പെട്ട കേസിൽ ആരോപണങ്ങളിൽ കഴമ്പുണ്ടോ? ജയിലിൽ കഴിയുന്ന പ്രതികളെ ചോദ്യം ചെയ്യും

നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദീലീപിനെതിരെ ബാലചന്ദ്രകുമാറിന്റെ ആരോപണങ്ങളിൽ കഴമ്പുണ്ടോ എന്ന് പരിശോധിക്കയുന്നതിന് കേസിൽ ജയിലിലുള്ള പ്രതികളെ ചോദ്യം ചെയ്യാൻ അനുമതി തേടി അന്വേഷണ സംഘം ഉടൻ കോടതിയെ സമീപിക്കും. കേസിന്റെ അന്വേഷണം സംഘങ്ങളായി തിരിഞ്ഞ്.

0

കൊച്ചി | നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദീലീപിനെതിരെ ബാലചന്ദ്രകുമാറിന്റെ ആരോപണങ്ങളിൽ കഴമ്പുണ്ടോ എന്ന് പരിശോധിക്കയുന്നതിന് കേസിൽ ജയിലിലുള്ള പ്രതികളെ ചോദ്യം ചെയ്യാൻ അനുമതി തേടി അന്വേഷണ സംഘം ഉടൻ കോടതിയെ സമീപിക്കും. കേസിന്റെ അന്വേഷണം സംഘങ്ങളായി തിരിഞ്ഞ്. മൂന്ന് സംഘമായി തിരിഞ്ഞാകും പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലുള്ള കേസ് അന്വേഷിക്കുക. സംവിധായകൻ ബാചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ ദിലീപിനെ വീണ്ടും ചോദ്യം ചെയ്യുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ ചർച്ച ചെയ്യാൻ ഇന്നലെ ഉന്നതതല യോഗം ചേർന്നിരുന്നു. ഇതിലാണ് സംഘങ്ങളായി തിരിഞ്ഞ് കേസ് അന്വേഷിക്കാൻ തീരുമാനിച്ചത്.അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥനെ അപായപ്പെടുത്താൻ ഗൂഢാലോചന നടന്നതായി സംവിധായകൻ ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയിരുന്നു. ഇതും ജയിലിൽ തനിക്ക് സുരക്ഷാ ഭീഷണിയുണ്ടെന്നും ചൂണ്ടിക്കാട്ടി പ്രതി പൾസർ സുനി അമ്മയ്‌ക്ക് കൈമാറിയ കത്തും ഒരു സംഘം അന്വേഷിക്കും. ദിലീപിന് പൾസർ സുനിയുമായി അടുത്ത ബന്ധമുണ്ടായിരുന്നോയെന്നകാര്യം രണ്ടാമത്തെ സംഘം അന്വേഷിക്കും.കേസിൽ നിന്നും രക്ഷപ്പെടാൻ ദിലീപ് സാക്ഷികളെ സ്വാധീനിയ്‌ക്കാൻ ശ്രമിച്ചെന്നും ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ അന്വേഷണ ചുമതല മൂന്നാമത്തെ സംഘത്തിനാണ്.

ഒന്നാം പ്രതി പൾസർ സുനിയെയും വിജീഷിനെയുമാണ് ചോദ്യം ചെയ്യുക. ബാലചന്ദ്രകുമാറിന്റെ രഹസ്യമൊഴി രേഖപ്പെടുത്തിയ ശേഷമാകും ഇത്.പൾസർ സുനിയുമായി ദിലീപിനുള്ള ബന്ധവും നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ദിലീപിന്റെ കൈവശമുണ്ടെന്ന ആരോപണവും കേന്ദ്രീകരിച്ച് തുടരന്വേഷണം നടത്താനാണ് തീരുമാനം . നിലവിൽ രണ്ടു തവണ അന്വേഷണ സംഘം സംവിധായകൻ ബാലചന്ദ്രകുമാറിന്റെ മൊഴിയെടുത്തു. ബുധനാഴ്ച ബാലചന്ദ്രകുമാറിൻറെ രഹസ്യമൊഴി കോടതിയും രേഖപ്പെടുത്തും.

പൾസർ സുനിക്കൊപ്പം ചോദ്യം ചെയ്യുന്ന വി.പി വിജീഷ് ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് കാവ്യാമാധവന്റെറ ഉടമസ്ഥതയിലുള്ള വസ്ത്ര വ്യാപാര സ്ഥാപനത്തിൽ എത്തിച്ചയാളാണ്. ഇവരെ ചോദ്യം ചെയ്തതിന് ശേഷമാകും ദിലീപിനെ ചോദ്യം ചെയ്യുക.
ഈ മാസം 20 ന് മുമ്പ് തുടരന്വേഷണ റിപ്പോർട്ട കൈമാറാനാണ് വിചാരണക്കോടതി നിർദേശം. ഇതനുസരിച്ച് കാര്യങ്ങൾ വേഗത്തിലാക്കാനാണ് അന്വേഷണ സംഘത്തിൻറെ നീക്കം. ഫെബ്രുവരി 16 ന് മുമ്പ് വിചാരണ അവസാനിപ്പിച്ച് കേസിൽ വിധി പറയണമെന്ന് സുപ്രീം കോടതി നിർദേശമുള്ളതിനാലാണ് ഉടൻ തുടരന്വേഷണ റിപ്പോർട്ട് നൽകാൻ വിചാരണക്കോടതി ആവശ്യപ്പെട്ടത്. അതേസമയം, തുടരന്വേഷണം നടക്കുന്ന സാഹചര്യത്തിൽ വിചാരണ ആറുമാസം കൂടി നീട്ടണമെന്ന സർക്കാരിൻറെ ആവശ്യം സുപ്രീം കോടതിയുടെ പരിഗണനയിലാണ്.അതേസമയം വിചാരണ കോടതി നടപടികളിൽ പ്രതിഷേധിച്ച് രാജിവെച്ച സ്‌പെഷ്യൽ പ്രോസിക്യൂട്ടർ വിഎൻ അനിൽകുമാറിനെ തിരികെ കൊണ്ടുവരാനുള്ള നടപടികൾക്കായി ഉന്നത ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി.

You might also like

-