അനീഷ് ജോർജിനെ വിളിച്ചു വരുത്തി കൊന്നതല്ല കുടുംബത്തിന്റെ ആരോപണം തള്ളി പോലീസ്

"പെൺകുട്ടിയുടെ മുറിയിൽ നിന്നും അടക്കി പിടിച്ചുള്ള സംസാരവും കേട്ട് മൂന്നുമണിയോടെ മകളുടെ മുറിയിൽ അനീഷ് ഉണ്ടെന്ന് സൈമൺ ലാലു അറിയുന്നതു . മുറി ബലമായി തുറന്നപ്പോൾ മകളുടെ മുറിയിൽ അനീഷിനെ കണ്ടതിൽ പ്രകോപിതനായ സൈമൺ, യുവാവിനെ കൊലപ്പെടുത്തുകയായിരുന്നു"

0

തിരുവനന്തപുരം| അനീഷ് ജോർജിനെ വീട്ടിൽ വിളിച്ചുവരുത്തി കൊലപ്പെടുത്തിയതാണെന്ന കുടുംബത്തിന്റെ ആരോപണം തള്ളി പൊലീസ്. അർധരാത്രി രണ്ടുമണിയോടെ അനീഷ് പെൺ സുഹൃത്തിന്റെ വീട്ടിൽ എത്തിയിരുന്നതായും ഒരു മണിക്കൂർ പെൺകുട്ടിക്കൊപ്പം കഴിഞ്ഞാതായും പോലീസ് കണ്ടെത്തിയിട്ടുണ്ട് .പെൺകുട്ടിയുടെ വീട്ടിലെത്തിഅനീഷ് എത്തി ഒരുമണിക്കൂറിന് ശേഷമാണ് കൊലപാതകം അരങ്ങേറുന്നത് .
രാത്രി ഒന്നരവരെ അനീഷും പെൺസുഹൃത്തും തമ്മിൽ പരസ്പരം ഫോണിൽ സംസാരിച്ചു. ശേഷം രണ്ടുമണിയോടെ അനീഷ്, പെൺകുട്ടിയുടെ വീടിന്റെ പിൻവശത്തുള്ള കാടുമൂടിയ ഇടവഴിയിലൂടെ എത്തി വീട്ടിലേക്ക് കയറി. സംഭവത്തിന് ശേഷം ഡോഗ് സ്ക്വാഡിന്റെ പരിശോധനയിൽ ഇക്കാര്യം വ്യക്തമായിട്ടുണ്ട് .
“പെൺകുട്ടിയുടെ മുറിയിൽ നിന്നും അടക്കി പിടിച്ചുള്ള സംസാരവും കേട്ട് മൂന്നുമണിയോടെ മകളുടെ മുറിയിൽ അനീഷ് ഉണ്ടെന്ന് സൈമൺ ലാലു അറിയുന്നതു . മുറി ബലമായി തുറന്നപ്പോൾ മകളുടെ മുറിയിൽ അനീഷിനെ കണ്ടതിൽ പ്രകോപിതനായ സൈമൺ, യുവാവിനെ കൊലപ്പെടുത്തുകയായിരുന്നു”– പൊലീസ് പറയുന്നു.

അനീഷിന്റെ മാതാപിതാക്കൾ ഉന്നയിക്കുന്നതുപോലെ കൊലപാതകത്തിനു മുൻപ് സൈമണിന്റെ വീട്ടിൽ വഴക്ക് നടന്നത്തിന് തെളിവില്ലെന്നു പൊലീസ് പറഞ്ഞു.പെൺകുട്ടിയുടെ വീട്ടിൽ ബഹളമൊന്നും കേട്ടില്ലെന്ന് അയൽവാസികളും മൊഴി നൽകിയിരുന്നു. പെൺകുട്ടിയുടെ മുറിയിൽ നിന്ന് ബിയർ കുപ്പികൾ കണ്ടെത്തിയിട്ടുണ്ട്. ഇതുസംബന്ധിച്ച് പൊലീസ് അന്വേഷണം നടത്തുകയാണ്. പെൺകുട്ടിയെയും മാതാവിനെയും വീണ്ടും ചോദ്യം ചെയ്യും

You might also like

-