നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണത്തിൽ ഇതുവരെ എന്താണ് നടന്നതെന്ന് വിചാരണ കോടതി

നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് നൽകിയ ഹർജി ഹൈക്കോടതി വിധി പറയാൻ മാറ്റിയിരുന്നു. അന്വേഷണത്തിലെ പാളിച്ചകൾ മറച്ച് വെക്കാനാണ് ഇപ്പോഴത്തെ തുടരന്വേഷണമെന്നും പൊലീസ് തനിക്കെതിരെ വ്യാജ തെളിവുകൾ ഉണ്ടാക്കുകയാണെന്നുമായിരുന്നു

0

കൊച്ചി | നടിയെ ആക്രമിച്ച കേസിൻ്റെ തുടരന്വേഷണത്തിൽ ഇതുവരെ എന്താണ് നടന്നതെന്ന് വിചാരണ കോടതി. തുടരേന്വേഷണം പൂർത്തിയാക്കാൻ മൂന്ന് മാസം കൂടി അനുവദിക്കണമെന്ന ക്രൈംബ്രാഞ്ചിൻ്റെ അപേക്ഷ പരിഗണിക്കുമ്പോഴായിരുന്നു പ്രത്യേക കോടതി ജഡ്ജിയുടെ ചോദ്യം. ഇത് വരെ നടത്തിയ അന്വേഷണത്തിൻ്റെ മുഴുവൻ വിവരങ്ങളും നൽകാന്‍ കോടതി ക്രൈംബ്രാഞ്ചിനോട് ആവശ്യപ്പെട്ടു. ഭാവിയിൽ ചെയ്യാൻ പോകുന്ന കാര്യങ്ങൾ മാത്രമേ അന്വേഷണ പുരോഗതി റിപ്പോർട്ടിൽ ഉള്ളുവെന്ന് ജഡ്ജി ചൂണ്ടിക്കാട്ടി. തുടർന്ന് കേസ് അടുത്ത മൂന്നിലേക്ക് പരിഗണിക്കാൻ മാറ്റി.

സംവിധായകൻ ബാലചന്ദ്രകുമാറിൻ്റെ ആരോപണത്തെത്തുടർന്ന് നടിയെ ആക്രമിച്ച കേസില്‍ ക്രൈംബ്രാഞ്ച് തുടരന്വേഷണം നടത്തുന്നത്. അന്വേഷണം രണ്ട് മാസം പിന്നിട്ടു. ഈ മാസം ഒന്നിന് അന്വേഷണ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ വിചാരണ കോടതി ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് അന്വേഷണ പുരോഗതി റിപ്പോര്‍ട്ടുമായി ക്രൈംബ്രാഞ്ച് സംഘം കോടതിയിലെത്തിയത്. തുടരേന്വേഷണം പൂർത്തിയാക്കാൻ മൂന്ന് മാസം കൂടി അനുവദിക്കണമെന്നും ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടു, ഇനിയും നിരവധി പേരെ ചോദ്യം ചെയ്യാനുണ്ട്. സിനിമാ രംഗത്ത് നിന്നുൾപ്പെടെയുള്ളവരെ ചോദ്യം ചെയ്യണം. അതുകൊണ്ട് കൂടുതൽ സമയം വേണം എന്നുമായിരുന്നു ക്രൈംബ്രാഞ്ച് വാദം. ചോദ്യം ചെയ്യേണ്ടവരുടെ പട്ടികയും അന്വേഷണ സംഘം കോടതിക്ക് കൈമാറി. ഈ ഘട്ടത്തിലായിരുന്നു കോടതിയുടെ സുപ്രധാന ചോദ്യങ്ങള്‍.
രണ്ട് മാസത്തെ അന്വേഷണത്തില്‍ ഇതുവരെ എന്താണ് നടന്നതെന്ന് പ്രത്യേക ജഡ്ജ് ചോദിച്ചു. ഭാവിയിൽ ചെയ്യാൻ പോകുന്ന കാര്യങ്ങൾ മാത്രമേ അന്വേഷണ പുരോഗതി റിപ്പോർട്ടിൽ ഉള്ളവെന്ന് ജഡ്ജി ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തില്‍ ഇത് വരെ നടത്തിയ അന്വേഷണത്തിൻ്റെ മുഴുവൻ വിവരങ്ങളും നൽകാന്‍ കോടതി ക്രൈംബ്രാഞ്ചിനോട് ആവശ്യപ്പെട്ടു. കേസ് അടുത്ത മൂന്നിലേക്ക് പരിഗണിക്കാൻ മാറ്റി. നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം റദ്ദാക്കണം എന്ന ദിലീപിന്‍റെ ഹര്‍ജി ഹൈക്കോടതി വിധി പറയാന‍് മാററിയിരിക്കുകയാണ്. ഉദ്യോഗസ്ഥരെ കൊല്ലാന് ഗൂഢാലോചന നടത്തിയെന്ന കേസ് റദ്ദാക്കണമെന്ന പ്രതികളുടെ ഹര്‍ജിയും ഹൈക്കോടതിയുടെ മുന്നിലുണ്ട്.

നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് നൽകിയ ഹർജി ഹൈക്കോടതി വിധി പറയാൻ മാറ്റിയിരുന്നു. അന്വേഷണത്തിലെ പാളിച്ചകൾ മറച്ച് വെക്കാനാണ് ഇപ്പോഴത്തെ തുടരന്വേഷണമെന്നും പൊലീസ് തനിക്കെതിരെ വ്യാജ തെളിവുകൾ ഉണ്ടാക്കുകയാണെന്നുമായിരുന്നു ഫെബ്രുവരി 24 ന് ദിലീപ് കോടതിയിൽ വാദിച്ചത്. എന്നാൽ, ദിലീപിനെതിരെ അന്വേഷണ സംഘം വ്യാജ തെളിവുകൾ ഉണ്ടാക്കുകയാണെന്ന വാദം പ്രോസിക്യൂഷൻ തള്ളി. തുടരന്വേഷണം പൂർത്തിയാക്കാൻ മൂന്ന് മാസം കൂടി സാവകാശം വേണമെന്നാണ് അന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത്. തുടരന്വേഷണവുമായി ബന്ധപ്പെട്ട വിവരങ്ങൾ മുദ്രവെച്ച കവറിൽ കോടതിയ്ക്ക് കൈമാറുകയും ചെയ്തിരുന്നു. അന്വേഷണ ഉദ്യോഗസ്ഥന്‍റെ കൈവശമുള്ള ദൃശ്യങ്ങൾ ഡിജിറ്റലി ലോക്ക് ചെയ്തതാണെന്നും പ്രോസിക്യൂഷൻ അറിയിച്ചു. കേസിൽ വിശദമായ അന്വേഷണം ആവശ്യമാണെന്നും പ്രോസിക്യൂഷൻ കോടതിയില്‍ പറഞ്ഞു. അതേസമയം, തുടരന്വേഷണത്തിന് ഇനി സമയം നീട്ടി നല്‍കരുതെന്നായിരുന്നു ദിലീപിന്റെ ആവശ്യം. സമയപരിധി നീട്ടുകയല്ല, അന്വേഷണം തടയുകയാണ് വേണ്ടതെന്നും ദിലീപ് കോടതിയോട് പറഞ്ഞു.

You might also like

-