സ്വർണം വിറ്റത് കന്യാകുമാരിയിൽ ,വനിതയുടെ കൊലയാളിയെ തമിഴ്‌നാട്ടിൽ കൊണ്ടുപോയി തെളിവെടുക്കും

കൊലപാതക സമയത്ത് ധരിച്ചിരുന്ന ഷർട്ടും, കൊല ചെയ്യാൻ ഉപയോഗിച്ച കത്തിയും മുട്ടടയിലുള്ള കുളത്തിൽ പ്രതി ഉപേക്ഷിച്ചിരുന്നു. രാജേന്ദ്രനെ ഇവിടെയെത്തിച്ചും തെളിവെടുപ്പ് നടത്തും.

0

തിരുവനന്തപുരം | അമ്പലമുക്കിൽ അലങ്കാര ചെടി വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരി വിനീതയെ കൊലപ്പെടുത്തിയ
പ്രതി രാജേന്ദ്രൻ മോഷ്ടിച്ച സ്വർണം വിറ്റത് കന്യാകുമാരിയിലെ സ്വകാര്യ സ്ഥാപനത്തിലെന്ന് വിവരം. നാളെ പൊലീസ് ഇവിടെ തെളിവെടുക്കും. കൊലപാതകത്തിന് ശേഷം ഉടൻ തന്നെ രാജേന്ദ്രൻ വസ്ത്രവും മാറിയിരുന്നു. കൊലപാതക സമയത്ത് ധരിച്ചിരുന്ന ഷർട്ടും , കൊലയ്ക്കുപയോഗിച്ച കത്തിയും മുട്ടടയിലുള്ള കുളത്തിൽ ഉപേക്ഷിച്ചു. മറ്റൊരു ടീ ഷർട്ട് ധരിച്ചാണ് യാത്ര ചെയ്തതെന്നും രാജേന്ദ്രൻ മൊഴി നൽകിയതായാണ് വിവരം.

കൊലപാതക സമയത്ത് ധരിച്ചിരുന്ന ഷർട്ടും, കൊല ചെയ്യാൻ ഉപയോഗിച്ച കത്തിയും മുട്ടടയിലുള്ള കുളത്തിൽ പ്രതി ഉപേക്ഷിച്ചിരുന്നു. രാജേന്ദ്രനെ ഇവിടെയെത്തിച്ചും തെളിവെടുപ്പ് നടത്തും. കൃത്യം നടത്തിയ ശേഷം ഇയാൾ മറ്റൊരു ടീ ഷർട്ട് ധരിച്ചാണ് തമിഴ്‌നാട്ടിലേക്ക് രക്ഷപ്പെട്ടത്. പോലീസ് സംഘം തമിഴ്‌നാട്ടിൽ എത്തിയാണ് രാജേന്ദ്രനെ പിടികൂടിയത്. പേരൂർക്കടയിലെ ഒരു ചായക്കടയിൽ തൊഴിലാളിയായി ജോലി ചെയ്തുവരികയായിരുന്നു രാജേന്ദ്രൻ.

മോഷണ ശ്രമത്തിനിടെയുണ്ടായ സംഘട്ടനത്തിൽ രാജേന്ദ്രനും പരിക്കേറ്റിരുന്നു. മാലയെടുത്ത ശേഷം പേരൂർക്കടയിലെ ആശുപത്രിയിൽ എത്തി ചികിത്സ തേടിയ ശേഷമാണ് ഇയാൾ തമിഴ്‌നാട്ടിലേക്ക് പോയത്. സംഭവ ശേഷം സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് രാജേന്ദ്രനെക്കുറിച്ചുള്ള വിവരങ്ങൾ പോലീസിന് ലഭിച്ചത്.

കഴിഞ്ഞ ഞായറാഴ്ചയാണ് അമ്പലമുക്കില്‍ ചെടി വിൽപ്പന നടത്തുന്ന കടയിലെ ജീവനക്കാരി വിനീത കൊല്ലപ്പെട്ടത്. കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. അവധിയായിട്ടും ചെടികള്‍ക്ക് വെള്ളമൊഴിക്കാനെത്തിയ യുവതിയെ 11 മണിവരെ സമീപവാസികള്‍ പുറത്തുകണ്ടിരുന്നു. അതിന് ശേഷം നഴ്സറിയില്‍ ചെടിവാങ്ങാനെത്തിയ ചിലര്‍ ആരെയും കാണാത്തതിനെ തുടര്‍ന്ന് ബോര്‍ഡില്‍ എഴുതിയിരുന്ന നമ്പരില്‍ ഉടമസ്ഥനെ വിളിച്ചു.

വിനീത കടയിലുണ്ടെന്ന് ഉടമ പറഞ്ഞെങ്കിലും ആരും ഇല്ലെന്ന് ചെടിവാങ്ങാനെത്തിയവര്‍ മറുപടി നല്‍കി. സംശയം തോന്നിയ ഉടമസ്ഥൻ മറ്റൊരു ജീവനക്കാരിയെ ഇവിടേക്ക് പറഞ്ഞയച്ചു. ഇവരെത്തി പരിശോധിച്ചപ്പോഴാണ് നഴ്സറിയുടെ ഇടത് വശം ഇടുങ്ങിയ സ്ഥലത്ത് വളം വയ്ക്കുന്ന സ്ഥലത്ത് ടാര്‍പ്പോളിനടിയില്‍ മൃതദേഹം കണ്ടത്. പുല്ല് വെട്ടുന്ന കത്തി ഉപയോഗിച്ച് കഴുത്തില്‍ മൂര്‍ച്ചയേറിയ മൂന്ന് കുത്തേറ്റാണ് മരണം സംഭവിച്ചത്. വിനിതയുടെ കഴുത്തിലുണ്ടായിരുന്ന നാലരപവന്‍റെ മാല കണ്ടെത്താനായില്ല. ആഭരണമോ പണമോ കൈക്കലാക്കാനാണ് കൊലപാതകമെന്നാണ് പൊലീസ് സംശയിച്ചത്.

You might also like

-