സഹോദരിയെ കൊലപ്പെടുത്തിയ കേസിൽ അനുജത്തി ജിത്തുവിനെ പ്രദേശത്തെത്തിച്ചു തെളിവെടുക്കും .

കൊലക്ക് ശേഷം ഒളിവിൽ പോയ ജിത്തുവിനെ പോലീസ് കണ്ടെത്തിയത് കാക്കനാട്ടെ തെരുവോരം മുരുകന്റെ അഗതിമന്ദിരത്തിൽ നിന്നാണ് .പോലീസ് തന്നെയായിരുന്നു ജീത്തുവിനെ അഗതിമന്ദിരത്തിൽ എത്തിച്ചത്

0

കൊച്ചി: സഹോദരിയെ കൊലപ്പെടുത്തിയ കേസിൽ അനുജത്തി ജിത്തുവിനെ പൊലീസ് ഇന്ന് കോടതിയിൽ ഹാജരാക്കും. ഇന്നലെ വൈകീട്ടോടെയാണ് കാക്കനാട്ടെ അഭയകേന്ദ്രത്തിൽ വെച്ച് ഇവരെ പിടികൂടിയത്. പറവൂർ സ്റ്റേഷനിലെത്തിച്ച് വിശദമായ ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത് ഇന്ന് കോടതിയിൽ ഹാജരാക്കി കസ്റ്റഡിയിൽ വാങ്ങിയ ശേഷം    സംഭവം നടന്ന വീട്ടിൽ എത്തിച്ചു തെളിവെടുക്കും. പറവൂർ സി ഐ യുടെ നേതൃത്തത്തിലുള്ള സംഘമാണ് പ്രതിയുമായി തെളിവെടുക്കക .

“പ്രണയം ചേച്ചി ഇടപെട്ടു തകർത്തതു സംബന്ധിച്ച് ഇവർ തമ്മിൽ വാക്കേറ്റമുണ്ടായെന്നാണ് ജിത്തു പറയുന്നത്. ഇതിനിടെ ജിത്തു കത്തിയെടുത്തു വിസ്മയയെ കുത്തി. കുത്തേറ്റു വിസ്മയ വീണപ്പോൾ മരിച്ചെന്നു കരുതി മണ്ണെണ്ണ ഒഴിച്ചു തീകൊളുത്തിയശേഷം വീടിന്റെ പിൻവാതിലിലൂടെ കടന്നുകളയുകയായിരുന്നു എന്നും പോലീസിന് നൽകിയ മൊഴിയിൽ ജിത്തു പറയുന്നു”. കയ്യാങ്കളിക്കിടയിൽ ജിത്തുവിന്റെ വിരലിന് പരിക്കേറ്റിട്ടുണ്ട്. മുറിവേറ്റ വിരലുകളിൽ ജിത്തു ബാൻഡേജ് കെട്ടിയിരുന്നു. ജിത്തുവിന് ഒളിവിൽ കഴിയാൻ ആരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ പോലീസ് പരിശോധിക്കും.

കൊലക്ക് ശേഷം ഒളിവിൽ പോയ ജിത്തുവിനെ പോലീസ് കണ്ടെത്തിയത് കാക്കനാട്ടെ തെരുവോരം മുരുകന്റെ അഗതിമന്ദിരത്തിൽ നിന്നാണ് .പോലീസ് തന്നെയായിരുന്നു ജീത്തുവിനെ അഗതിമന്ദിരത്തിൽ എത്തിച്ചത്. എറണാകുളം മേനക ജംഗ്ഷനിൽ അലഞ്ഞു നടന്ന യുവതിയെ വനിതാ പോലീസുകാരാണ് ഇന്നലെ അർദ്ധരാത്രിയോടെ അഗതിമന്ദിരത്തിലെത്തിച്ചത്.പർദ്ദയും മുകളിൽ ഷാളും മുഖത്ത് മാസ്‌കും ഉണ്ടായതിനാൽ വനിതാ പൊലീസുകാർ തിരിച്ചറിഞ്ഞില്ല. ലക്ഷദ്വീപ് നിവാസിയാണെന്നായിരുന്നു പോലീസിനോട് ജീത്തു പറഞ്ഞത്.

ഇന്ന് രാവിലെയോടെ അഗതിമന്ദിരത്തിൽ ലക്ഷദ്വീപ് പോലീസ് എത്തിയപ്പോഴും പേര് മാറ്റിപ്പറഞ്ഞ് അവരെ കബളിപ്പിച്ചു.
സംശയം തോന്നിയ പോലീസ് മടങ്ങിയെങ്കിലും ജീത്തു അവരുടെ നിരീക്ഷണത്തിലായിരുന്നു.തുടർന്ന് മുരുകൻ യുവതിയെ പ്രത്യേകമായി മുറിയിൽ താമസിപ്പിച്ചു. കാമുകനെ കാണാൻ പോകുവാണെന്നായിരുന്നു മുരുകനോട് ജീത്തു പറഞ്ഞത്.അവരുടെ രണ്ട് കൈകളും പൊളളിയിരുന്നതായും മുരുകൻ വ്യക്തമാക്കി. ഇംഗ്ലീഷും ഹിന്ദിയും ഒരുപോലെ വശമുളള ജീത്തുവിന്റെ സംസാര രീതിയിൽ മാനസിക വിഭ്രാന്തിപോലെ തോന്നിയില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. വൈകീട്ടോടെ പോലീസെത്തി ജീത്തുവിനെ പിടികൂടുകയായിരുന്നു.

സാധാരണ ഉണ്ടാകുന്ന പോലെ വിസ്മയയുമായി വഴക്കുണ്ടായെന്നും വഴക്കിനിടെ ദേഷ്യത്തിൽ കത്തി കൊണ്ട് വിസ്മയയെ കുത്തിയെന്നുമാണ് ജീത്തു നൽകിയ മൊഴി കുത്തേറ്റ വിസ്മയ മരിച്ചുവെന്ന് തോന്നിയപ്പോൾ മണ്ണെണ്ണ ഉപയോഗിച്ച് തീകൊളുത്തി. കൊലപാതകത്തിന് ആരുടെയും പ്രേരണയും സഹായവും ഇല്ലെന്ന് ജിത്തു പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു.

ചൊവ്വാഴ്ചയാണ് പെരുവാരം പനോരമ നഗറില്‍ ശിവാനന്ദന്റെ മകള്‍ വിസ്മയയെ വീട്ടില്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വിസ്മയക്കൊപ്പം വീട്ടിലുണ്ടായിരുന്ന സഹോദരി ജിത്തുവിനെ സംഭവശേഷം കാണാതാവുകയായിരുന്നു. ജിത്തു പെരുവാരം ടൗണിലൂടെ നടന്നു പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു പൊലീസ് അന്വേഷണം. മാതാപിതാക്കള്‍ പുറത്തുപോയ സമയത്താണ് മാനസികാസ്വാസ്ഥ്യത്തിന് ചികിത്സയിലായിരുന്ന ജിത്തുവും സഹോദരിയും തമ്മില്‍ വഴക്കുണ്ടായത്.

You might also like

-