രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം അതിരൂക്ഷമായേക്കും വാക്സിൻ ക്ഷാമം പരിഹരിക്കാൻ റഷ്യയുടെ വാക്സിൻ എത്തിക്കാൻ നീക്കം
റഷ്യയുടെ സ്പുട്നിക് വാക്സീന് 10 ദിവസത്തിനുള്ളില്‍ അനുമതി നല്‍കിയേക്കുമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു
ഡൽഹി :രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം ആഞ്ഞടിക്കുന്നതിനാൽ വൻതോതിലുള്ള വാക്സിനേഷൻ നടപടികളുമായി കേന്ദ്ര സർക്കാർ രാജ്യത്തു വാക്സിൻ ക്ഷമ നിലനിൽക്കുന്നതിനാൽ മറ്റു രാജ്യങ്ങളിൽ ഉത്പാദിപ്പിച്ച വാക്സീനുകള്‍ക്ക് അനുമതി നല്‍കാന്‍ സാധ്യത. റഷ്യയുടെ സ്പുട്നിക് വാക്സീന് 10 ദിവസത്തിനുള്ളില്‍ അനുമതി നല്‍കിയേക്കുമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു .അഞ്ച് വാക്സീനുകള്‍ക്ക് കൂടി ഒക്ടോബറോടെ ഉപയോഗാനുമതി നല്‍കിയേക്കും. വാക്സീൻ സ്റ്റോക്ക് വിവരം അടിയന്തരമായി അറിയിക്കാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്രം നിർദ്ദേശം നല്‍കി. രാജ്യത്ത് കഴിഞ്ഞ തിങ്കളാഴ്ച ഒരുലക്ഷം പിന്നിട്ട രോഗികളുടെ പ്രതിദിന കണക്ക് ആറ് ദിവസം കഴിയുമ്പോള്‍ ഒന്നരലക്ഷം കടന്നിരിക്കുകയാണ്. 24 മണിക്കൂറിനിടെ 1,52,879 പേര്‍ കൂടി കൊവിഡ് ബാധിച്ചപ്പോള്‍, 839 പേര്‍ മരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് റഷ്യയിൽനിന്നും വാക്സിൻ ഇറക്കുമതിന് ചെയ്യാൻ നീക്കം നടക്കുന്നത്
രണ്ടാം തരംഗം ആരംഭിച്ച ഒരാഴ്ചക്കിടെ എട്ടുലക്ഷം പേര്‍ രോഗികളാകുകയും, നാലായിരത്തിലേറെ പേര്‍ മരിക്കുകയും ചെയ്തു കൊവഡിന്‍റെ രണ്ടാം വരവ് വരും ദിവസങ്ങളിലും അതിരൂക്ഷമായി തുടരുമെന്നാണ് കേന്ദ്രത്തിന്‍റെ വിലയിരുത്തല്‍. മഹാരാഷ്ട്ര, കേരളമടക്കമുള്ള സംസ്ഥാനങ്ങളിലാണ് ആകെ കേസുകളുടെ 80 ശതമാനവും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഈ സംസ്ഥാനങ്ങളില്‍ വാക്സീന്‍ വിമുഖതയും പ്രകടമാണെന്ന് ആരോഗ്യമന്ത്രാലയം വിലയിരുത്തി.
വരുന്ന നാലുദിവസം വാക്സിനേഷന്‍ നിരക്ക് പരമാവധി ഉയര്‍ത്താനാണ് ബുധനാഴ്‌ച വരെ കുത്തിവയ്പ്പ് ഉത്സവം നടത്തുന്നത്. വാക്സിനേഷന്‍ ആവശ്യമുള്ളവരെ സഹായിക്കുക, കൊവിഡ് ചികിത്സയില്‍ താങ്ങാകുക, മാസ്ക് ധരിക്കുന്നതടക്കമുള്ള മാനദണ്ഡങ്ങള്‍ പാലിക്കുക, കൊവിഡ് പോസിറ്റീവ് രോഗികള്‍ ഉള്ളയിടം മൈക്രോ കണ്ടെയിന്‍മെന്‍റ് സോണായി പ്രഖ്യാപിച്ച് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുക തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ പ്രധനമന്ത്രി മുന്‍പോട്ട് വച്ചു. കേരളത്തിൽ തെരെഞ്ഞെടുപ്പിട്ട തിരക്കുകൾ മൂലം വലിയതോതിൽ രോഗപകർച്ച ഉണ്ടായതായാണ് സൂചന പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം പതിനായിരം കടക്കാനും സാധ്യതയുണ്ട് .ഇന്ത്യയിൽ ഉത്പാദിപ്പിച്ച കോവിഡ് വാക്സിൻ നാല്പതിലധികം രാജ്യങ്ങളിൽ വിതരണം നടത്തിയിരുന്നു കൂടുതൽ വാക്സിൻ ഉത്‌പാദിപ്പിക്കാൻ മുൻവായിരം കോടി രൂപ സീറം ഇൻസ്റ്റിട്യൂട്ട് ആവശ്യപ്പെട്ടിരുന്നു