വായ്പ കാലാവധി മൊറോട്ടോറിയത്തോടെയോ അല്ലാതായോ രണ്ടുവര്‍ഷം വരെ നീട്ടാന്‍ ബാങ്കുകള്‍ക്ക് അധികാരം

ലിശ നിരക്ക് കുറയ്ക്കല്‍, പിഴപ്പലിശ ഒഴിവാക്കല്‍, തിരിച്ചടവ് പുനഃക്രമീകരിക്കല്‍ തുടങ്ങിയ ഇളവുകള്‍ ആണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ സര്‍ക്കുലറില്‍ വിശദീകരിച്ചിരിക്കുന്ന

0

ഡല്‍ഹി:കോവിഡ് വ്യാപനത്തെത്തുടര്ന്നു ബാങ്ക് വായ്പകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന മൊറോട്ടോറിയം അതേ രീതിയില്‍ തുടരില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍സുപ്രിംകോടതിയെ അറിയിച്ചു . അതേസമയം, വായ്പ തിരിച്ചടവിന് ബുദ്ധിമുട്ടുന്നവര്‍ക്ക് ഇളവുകള്‍ തീരുമാനിക്കാന്‍ ബാങ്കുകള്‍ക്ക് അധികാരം ഉണ്ടെന്നും സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.പലിശ നിരക്ക് കുറയ്ക്കല്‍, പിഴപ്പലിശ ഒഴിവാക്കല്‍, തിരിച്ചടവ് പുനഃക്രമീകരിക്കല്‍ തുടങ്ങിയ ഇളവുകള്‍ ആണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ സര്‍ക്കുലറില്‍ വിശദീകരിച്ചിരിക്കുന്നത്. ഓഗസ്റ്റ് ആറിന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കിയ സര്‍ക്കുലറിന്റെ അടിസ്ഥാനത്തിലാകും വായ്പ ഇളവുകളെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.കേസിൽ കോടതി നാളെ വീണ്ടും വാദം കേൾക്കും

ബാങ്കുകൾക്ക് രണ്ടുവർഷംവരെ മോറോട്ടറിയാം കൊടുക്കാൻ നിയമത്തിൽവ്യവസ്ഥയുണ്ടന്ന് സോളിറ്റർ ജെറാൾ തുഷാർ മേത്ത സുപ്രിം കോടതിയെ അറിയിച്ചു . പ്രശ്‌നം പഠിക്കാൻ കൂടുതൽ സമയം വേണമെന്ന കേന്ദ്രസർക്കാരിന്റെ വാദം കോടതി തള്ളി കേസ് അടിയന്തിരമായി പരിഗണിക്കേണ്ടതാണെന്നും നാളെ രാവിലെ 10: 30 കേസ് വേണ്ടു പരിഗണിക്കുമെന്ന് ജസ്റ്റിസ് അശോക് ഭൂഷൺ അദ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. പലിശ കുടിശ്ശിക പുതിയ വായ്പയാക്കി മാറ്റി തിരിച്ചടവ് പുനഃക്രമീകരിക്കുക, അധികവായ്പ അനുവദിക്കുക എന്നീ നിര്‍ദേശങ്ങളും റിസര്‍വ് ബാങ്കിന്റെ സര്‍ക്കുലറിലുണ്ട്.

ഓരോ വായ്പക്കാരന്റെയും സാഹചര്യം പരിശോധിച്ച് ബാങ്കുകളാകും ഇളവ് തീരുമാനിക്കുകയെന്നും കേന്ദ്ര സര്‍ക്കാരിന്റെ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. സത്യവാങ്മൂലത്തിന്റെ പകര്‍പ്പ് മാതൃഭൂമി ന്യൂസിന് ലഭിച്ചു. മൊറോട്ടോറിയം നീട്ടാനാകില്ലെന്ന് വ്യക്തമാക്കി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയും നേരത്തെ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തിരുന്നു.
മൊറോട്ടോറിയം ആദ്യം അനുവദിച്ചപ്പോള്‍ ആ അനുകൂല്യം വിനിയോഗിച്ചവരെക്കാള്‍ ഇരട്ടിയില്‍ അധികം പേര്‍ മൊറോട്ടോറിയം നീട്ടിയപ്പോള്‍ അതിന്റെ ആനുകൂല്യം വിനിയോഗിച്ചു എന്നാണ് ബാങ്കുകളുടെ നിലപാട്. അതിനാല്‍ മൊറോട്ടോറിയം എല്ലാവര്‍ക്കുമായി നീട്ടരുത് എന്നാണ് ബാങ്കുകളുടെ വാദം.

രാജ്യത്തെ ടുറിസം വ്യാസത്തെയും ഗതാഗതത്തെയും പ്രതിനിധികരിച്ചു കേരളത്തിൽനിന്നും കോൺട്രാക്ട് ക്യരെജ് ഓപറേറ്റേറ്റ്‌സ് അസോസിയേഷൻ ആണ് കോടതിയെ സമീപിച്ചത് ഹര്ജിക്കാര്ക്ക് വേണ്ടി അഭിപാഷകരായ മനോജ് വി ജോർജ് ശില്പ ലിസ ജോർജ്, വിഘ്‌നേശ് റാം എന്നിവർ ഹാജരായി.

You might also like

-