രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധന പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി വീണ്ടും ചർച്ച നടത്തും

24 മണിക്കൂറിനിടെ പതിനായിരത്തിലേറെ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ രാജ്യത്ത് ആകെ രോഗബാധിതരുടെ എണ്ണം മൂന്ന് ലക്ഷത്തി അയ്യായിരത്തി തൊള്ളായിരത്തി അന്‍പതായി.

0

ഡൽഹി :രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 309,603 കടന്നു. മഹാരാഷ്ട്ര
ഡൽഹി യു പി തുടങ്ങിയ സംസ്ഥാനങ്ങളിൽ ചിലയിടങ്ങളെങ്കിലും കൊറോണ വയറസ്സ് സമൂഹവ്യാപനത്തിലേക്ക് മാറിയതായി സംശയിക്കന്ന സാഹചര്യത്തിൽ കോവിഡ് പ്രതിരോധനപ്രവർത്തങ്ങൾ വിശകലം ചെയ്യാൻ പ്രധാനമന്ത്രി വീണ്ടും മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തും.മഹാരാഷ്ട്രയില്‍ മാത്രം ഒരു ലക്ഷത്തിലേറെ പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്.

24 മണിക്കൂറിനിടെ പതിനായിരത്തിലേറെ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ രാജ്യത്ത് ആകെ രോഗബാധിതരുടെ എണ്ണം മൂന്ന് ലക്ഷത്തി അയ്യായിരത്തി തൊള്ളായിരത്തി അന്‍പതായി. 8712 പേരാണ് ഇതുവരെ മരിച്ചത്. മഹാരാഷ്ട്രയില്‍ മാത്രം ഒരു ലക്ഷത്തി ആയിരത്തിലേറെ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇന്നലെ 3493 കേസുകളും 127 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഡല്‍ഹിയിലും സ്ഥിതി അതീവ രൂക്ഷമാണ്. ഇന്നലെ മാത്രം 2137 കേസുകളും 71 മരണവും സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തു. ഡല്‍ഹിയില്‍ ഇതുവരെ റിപ്പോര്‍ട്ട് ഏറ്റവും വലിയ കണക്കാണിത്.

രാജ്യത്ത് നിലവിൽ 1,44,817 പേരാണ് ചികിത്സയിലുള്ളത്. രോഗമുക്തി നേടിയവരുടെ എണ്ണം ഒന്നര ലക്ഷവും കടന്നു. മേയ് 24ന് കോവിഡ് രോഗികളുടെ എണ്ണത്തിൽ പത്താം സ്ഥാനത്തായിരുന്ന ഇന്ത്യ 18 ദിവസം കൊണ്ടാണ് നാലാം സ്ഥാനത്തായത്.അതിനിടെ രാത്രി ക൪ഫ്യൂ ക൪ശനമാക്കണമെന്ന് കാണിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങൾക്ക് കത്തയച്ചു. കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി മുഖ്യമന്ത്രിമാരെ ചര്‍ച്ചക്ക് വിളിച്ചത്. ജൂൺ 16, 17 തിയ്യതികളിലാണ് ചര്‍ച്ച നടക്കുക.

You might also like

-