തമിഴ്നാട്ടിൽ പതിനാലുകാരിയെ തീ കൊളുത്തി കൊന്നു.എഐഎഡിഎംകെയിലെ രണ്ട് നേതാക്കൾ അറസ്റ്റിൽ.

സിരുമധുര കോളനി സ്വദേശി ജയപാലിന്റെ മകളാണ് മരിച്ചത്. ​ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്നു

0

ചെന്നൈ: വില്ലുപുരം സിരമധുരൈ കോളനിയിൽ ഇന്നലെ രാവിലെ പതിനൊന്നരയോടെയായിരുന്നു സംഭവം. ഇവിടെ ഒരു പെട്ടിക്കട നടത്തിവരികയാണ് പെണ്‍കുട്ടിയുടെ അച്ഛൻ ജയപാൽ. സംഭവസമയത്ത് കുട്ടി മാത്രമാണ് വീട്ടിലുണ്ടായിരുന്നതെന്നാണ് ബന്ധുക്കൾ പറയുന്നത്. വീടിനോട് ചേര്‍ന്ന് തന്നെയുള്ള കടയിൽ ഇരിക്കുമ്പോഴാണ് പ്രതികൾ ആക്രമണം നടത്തിയതെന്നാണ് ഇവർ പൊലീസിനെ അറിയിച്ചത്. പെൺകുട്ടിയുടെ കരച്ചിൽ കേട്ടെത്തിയ അയൽവാസികളാണ് ആശുപത്രിയിലെത്തിച്ചത്. 70% പൊള്ളലേറ്റ് നിലയിലായിരുന്നു കുട്ടി.

ആശുപത്രിക്കിടക്കയില്‍ വച്ച് പെൺകുട്ടി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതികളെ പിടികൂടിയത്. എട്ട് വര്‍ഷം മുമ്പ് പെൺകുട്ടിയുടെ പിതൃസഹോദരനെ കൂട്ടം ചേർന്ന ആക്രമിച്ച കേസിലും പ്രതികളാണ് മുരുകനും കാളിയ പെരുമാളും. അന്നത്തെ കേസിൽ പ്രതികളായ ഇവരുൾപ്പെടെ എട്ട് പേരും ജാമ്യത്തിൽ പുറത്തിറങ്ങിയിരിന്നു. മുൻവൈരാഗ്യമാണോ അതോ മറ്റെന്തെങ്കിലും കാരണമാണോ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് ഇപ്പോൾ അന്വേഷിക്കുന്നത്. കേസിന്‍റെ എല്ലാ വശങ്ങളും പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്

ഞായറാഴ്ച രാവിലെയാണ് ഇരുവരും വീട്ടിലെത്തി പെണ്‍കുട്ടിയെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയത്. വീടിന് മുന്നില്‍ ചെറിയ കട നടത്തുന്നയാളാണ് പെണ്‍കുട്ടിയുടെ പിതാവ്. സംഭവ സമയം പെണ്‍കുട്ടി വീട്ടില്‍ ഒറ്റയ്ക്കായിരുന്നു. കട തുറന്ന് സാധനം നല്‍കാത്തതിനാലാണ് പെണ്‍കുട്ടിയെ തീകൊളുത്തിയതെന്ന് ആരോപണമുണ്ട്. പക്ഷേ ഇത് സംബന്ധിച്ച് സ്ഥിരീകരണമില്ല.

You might also like

-