നെടുങ്കണ്ടം കസ്റ്റഡി മരണക്കേസിലെ പ്രതികളേ ഉടൻ വിട്ടയക്കണമെന്ന് ഹൈക്കോടതി സി.ബി.ഐയ്ക്ക് രൂക്ഷ വിമര്‍ശനം

പ്രതികള്‍ക്ക് മുമ്പ് അനുവദിച്ച ജാമ്യ ഉത്തരവ് സി.ബി.ഐ. മേല്‍കോടതികളില്‍ ഒരിടത്തും ചോദ്യം ചെയ്തിട്ടില്ലെന്നും ഇവരെ അന്യായമായാണ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തതെന്നും ഹൈക്കോടതി വ്യക്തമാക്കി.

0

കൊച്ചി: നെടുങ്കണ്ടം കസ്റ്റഡി മരണക്കേസിലെ പ്രതികളായ പൊലീസുകാരെ എത്രയും പെട്ടെന്ന് വിട്ടയക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ജാമ്യ ഉത്തരവ് ചോദ്യം ചെയ്യാതെ പ്രതികളെ അറസ്റ്റു ചെയ്ത സി.ബി.ഐയ്ക്ക് കോടതിയുടെ രൂക്ഷ വിമര്‍ശനം. പ്രതികള്‍ക്ക് മുമ്പ് അനുവദിച്ച ജാമ്യ ഉത്തരവ് സി.ബി.ഐ. മേല്‍കോടതികളില്‍ ഒരിടത്തും ചോദ്യം ചെയ്തിട്ടില്ലെന്നും ഇവരെ അന്യായമായാണ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തതെന്നും ഹൈക്കോടതി വ്യക്തമാക്കി.
കഴിഞ്ഞ ദിവസം സിബിഐ അറസ്റ്റു ചെയ്ത എ.എസ്.ഐ സി.ബി.റജിമോന്‍ (48), സിവില്‍ പൊലീസ് ഓഫീസര്‍മാരായ എസ്.നിയാസ് (33), സജീവ് ആന്റണി (42), ജിതിന്‍ കെ.ജോര്‍ജ് (31), ഹോം ഗാര്‍ഡ് കെ.എം.ജയിംസ് (52), അസി.സബ് ഇന്‍സ്‌പെക്ടര്‍ റോയ് പി.വര്‍ഗീസ് (54) എന്നിവരെ എറണാകുളം അഡീ.ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റാണ് റിമാൻഡ് ചെയ്തത്.

കേസിലെ ഒന്നാം പ്രതിയായ സാബുവിന്റെ ജാമ്യം സുപ്രീംകോടതി റദ്ദാക്കിയ ഉത്തരവ് പരിഗണിച്ചാണ് സി.ജെ.എം കോടതി പ്രതികളെ റിമാൻഡ് ചെയ്തത്. പ്രതികള്‍ക്കെതിരേയുള്ള ജാമ്യം റദ്ദാക്കിയിട്ടില്ലെന്നും ഇവരെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യാവുന്നതാണെന്നുമാണ് സുപ്രീം കോടതി ഉത്തരവില്‍ പറഞ്ഞിട്ടുള്ളതെന്ന് പ്രതിഭാഗം അഭിഭാഷകര്‍ കോടതിയെ അറിയിച്ചു. ഈ വിവരം ബോധ്യപ്പെട്ട സി.ജെ.എം.കോടതി ഇടക്കാല ജാമ്യം അനുവദിച്ചെങ്കിലും പിന്നീട് ഇത് റദ്ദാക്കി പ്രതികളെ റിമാൻഡ് ചെയ്തു. തുടര്‍ന്ന് പ്രതികള്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ ഇന്നലെ വിശദമായ വാദം കേട്ടതിനുശേഷം ഇന്ന് രാവിലെ അഡീ.ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് തള്ളി. ഈ ഉത്തരവ് ചോദ്യം ചെയ്ത് പ്രതികള്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

You might also like

-