പൌരത്വ ഭേദഗതി നിയമത്തിനെതിരായ വിദ്യാര്ത്ഥി പ്രക്ഷോഭത്തെ അടിച്ചമർത്താനുള്ള പൊലീസ് നടപടിയിൽ രാജ്യവ്യാപക പ്രതിക്ഷേധം

പൌരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തിന് നേരെ പൊലീസ് നടത്തിയ അതിക്രമത്തില്‍ നൂറിലേറെ വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. കാമ്പസിനകത്ത് പൊലീസ് ലാത്തിച്ചാര്‍ജും കണ്ണീര്‍വാതക പ്രയോഗവും നടത്തി. പരിക്കേറ്റവരെ അലിഗഡ് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

0

ഡൽഹി :ജാമിഅ മില്ലിയക്ക് പിന്നാലെ അലിഗഡ് മുസ്‍ലിം സര്‍വകലാശാലയിലും പൊലീസ് അതിക്രമം. പൌരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തിന് നേരെ പൊലീസ് നടത്തിയ അതിക്രമത്തില്‍ നൂറിലേറെ വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. കാമ്പസിനകത്ത് പൊലീസ് ലാത്തിച്ചാര്‍ജും കണ്ണീര്‍വാതക പ്രയോഗവും നടത്തി. പരിക്കേറ്റവരെ അലിഗഡ് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഇവിടെ ഇന്‍റര്‍നെറ്റ് സേവനം 24 മണിക്കൂര്‍ റദ്ദാക്കി.ജാമിഅ മില്ലിയയിലെ പൊലീസ് നരനായാട്ടതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. വൈകീട്ട് ആറ് മണിയോടെയാണ് പൊലീസ് സർവകലാശാല ക്യാംപസിലേക്ക് ഇരച്ചുകയറിയത്. പ്രക്ഷോഭകാരികളെ പിടികൂടാൻ എന്ന് പറഞ്ഞായിരുന്നു പൊലീസ് നടപടി. സർവകലാശാലകളുടെ സെന്റര്‍ കാന്റീലും ലൈബ്രറിയിലുമടക്കം പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു വിദ്യാർഥികൾക്ക് നേരെ പോലീസ് ലാത്തിച്ചാർജ് നടത്തി.

രാത്രി വൈകിയും പൊലീസ് നടപടി തുടർന്നു സർവ്വകലാശാല പൂർണമായും പോലീസ് നിയന്ത്രണത്തിലാക്കി. ചിതറിയോടിയ വിദ്യാർഥികൾ പൊലീസിനെ ഭയന്ന് മണിക്കൂറുകളോളം കാമ്പസിനകത്ത് കുടുങ്ങിക്കിടന്നു. പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച വിദ്യാർഥികളെയും പൊലീസ് കസ്റ്റഡിയിലെടുത്തതായാണ് വിവരം സംഭവത്തിനെതിരെ രാജ്യവ്യാപക പ്രതിഷേധമാണ് ഉയരുന്നത്.വിദ്യാര്‍ഥികളെ ക്രൂരമായി നേരിട്ടതില്‍ പ്രതിഷേധിച്ച് ഡല്‍ഹി പൊലീസ് ആസ്ഥാനത്തേക്ക് ജെ.എന്‍.യു വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചു. ജെ.എന്‍.യു വിദ്യാര്‍ഥി യൂണിയന്‍, ഡല്‍ഹി സര്‍വകലാശാല വിദ്യാര്‍ഥികള്‍, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ സമരത്തില്‍ പങ്കെടുത്തു. ഹൈദരാബാദിലെ മൌലാന ആസാദ് ഉറുദു സര്‍വകലാശാലയിലെയും ബനാറസ് ഹിന്ദു സര്‍വകലാശാലയിലെയും വിദ്യാര്‍ഥികള്‍ പ്രതിഷേധ മാര്‍ച്ചുകള്‍ നടത്തി. കൊല്‍ക്കത്ത ജാദവ്പൂര്‍ സര്‍വകലാശാലയിലെ വിദ്യാര്‍ഥികളും പ്രതിഷേധിച്ചു.

You might also like

-