ജനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ ഇരുട്ടടി, പാചകവാതക വിലയില്‍ വന്‍ വര്‍ദ്ധന; ഗാര്‍ഹിക സിലിണ്ടറിന് 30 രൂപ വര്‍ദ്ധിപ്പിച്ചു

ബ്‌സിഡി തുക 279ല്‍ നിന്ന് 308 ആയി ഉയര്‍ത്തിയിട്ടുണ്ട്. ഇതിനു പുറമെ വാണിജ്യാവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന് 47 രൂപയും വര്‍ദ്ധിപ്പിച്ചു. ഇതോടെ വാണിജ്യാവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന് 1410 രൂപയായി

0

തിരുവനതപുരം :പാചകവാതക വിലയില്‍ വന്‍വര്‍ദ്ധന വരുത്തി കേന്ദ്ര സര്‍ക്കാര്‍. 30 രൂപയാണ് ഗാര്‍ഹിക സിലിണ്ടറിന് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. ഇതോടെ സിലണ്ടര്‍ വില 812.50 രൂപയായി. അതേസമയം സബ്‌സിഡി ഉള്ള സിലിണ്ടറിന് ഒരു രൂപയുടെ വര്‍ദ്ധനയാണ് വരുത്തിയിരിക്കുന്നത്. സബ്‌സിഡി തുക 279ല്‍ നിന്ന് 308 ആയി ഉയര്‍ത്തിയിട്ടുണ്ട്. ഇതിനു പുറമെ വാണിജ്യാവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന് 47 രൂപയും വര്‍ദ്ധിപ്പിച്ചു. ഇതോടെ വാണിജ്യാവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന് 1410 രൂപയായി.അതിനൊപ്പം തന്നെ പെട്രോള്‍ ഡീസല്‍ വിലയും കുതിച്ച് ഉയരുകയാണ്. കൊച്ചിയില്‍ പെട്രോളിന് ലിറ്ററിന് 80.41 രൂപയാണ് ഇന്നത്തെ വില. ഡീസലിന് 73.89 രൂപയും. ഇന്ധന വില വര്‍ദ്ധനയെ തുടര്‍ന്ന് ആവശ്യ സാധനങ്ങളുടെ വില കൂടുന്നതും സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കുന്നുണ്ട്.

ഇന്ധന വിലയുമായി ബന്ധപ്പെട്ട് മോദി സര്‍ക്കാരിനെതിരെ ഗുരുതര ആരോപണങ്ങളുമായി കോണ്‍ഗ്രസ് ഇന്നലെ രംഗത്ത് വന്നിരുന്നു. രാജ്യത്ത് ഇന്ധന വില റെക്കോഡിലെത്തി നില്‍ക്കേ വന്‍ വിലക്കുറവിലാണ് കേന്ദ്ര സര്‍ക്കാര്‍ പെട്രോളും ഡീസലും വിദേശരാജ്യങ്ങള്‍ക്ക് വില്‍ക്കുന്നതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാലയാണ് ഇതു വ്യക്തമാക്കിയത്.
കോണ്‍ഗ്രസ് കഴിഞ്ഞ വര്‍ഷം മുതല്‍ ഇന്ധന വില്‍പന ജിഎസ്ടിയുടെ പരിധിയില്‍ കൊണ്ടു വരണമെന്ന് ആവശ്യപ്പെടുന്നുണ്ട്. പക്ഷേ ഇത് കേന്ദ്ര സര്‍ക്കാര്‍ അവഗണിക്കുകയാണ്. ഇതിന് അടുത്ത തിരഞ്ഞെടുപ്പില്‍ ജനം തിരിച്ചടി നല്‍കുമെന്നും സുര്‍ജേവാല കൂട്ടിച്ചേര്‍ത്തിരുന്നു

You might also like

-