പൗരത്വ ഭേദഗതി നിയമത്തിനെതിരായ ഹരജികള്‍ സുപ്രീം കോടതി ബുധനാഴ്ച പരിഗണിക്കും.

ലീഗ്, കോൺഗ്രസ്, തൃണമൂൽ പാർട്ടികൾ ഉൾപ്പെടെ സമർപ്പിച്ച പന്ത്രണ്ടോളം ഹരജികളാണ് കോടതിക്ക് മുന്നിലുള്ളത്.ഹരിജകളെല്ലാം സുപ്രീംകോടതി ഒന്നിച്ചാണ് ബുധനാഴ്ച്ച പരിഗണിക്കുന്നത്.

0

ഡൽഹി ;രാജ്യ വ്യപക പ്രതിക്ഷേധം ഇരമ്പുന്നതിനിടയിലും പൗരത്വ ഭേദഗതി നിയമത്തിനെതിരായ ഹരജികള്‍ സുപ്രീം കോടതി ബുധനാഴ്ച പരിഗണിക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിക്കുക. ലീഗ്, കോൺഗ്രസ്, തൃണമൂൽ പാർട്ടികൾ ഉൾപ്പെടെ സമർപ്പിച്ച പന്ത്രണ്ടോളം ഹരജികളാണ് കോടതിക്ക് മുന്നിലുള്ളത്.ഹരിജകളെല്ലാം സുപ്രീംകോടതി ഒന്നിച്ചാണ് ബുധനാഴ്ച്ച പരിഗണിക്കുന്നത്. സുപ്രധാന കേസായതിനാൽ ചീഫ് ജസ്റ്റിസ് ഉൾപ്പെടുന്ന ബെഞ്ചായിരിക്കും കേസ് പരിഗണിക്കുക. ഒരു മതവിഭാഗത്തെ മാത്രം മാറ്റി നിർത്തുന്ന ഭേദഗതി ഭരണഘടനാ വിരുദ്ധമാണെന്നാണ് ഹരജിക്കാരുടെ വാദം.

ഭരണഘടനാ അനുച്ഛേദം 14ന്റെ നഗ്നമായ ലംഘനമാണിതെന്ന് മുസ്‍ലിം ലീഗ് ഹരജിയിൽ പറഞ്ഞു. ആയതിനാൽ വിവേചനപരമായ നിയമം അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന് ഹരജിയിൽ ആവശ്യപ്പെടുന്നു. മുതിർന്ന അഭിഭാഷകൻ കപിൽ സിബലാണ് ലീഗിന് വേണ്ടി സുപ്രീംകോടതിയിൽ ഹാജരാകുന്നത്

You might also like

-