വന്ദേഭാരത് ട്രെയിനുകളുടെ സേവനം കേരളത്തിന് വേണം കെ റെയില്‍, സില്‍വര്‍ലൈന്‍ പദ്ധതിയിലെ ആശങ്ക പരിഹരിക്കപ്പെടുമെന്ന് ശശി തരൂര്‍

വന്ദേ ഭാരത് ട്രെയിനുകളുടെ സേവനം കേരളത്തിന് ലഭിക്കുകയാണെങ്കില്‍ കേരളത്തിന്റെ വികസനത്തിന് വേണ്ടി സംസ്ഥാനത്തിന്റെ ഒരറ്റത്ത് നിന്നും മറ്റേ അറ്റത്തേക്ക് വേഗതയുള്ള ഗതാഗത സൗകര്യം എന്ന സര്‍ക്കാരിന്റെ ആവശ്യകതക്കും അതേ സമയം പ്രതിപക്ഷത്തിന്റെ പ്രസ്തുത പദ്ധതിയുടെ സാമ്പത്തിക ബാധ്യത, ഭൂമി ഏറ്റെടുക്കല്‍, പരിസ്ഥിതി ആഘാതവുമായി ബന്ധപ്പെട്ട ആശങ്കകള്‍ക്കുള്ള പരിഹാരവുമായേക്കാം."

0

ഡൽഹി | പൊതുബജറ്റില്‍ ഇടംപിടിച്ച വന്ദേഭാരത് ട്രെയിനുകളുടെ സേവനം കേരളത്തിന് ലഭിക്കുകയാണെങ്കില്‍ കെ റെയില്‍, സില്‍വര്‍ലൈന്‍ പദ്ധതിയിലെ ആശങ്ക പരിഹരിക്കപ്പെടുമെന്ന് ശശി തരൂര്‍ എംപി. ഇതിലൂടെ തിരുവനന്തപുരത്ത് നിന്നും കാസര്‍ഗോഡ് വരെയുള്ള ഗതാഗത സൗകര്യം എന്ന സര്‍ക്കാര്‍ ആവശ്യവും സാമ്പത്തിക ബാധ്യത, ഭൂമി ഏറ്റെടുക്കല്‍, പരിസ്ഥിതി ആഘാതം തുടങ്ങി പ്രതിപക്ഷം ഉന്നയിക്കുന്ന ആശങ്കയും പരിഹരിക്കപ്പെടുമെന്ന് എംപി, . കെ റെയില്‍, സില്‍വര്‍ ലൈന്‍ പദ്ധതിയേക്കാള്‍ ചിലവ് കുറവും കാര്യക്ഷമവുമാണോ കെ റെയില്‍ എന്ന് പരിശോധിക്കണമെന്നും ശശി തരൂര്‍ എംപി നിര്‍ദേശിച്ചു

” കേന്ദ്ര ബജറ്റില്‍ കേരളത്തെ സംബന്ധിച്ചിടത്തോളം ശ്രദ്ധേയമായത് മണിക്കൂറില്‍ 180 കിലോമീറ്റര്‍ വേഗതയുള്ള 400 പുതിയ വന്ദേഭാരത് ട്രെയിനുകളുടെ പ്രഖ്യാപനമാണ്. കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും ഈ പദ്ധതി ഇപ്പോള്‍ കേരളത്തില്‍ പ്രഖ്യാപിച്ചിട്ടുള്ള കെ റെയില്‍ സില്‍വര്‍ലൈന്‍ പദ്ധതിയെക്കാള്‍ ചെലവ് കുറഞ്ഞതും ഊര്‍ജ്ജകാര്യക്ഷമമായതുമായ ഒരു ബദലാകുമോ എന്ന് നോക്കേണ്ടത് അത്യാവശ്യമാണ്. വന്ദേ ഭാരത് ട്രെയിനുകളുടെ സേവനം കേരളത്തിന് ലഭിക്കുകയാണെങ്കില്‍ കേരളത്തിന്റെ വികസനത്തിന് വേണ്ടി സംസ്ഥാനത്തിന്റെ ഒരറ്റത്ത് നിന്നും മറ്റേ അറ്റത്തേക്ക് വേഗതയുള്ള ഗതാഗത സൗകര്യം എന്ന സര്‍ക്കാരിന്റെ ആവശ്യകതക്കും അതേ സമയം പ്രതിപക്ഷത്തിന്റെ പ്രസ്തുത പദ്ധതിയുടെ സാമ്പത്തിക ബാധ്യത, ഭൂമി ഏറ്റെടുക്കല്‍, പരിസ്ഥിതി ആഘാതവുമായി ബന്ധപ്പെട്ട ആശങ്കകള്‍ക്കുള്ള പരിഹാരവുമായേക്കാം.’ ശശി തരൂര്‍ പറഞ്ഞു.

അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ മൂന്ന് വന്ദേഭാരത് ട്രെയിനുകളാണ് ബജറ്റില്‍ പ്രഖ്യാപിച്ചത്. 75 എണ്ണം 2023 അവസാനത്തോടെ സജ്ജമാകും. 75 എണ്ണത്തില്‍ ആദ്യട്രെയിന്‍ 2022 മാര്‍ച്ച് മാസത്തോടേയും രണ്ടാമത്തെ ട്രെയിന്‍ ജൂണിലും പുറത്തിറങ്ങുമെന്നുമാണ് സൂചന. വന്ദേ ഭാരത് പ്രഖ്യാപിച്ചതിനാല്‍ കേരളം കെ റെയില്‍ പദ്ധതിയില്‍ നിന്നും പിന്മാറണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനും കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. 160 മുതല്‍ 180 കിലോ മീറ്റര്‍ വരെ സ്പീഡ് ഈ ട്രെയിനുകള്‍ക്കുണ്ട്. ഇതിന്റെ മുതല്‍മുടക്കും ഇന്ത്യന്‍ റെയില്‍വേയാണ് വഹിക്കുന്നത്. അതിനാല്‍ വന്‍ സാമ്പത്തിക ബാധ്യതയും സാമൂഹിക പാരിസ്ഥിതിക ആഘാതങ്ങളും ഉണ്ടാക്കുന്ന കെ റെയില്‍ നിന്നും കേരള സര്‍ക്കാര്‍ പിന്മാറണമെന്നുമാണ് വി ഡി സതീശന്‍ ആവശ്യപ്പെട്ടത്.

You might also like

-