ദുരഭിമാനക്കൊല ദൃശ്യം മോഡൽ രക്ഷപെടലിന് പ്രതി ശ്രമിച്ചു

പ്രണോയിയെ കൊലപ്പെടുത്താൻ ക്വട്ടേഷൻ കൊടുത്ത ശേഷമാണ് മാരുതി റാവു ജില്ലാ കലക്ടറെയും,പൊലീസ് സൂപ്രണ്ടിനെയും,ആർഡിഒ യേയും കണ്ടത്.കേസിൽ പ്രതി ചേർത്താലും അലീബി തെളിവുകൾ സൃഷ്ടിച്ച് രക്ഷപ്പെടാനുള്ള ശ്രമമായിരുന്നു ഇതെന്നാണ് പൊലീസ് നിഗമനം

0

ഹൈദരാബാദ് ; തെലങ്കാനയിലെ ദുരഭിമാനക്കൊലയ്ക്ക് പിന്നിലെ പ്രതി മാരുതി റാവു രക്ഷപെടാൻ ശ്രമിച്ചത് ദൃശ്യം സിനിമയിലെ പോലെ അലീബി തെളിവുകൾ സൃഷ്ടിച്ച്.മരുമകൻ പ്രണോയിയെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ മാരുതി റാവു കൊലപാതകത്തെ പറ്റി തനിക്ക് അറിവില്ലായിരുന്നുവെന്ന് വരുത്തി തീർക്കാൻ കൃത്യം നടക്കുന്ന സമയത്ത് ജില്ലാ കലക്ടറുടെ ഓഫീസിൽ ഉണ്ടായിരുന്നതായി സാഹചര്യ തെളിവുകൾ ഉണ്ടാക്കാനാണ് ശ്രമിച്ചത്.പ്രണോയിയെ കൊലപ്പെടുത്താൻ ക്വട്ടേഷൻ കൊടുത്ത ശേഷമാണ് മാരുതി റാവു ജില്ലാ കലക്ടറെയും,പൊലീസ് സൂപ്രണ്ടിനെയും,ആർഡിഒ യേയും കണ്ടത്.കേസിൽ പ്രതി ചേർത്താലും അലീബി തെളിവുകൾ സൃഷ്ടിച്ച് രക്ഷപ്പെടാനുള്ള ശ്രമമായിരുന്നു ഇതെന്നാണ് പൊലീസ് നിഗമനം.

ഭാര്യയിൽ നിന്നും മകളുടെയും,മരുമകന്റെയും യാത്രാ വിവരങ്ങൾ അറിഞ്ഞ ശേഷം കൊലയാളി സംഘത്തെ അറിയിക്കുകയായിരുന്നു മാരുതി റാവു.ഇയാൾ സമർപ്പിക്കാൻ സാധ്യതയുള്ള എല്ലാ അലീബി തെളിവുകളെയും മറികടന്നാണ് പൊലീസ് സംഘം തെളിവുകൾ ശേഖരിച്ചതും,ഇയാളെ അറസ്റ്റ് ചെയ്തതും.

You might also like

-