പല്ലുപറിക്കും പോലീസ് ആലപ്പുഴയിൽ നിയവിരുദ്ധ വാഹന പരിശോധന ചോദ്യം ചെയ്ത പി.എസ്.സി ഉദ്യോഗസ്ഥന്റെ പല അടിച്ചുതെറിപ്പിച്ചു
ഡിജിപിക്ക് പരാതി നൽകിയതിനെ തുടർന്ന് ചേർത്തല സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ സുധീഷിനെ സസ്പെന്റ് ചെയ്തു
![](https://indiavisionmedia.com/wp-content/uploads/2019/12/alapuzha.jpg)
ആലപ്പുഴ: ഡിജിപിയുടെ നിർദേശത്തിന് വിരുദ്ധമായി വളവിൽ വാഹന പരിശോധന നടത്തിയത് ചോദ്യം ചെയ്ത പി.എസ്.സി ഉദ്യോഗസ്ഥന് പൊലീസ് മർദനത്തിൽ നഷ്ടമായത് സ്വന്തം പല്ല്. ഡിജിപിക്ക് പരാതി നൽകിയതിനെ തുടർന്ന് ചേർത്തല സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ സുധീഷിനെ സസ്പെന്റ് ചെയ്തു. ഗ്രേഡ് എസ്ഐ ബാബുവിനും സിവിൽ പൊലീസ് ഓഫീസർ തോമസിനും എതിരെ വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടു.
‘കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം നടന്നത്. പൊലീസിനെ ഭയന്നതുകൊണ്ടാണ് സംഭവം പുറംലോകമറിയാന്‍ ഇത്രയും വൈകിയത്. പിന്നീടാണ് രമേഷ് ഡി.ജി.പിക്ക് പരാതി നല്‍കിയത്. എറണാകുളത്ത് ശനിയാഴ്ച നടന്ന പി.എസ്.സി പരീക്ഷക്ക് ഇന്‍വിജിലേറ്ററായി നിന്നത് കമ്മത്തായിരുന്നു. പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് വരുന്ന വഴി പൂത്തോട്ട വളവില്‍ വച്ച് പൊലീസ് വാഹനപരിശോധന നടത്തുകയായിരുന്നു. മദ്യപിച്ചിട്ടുണ്ടോ എന്ന് പരിശോധിച്ച പൊലീസ് രമേശ് മദ്യപിച്ചിട്ടില്ലെന്ന് കണ്ടപ്പോള്‍ ഇദ്ദേഹത്തെ വെറുതെ വിടുകയായിരുന്നു. എന്നാല്‍ വളവില്‍ വച്ചാണോ വാഹനപരിശോധന നടത്തുന്നതെന്ന് രമേശ് പൊലീസിനോട് ചോദിച്ചതാണ് പ്രശ്നത്തിന് വഴിവച്ചത്.”
സംഭവത്തെ കുറിച്ച് സ്പെഷൽ ബ്രാഞ്ച് ഡിവൈ.എസ്.പി അന്വേഷിക്കും. തിരുവനന്തപുരം പിഎസ്‌സി ഓഫിസിലെ ഉദ്യോഗസ്ഥൻ ചേർത്തല അഞ്ചാം വാർഡ് ഇല്ലിക്കൽ രമേഷ് എസ് കമ്മത്തിനാണ് (52) മർദനമേറ്റത്. ശനിയാഴ്ച വൈകിട്ടു ചേർത്തല പൂത്തോട്ടപ്പാലത്തിനു സമീപത്തെ വളവിലായിരുന്നു സംഭവം. ശനിയാഴ്ച എറണാകുളത്ത് പിഎസ്‌സി ജോലി കഴിഞ്ഞു വരികയായിരുന്ന തന്നെ റോഡിലെ വളവിൽ ഇരുട്ടത്ത് ബൈക്ക് തടഞ്ഞ് മദ്യപിച്ചോ എന്നു പരിശോധിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കമെന്ന് രമേഷ് പറഞ്ഞു.
മദ്യപിച്ചില്ലെന്ന് മനസ്സിലായതോടെ വിട്ടയച്ചു. ബൈക്ക് അൽപം മാറ്റി നിർത്തിയ ശേഷം വളവിലും ഇരുട്ടിലും വാഹന പരിശോധന പാടില്ലെന്നു ഡിജിപിയുടെ സർക്കുലർ ഇല്ലേയെന്നു ചോദിക്കുകയും ഫോട്ടോ എടുക്കാൻ ശ്രമിക്കുകയും ചെയ്തു. ഇതു പൊലീസിന് ഇഷ്ടപ്പെട്ടില്ല. കൈ പിന്നിൽ കൂട്ടിക്കെട്ടി പൊലീസ് വാഹനത്തിൽ കയറ്റാൻ ശ്രമിച്ചു. തലയിലും കണ്ണിലും ഇടിച്ചു. ജനനേന്ദ്രിയത്തിനു പരുക്കേൽപിച്ചു. മർദനത്തിൽ മുന്നിലെ പല്ല് നഷ്ടമായി. സ്റ്റേഷനിൽ എത്തിച്ചും ഉപദ്രവിച്ചു. മെഡിക്കൽ പരിശോധന സമയത്ത് പൊലീസ് മർദിച്ചെന്നു പറയരുതെന്നു ഭീഷണിപ്പെടുത്തി.
പൊലീസിന്റെ കൃത്യനിർവഹണത്തിനു തടസ്സം നിന്നെന്ന വകുപ്പിൽ കേസെടുത്ത് ജാമ്യത്തിൽ വിട്ടെങ്കിലും ഇതു സംബന്ധിച്ചു പരാതിപ്പെടാൻ ഭയന്നു. തുടർന്ന് പിഎസ്‌സി ചെയർമാൻ എം.കെ.സക്കീർ ഉൾപ്പെടെയുള്ളവർ ഇടപെട്ടാണ് ഡിജിപിക്കു പരാതി നൽകിയതെന്ന് രമേഷ് പറഞ്ഞു.