ജമാല്‍ ഖശോഗിയുടെ കൊലപാതകത്തിന്റെ അന്വേഷണം നിര്‍ണായക ഘട്ടത്തില്‍

ഒക്ടോബര്‍ രണ്ടിന് തുര്‍ക്കിയിലെ സൗദി  കോണ്‍സുലേറ്റില്‍ കൊല്ലപ്പെട്ട ജമാല്‍ ഖശോഗിയുടെ മൃതദേഹം ഇതുവരെ കിട്ടിയിട്ടില്ല. മൃതദേഹം പ്രാദേശിക വ്യക്തിക്ക് കൈമാറിയെന്നാണ് കേസില്‍ അറസ്റ്റിലായ 18 അംഗ സൗദി  സംഘത്തില്‍ നിന്നുള്ള വിവരം.

0

സൗദി  ഭരണകൂടത്തിന്റെ  നിശിത  വിമര്ശാനായിരുന്ന മാധ്യമ പ്രവര്‍‌ത്തകന്‍ ജമാല്‍ ഖശോഗിയുടെ കൊലപാതകത്തിന്റെ അന്വേഷണം നിര്‍ണായക ഘട്ടത്തിലെന്ന് സൗദി -തുര്‍ക്കി സംയുക്ത അന്വേഷണ സംഘം.വ്യക്താമാക്കി  തുര്‍ക്കിയിലെത്തിയ സൗദി  പ്രോസിക്യൂട്ടറും സംഘവും ഖശോഗി കൊല്ലപ്പെട്ട സൗദി  കോണ്‍സുലേറ്റില്‍ പരിശോധന നടത്തി. ഖശോഗിയുടെ മൃതദേഹം എവിടെയാണെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കണമെന്ന് തുര്‍ക്കി പ്രസിഡണ്ട് ആവശ്യപ്പെട്ടു.

ഒക്ടോബര്‍ രണ്ടിന് തുര്‍ക്കിയിലെ സൗദി  കോണ്‍സുലേറ്റില്‍ കൊല്ലപ്പെട്ട ജമാല്‍ ഖശോഗിയുടെ മൃതദേഹം ഇതുവരെ കിട്ടിയിട്ടില്ല. മൃതദേഹം പ്രാദേശിക വ്യക്തിക്ക് കൈമാറിയെന്നാണ് കേസില്‍ അറസ്റ്റിലായ 18 അംഗ സൗദി  സംഘത്തില്‍ നിന്നുള്ള വിവരം. ഇത് അന്വേഷിക്കാനും കേസ് വേഗത്തിലാകാനുമാണ് സൌദി പ്രോസിക്യൂട്ടര്‍ സഊദ് അല്‍ മുജീബ് തുര്‍ക്കിയിലെത്തിയത്. ഖശോഗിയെ കൊന്ന സൌദിയുടെ കോണ്‍സിലേറ്റിന്റെ ഉള്‍ ഭാഗം അദ്ദേഹം പരിശോധിച്ചു. അന്വേഷണ വിവരങ്ങള്‍ ഇരു രാജ്യങ്ങളും പങ്കു വെച്ചു. മൃതദേഹം എവിടെയാണെന്ന് പ്രോസിക്യൂഷന്‍ ചോദിച്ചതായി തുര്‍ക്കി പ്രസിഡണ്ട് അറിയിച്ചു. കേസ് അന്വേഷണം ശരിയാ ദിശയിൽ ആണെന്നും  കുറ്റവാളികൾ  പിടിയിലാകുമെന്നു   അന്വേഷണ സംഘം പറഞ്ഞതായി  തുർക്കിയിലെ  പ്രാദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു

You might also like

-