സ്ഥാനത്ത് യാതൊരു വിധ ആഘോഷവും കൂടിച്ചേരലും അനുവദിക്കില്ല മുഖ്യമന്ത്രി

ജയിക്കുന്നവർ ആഹ്ലാദ പ്രകടനം ഒഴിവാക്കണമെന്നാണ് എല്ലാ കക്ഷികളും ഏകകണ്ഠമായി അഭിപ്രായപ്പെട്ടതും തീരുമാനിച്ചതും. സംസ്ഥാനത്തും വോട്ടെണ്ണൽ കേന്ദ്രങ്ങളിലും സുരക്ഷ ഉറപ്പാക്കാൻ പൊലീസ് നടപടി സ്വീകരിച്ചിട്ടുണ്ട്.

0

തിരുവനന്തപുരം :തിരുവനന്തപുരം :വോട്ടെണ്ണൽ ദിനമായ നാളെ സംസ്ഥാനത്ത് യാതൊരു വിധ ആഘോഷവും കൂടിച്ചേരലും അനുവദിക്കില്ല എന്നാവർത്തിച്ച് മുഖ്യമന്ത്രി. അനാവശ്യമായി പുറത്തിറങ്ങരുത്. കൂട്ടം കൂടുകയും ചെയ്യരുത്. നാടിൻ്റെ സാഹചര്യം അറിഞ്ഞ് പ്രവർത്തകർ പെരുമാറണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

സംസ്ഥാനത്ത് ഇന്ന് നിലവിലുള്ള കർശന നിയന്ത്രണം നാളെയും തുടരും. അനാവശ്യമായി പുറത്തിറങ്ങാനോ അടഞ്ഞ സ്ഥലത്ത് കൂട്ടംകൂടാനോ പാടില്ല. യാതൊരുവിധമായ ആഘോഷവും കൂടിച്ചേരലും അനുവദിക്കില്ല. സംസ്ഥാനത്തെ എല്ലാ രാഷ്ട്രീയ പാർട്ടികളും കൂടിച്ചേർന്നെടുത്ത തീരുമാനമാണ്. ജയിക്കുന്നവർ ആഹ്ലാദ പ്രകടനം ഒഴിവാക്കണമെന്നാണ് എല്ലാ കക്ഷികളും ഏകകണ്ഠമായി അഭിപ്രായപ്പെട്ടതും തീരുമാനിച്ചതും.സംസ്ഥാനത്തും വോട്ടെണ്ണൽ കേന്ദ്രങ്ങളിലും സുരക്ഷ ഉറപ്പാക്കാൻ പൊലീസ് നടപടി സ്വീകരിച്ചിട്ടുണ്ട്. വോട്ടെണ്ണൽ കേന്ദ്രത്തിന് മുന്നിൽ ആളുകൾ തടിച്ചുകൂടരുത്. നിശ്ചിത എണ്ണം ആളുകലെയല്ലാതെ മറ്റാരെയും അവിടെ അനുവദിക്കില്ല. വോട്ടെണ്ണൽ കേന്ദ്രത്തിൽ ചുമതലപ്പെട്ടവരല്ലാതെ ആരും പോകരുത്.ഫലപ്രഖ്യാപനം വരുമ്പോൾ പ്രവർത്തകർക്കെല്ലാം അതുവരെ അടക്കിവെച്ച ആവേശം പ്രകടിപ്പിക്കാൻ തോന്നും. എന്നാൽ ഇന്നത്തെ നാടിൻറെ സാഹചര്യം മനസ്സിലാക്കണം. ആഹ്ലാദ പ്രകടനത്തിൽ നിന്ന് എല്ലാവരും മാറിനിൽക്കണം.

നന്ദി പ്രകടിപ്പിക്കാൻ സ്ഥാനാർത്ഥികൾ ആളുകളെ പോകുന്ന പതിവ് ഇത്തവണ ഉണ്ടാവരുത്. കൊവിഡ് വ്യാപനത്തിന് ശമനം വന്നാൽ അത്തരം കാര്യങ്ങൾ ചെയ്യാം. ഇപ്പോൾ സമൂഹമാധ്യമങ്ങൾ വഴി വോട്ടർമാരെ അഭിസംബോധന ചെയ്യാം. ജയിച്ചവർക്ക് ആഹ്ലാദ പ്രകടനം നടത്താൻ ആഗ്രഹം ഉണ്ടാവും. നാടിൻറെ അവസ്ഥ പരിഗണിച്ച് അതിൽ നിന്ന് മാറിനിൽക്കണം. കൊവിഡ് പ്രതിരോധത്തിൽ പങ്കെടുക്കുന്നതും സഹകരിക്കുന്നതുമാണ് ഇന്നത്തെ ഘട്ടത്തിലെ നന്ദിപ്രകടനം.

രണ്ടാം പിണറായി സർക്കാർ തിങ്കളാഴ്ച തന്നെ സത്യപ്രതിജ്ഞയ്ക്ക് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയയെന്ന വാർത്ത ചിരിച്ചുകൊണ്ട് തള്ളിക്കളഞ്ഞ് മുഖ്യമന്ത്രി . അത് സംബന്ധിച്ച് വന്നത് ഭാവനാസമ്പന്നര്‍ സൃഷ്ടിച്ച വാര്‍ത്തയാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.സത്യപ്രതിജ്ഞ സംബന്ധിച്ച് ഇപ്പോൾ ഒരു ആലോചനയും നടത്തിയിട്ടില്ല. ഇതിനും മുമ്പും ധാരാളം ഭാവനാസമ്പന്നർ രംഗത്തു വന്നിട്ടുണ്ട്. ഇപ്പോൾ ഇതിലും അത് ഇരിക്കട്ടെയെന്നതാണ്. തങ്ങൾ അതേക്കുറിച്ച് യാതൊന്നും ആലോചിച്ചിട്ടില്ലെന്നതാണ് വസ്തുതയെന്നും മുഖ്യമന്ത്രി പറഞ്ഞു.

സര്‍ക്കാര്‍ നിശ്ചയിച്ച തുകയായ 500 രൂപയ്ക്ക് ആര്‍ടിപിസിആര്‍ ടെസ്റ്റ് ചെയ്യാത്ത ലാബുകള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചില ലാബുകള്‍ ആര്‍ടിപിസിആര്‍ ടെസ്റ്റിനു പകരം ചെലവ് കൂടുതലുള്ള ട്രൂനാറ്റ് ടെസ്റ്റ് നടത്താന്‍ നിര്‍ബന്ധിക്കുന്നതായി വര്‍ത്തകള്‍ ഉയരുന്നുണ്ട്. ലാഭം കൊയ്യാനുള്ള സന്ദര്‍ഭമല്ല ഇതെന്ന് ഓര്‍ക്കണമെന്ന് അദ്ദേഹം പറഞ്ഞു. നിഷേധാത്മക നിലപാട് സ്വീകരിക്കരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
വിശദമായ പഠനത്തിനു ശേഷമാണ് ആര്‍ടിപിസിആര്‍ ടെസ്റ്റിന്റെ ചെലവ് 500 രൂപയായി കുറച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. ലാബുകളുടെ പരാതി ചര്‍ച്ച ചെയ്യാമെന്നും എന്നാല്‍ ടെസ്റ്റ് ചെയ്യില്ലെന്ന നിലപാട് ഈ ഘട്ടത്തില്‍ എടുക്കാന്‍ പാടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

You might also like

-