കയർ തൂക്കുകയർ തന്നെ പുനപരിശോധനാ ഹര്‍ജി സുപ്രീംകോടതി തള്ളി; നിര്‍ഭയ കേസിലെ പ്രതികള്‍ക്ക് വധശിക്ഷ ശരിവച്ചു

പുനപരിശോധനാ ഹര്‍ജി സുപ്രീംകോടതി തള്ളി; നിര്‍ഭയ കേസിലെ പ്രതികള്‍ക്ക് വധശിക്ഷ തന്നെനിര്‍ഭയ കേസിലെ പ്രതികള്‍ക്ക് വധശിക്ഷ തന്നെ. ശിക്ഷ പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതി തള്ളി

0

ഡൽഹി : നിർഭയ കുട്ടാ ബാലസംഘ കേസിൽ ശിക്ഷ പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട പ്രതികൾ സമർപ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി. പ്രതികളായ പവന്‍ കുമാര്‍ ഗുപ്ത, മുകേഷ് കുമാര്‍, വിനയ് ശര്‍മ്മ, അക്ഷയ് കുമാര്‍ എന്നിവരുടെ വധശിക്ഷയാണ് കോടതി ശരിവെച്ചത്ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബഞ്ചാണ് വിധി പ്രസ്താവിച്ചത്. ഹൈക്കോടതിയുടെ ശിക്ഷാവിധി സുപ്രീംകോടതി ശരിവെച്ചതോടെയാണ് നാല് പ്രതികള്‍ പുനപരിശോധനാ ഹര്‍ജി സമര്‍പ്പിച്ചത്.അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വവും ഹീനവുമായ കുറ്റകൃത്യമെന്ന് വിലയിരുത്തി കഴിഞ്ഞ വര്‍ഷം മെയ് 5നാണ് ഡല്‍ഹി കൂട്ട ബംലാത്സംഗ കേസിലെ 4 പ്രതികളുടെ വധശിക്ഷ സുപ്രീംകോടതി ശരിവെച്ചത്. പ്രതികളായ പവന്‍ കുമാര്‍ ഗുപ്ത, മുകേഷ് കുമാര്‍, വിനയ് ശര്‍മ്മ, അക്ഷയ് കുമാര്‍ എന്നിവര്‍ക്കാണ് വധശിക്ഷ വിധിച്ചത്.

എന്നാല്‍ ഈ വിധിയില്‍ ഗുരുതര വീഴ്ചകളുണ്ടന്നായിരുന്നു പ്രതികളുടെ വാദം. ഡല്‍ഹി പൊലീസ് തെളിവുകള്‍ കെട്ടിച്ചമച്ചു, മുകേഷ് കുമാര്‍ സംഭവ സ്ഥലത്തുണ്ടായിരുന്നില്ല, സാക്ഷിമൊഴികളില്‍ സംശയമുണ്ട് എന്നിങ്ങനെയായിരുന്നു പ്രതിഭാഗം വാദം.

ഈ വാദങ്ങളെ ഡല്‍‌ഹി പോലീസ് ശക്തമായി എതിര്‍ത്തു. തെളിവുകളുടെയും സാക്ഷി മൊഴികളുടെയും സുതാര്യത വിചാരണക്കോടതിയില്‍ തന്നെ തെളിയിക്കപ്പെട്ടതാണ്. ഒരിക്കല്‍പോലും പ്രതികള്‍ കസ്റ്റഡി പീഡനത്തിനിരയായിട്ടില്ലെന്നും പൊലീസ് ചൂണ്ടിക്കാട്ടി. തുറന്ന കോടതിയില്‍ വാദം കേട്ട പുനപ്പരിശോധന ഹര്‍ജി എന്ന അപൂര്‍വ്വതയും ഈ കേസിനുണ്ട്.

2012 ഡിസംബര്‍‌ 16നാണ് ഡല്‍ഹിയില്‍ ഓടിക്കൊണ്ടിരുന്ന ബസ്സില്‍ പെണ്‍കുട്ടി ക്രൂര പീഡനത്തിന് ഇരയായത്. 16 ദിവസത്തിന് ശേഷം ആശുപത്രിയില്‍ വെച്ചാണ് പെണ്‍കുട്ടി മരിച്ചത്

You might also like

-