ഗവർണ്ണർ ബി ജെ പി വക്താവ് അധഃപതിച്ചു വി എം സുധീരൻ

കേന്ദ്ര സർക്കാരിനെയും മോദി-അമിത് ഷാ മാരുടെ ഭ്രാന്തൻ നടപടി എന്ന് വിശേഷിപ്പിക്കാവുന്ന പൗരത്വ ഭേദഗതി നിയമത്തെയും വെള്ളപൂശാൻ ആദരണീയനായ സംസ്ഥാന ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ശ്രമിച്ചു കാണുന്നത് നിർഭാഗ്യകരമാണ്.

0

പൗരത്വ വിഷയത്തില്‍ കേന്ദ്ര സർക്കാരിന് ഓശാന പാടുന്ന ആളാണ് കേരള ഗവർണർ എന്ന് വി.എം സുധീരന്‍പറഞ്ഞു . ഗവർണര്‍ കേന്ദ്ര സർക്കാരിന്‍റെ പി.ആര്‍.ഒയെ പോലെ പെരുമാറരുതെന്നും വി.എം സുധീരന്‍ കൂട്ടിച്ചേർത്തു കേന്ദ്ര സർക്കാരിന്‍റെ ന്യായവാദങ്ങളൊക്കെ ജനങ്ങൾ തള്ളിക്കളഞ്ഞുകൊണ്ട് പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധം ഓരോ ദിവസം കഴിയും തോറും രാജ്യത്ത് ശക്തമായിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യയെ വർഗീയ ഭ്രാന്താലയമാക്കാനുള്ള മോദി-അമിത് ഷാ കൂട്ടുകെട്ടിന്‍റെ തെറ്റായ ശ്രമങ്ങളിൽ നിന്നും സദുപദേശങ്ങൾ നൽകി അവരെ പിന്തിരിപ്പിക്കാനും ഭരണഘടനയുടെ അന്തഃസത്ത സംരക്ഷിക്കാനും ഭരണഘടനാ പദവിയിലിരിക്കുന്ന ഉന്നത സ്ഥാനീയർ അനുയോജ്യമായ രീതിയിൽ ഇടപെടേണ്ട സന്ദർഭമാണിത്.

എന്നാൽ ഇതിനെല്ലാം വിരുദ്ധമായി കേന്ദ്ര സർക്കാരിനെയും മോദി-അമിത് ഷാ മാരുടെ ഭ്രാന്തൻ നടപടി എന്ന് വിശേഷിപ്പിക്കാവുന്ന പൗരത്വ ഭേദഗതി നിയമത്തെയും വെള്ളപൂശാൻ ആദരണീയനായ സംസ്ഥാന ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ശ്രമിച്ചു കാണുന്നത് നിർഭാഗ്യകരമാണ്. അദ്ദേഹം വഹിക്കുന്ന ഉന്നതപദവിക്ക് ചേരാത്തതാണിതെന്നും വി.എം സുധീരന്‍ പറഞ്ഞു.

കേന്ദ്ര സർക്കാരിന്‍റെ കേവലമൊരു പി.ആർ.ഒയെ പോലെ ദയവായി അദ്ദേഹം പെരുമാറരുത്. അങ്ങനെ വന്നാൽ ഗവർണറായി വന്നതിനുശേഷം അദ്ദേഹത്തിന് കേരളത്തിൽ ലഭിച്ച വലിയ സ്വീകാര്യതയ്ക്ക് മങ്ങലേൽക്കും. അതുകൊണ്ട് കേന്ദ്ര സർക്കാരിന്‍റെ പൗരത്വ ഭേദഗതി നിയമം ഉൾപ്പെടെയുള്ള തെറ്റായ നടപടികളെ പ്രത്യക്ഷമായോ പരോക്ഷമായോ ന്യായീകരിക്കുന്ന നടപടികളിൽ നിന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പിന്തിരിയണമെന്ന് അഭ്യർത്ഥിക്കുന്നതായും വി.എം സുധീരന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു

പൗരത്വ നിയമ ഭേദഗതി കോണ്‍ഗ്രസിന്റെ സൃഷ്ടിയാണെന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍റെ നിലപാടിനെതിരെ കോണ്‍ഗ്രസ്. ഗവര്‍ണറുടെ കണ്ടുപിടുത്തം വസ്തുതാവിരുദ്ധമാണെന്ന് കെ.സി ജോസഫ് എംഎല്‍എ. ഗവർണർ ബിജെപി യുടെ വക്താവായി അധ:പതിച്ചത് നിർഭാഗ്യകരമാണെന്നും ബിജെപിയെപ്പോലെ ചരിത്രം വളച്ചൊടിക്കാനാണ് ഗവർണറും ശ്രമിക്കുന്നതെന്നും കെ.സി ജോസഫ് വ്യക്തമാക്കി.

 

You might also like

-