തൃക്കാക്കര വോട്ടെണ്ണല്‍ തുടങ്ങി; ആദ്യമെണ്ണുന്നത് പോസ്റ്റല്‍ വോട്ട്

ഏഴരയോടൈ മഹാരാജാസ് കോളേജിലെ സ്‌ട്രോംഗ് റൂം തുറന്നിരുന്നു. വോട്ടിംഗ് മെഷീനുകള്‍ പുറത്തെടുത്ത് കൗണ്ടിംഗ് ടേബിളുകളിലേക്ക് മാറ്റുകയാണ്. അല്‍പ്പസമത്തിനകം വോട്ടെണ്ണല്‍ ആരംഭിക്കും.

0

കൊച്ചി |രാഷ്ട്രീയ കേരളം കാത്തിരിക്കുന്ന തെരഞ്ഞെടുപ്പ് ഫലത്തിൻ്റെ ആദ്യഫലസൂചനകൾ ഉടനെ ലഭിക്കും. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണൽ എറണാകുളം മഹാരാജാസ് കോളേജിലാണ് വോട്ടെണ്ണൽ ആരംഭിച്ചത്. പത്ത് പോസ്റ്റൽ വോട്ടുകളാണ് ആകെയുള്ളത്  . ആറു തപാല്‍ വോട്ടുകളും 83 സര്‍വീസ് വോട്ടുകളും അനുവദിച്ചിരുന്നുവെങ്കിലും നാല് സര്‍വീസ് വോട്ടുകളും മൂന്ന് പോസ്റ്റല്‍ ബാലറ്റുമാണ് ലഭിച്ചിരിക്കുന്നത്. അല്‍പ്പസമയത്തിനകം ആദ്യ ഫലസൂചനകള്‍ പുറത്തുവരും

കൊച്ചി കോര്‍പ്പറേഷനിലെ ഇടപ്പള്ളി,പോണേക്കര, ദേവൻകുളങ്ങര ഡിവിഷനുകളിലാണ് ആദ്യം വോട്ടെണ്ണൽ ഇതെല്ലാം യുഡിഎഫ് അനുകൂല കേന്ദ്രങ്ങളാണ്. അതിനു ശേഷം നിലവിൽ യുഡിഎഫ് ലീഡ് ചെയ്യുന്ന ഡിവിഷനുകളാണ്. രണ്ടാം റൗണ്ടിൽ എണ്ണുന്ന മാമമംഗലം, കറുകപ്പള്ളി എന്നിവ യുഡിഎഫിനും പാടിവട്ടം എൽഡിഎഫിനും അനുകൂലമാണ്. മൂന്നാം റൗണ്ടിൽ വെണ്ണല,ചക്കരപ്പറമ്പ്,എന്നിവ എൽഡിഎഫിനും ചളിക്കവട്ടം യുഡിഎഫിനും ഒപ്പമാണ് നിന്നു പോന്നിട്ടുള്ളത്. നാലാം റൗണ്ടിൽ പാലാരിവട്ടം, കാരാണക്കോടം, തമനം ഡിവിഷനുകളാണ് എണ്ണുന്നത്. ഇവ എൽഡ‍ിഎഫ് ശക്തികേന്ദ്രമാണെങ്കിലും 2021-ൽ ഇവിടെ പിടി തോമസ് ലീഡ് പിടിച്ചിരുന്നു.

ഏഴരയോടൈ മഹാരാജാസ് കോളേജിലെ സ്‌ട്രോംഗ് റൂം തുറന്നിരുന്നു. വോട്ടിംഗ് മെഷീനുകള്‍ പുറത്തെടുത്ത് കൗണ്ടിംഗ് ടേബിളുകളിലേക്ക് മാറ്റുകയാണ്. അല്‍പ്പസമത്തിനകം വോട്ടെണ്ണല്‍ ആരംഭിക്കും. ആദ്യം പോസ്റ്റല്‍ വോട്ടുകളാണ് എണ്ണുക. തുടര്‍ന്ന് ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളിലേക്ക് കടക്കും. രാഷ്ട്രീയ പാര്‍ട്ട് പ്രതിനിധികളുടെ സാന്നിധ്യത്തിലാണ് സ്‌ട്രോംഗ് റൂം തുറന്നത്. സ്ഥാനാര്‍ത്ഥികളില്‍ ഉമ തോമസ് മാത്രമാണ് എത്തിയിട്ടുണ്ടായിരുന്നുള്ളു. സിപിഐഎം തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ എം.സ്വരാജും എത്തിയിരുന്നു.

ആകെ 21 ടേബിളുകളാണ് വോട്ടെണ്ണലിനായി സജ്ജീകരിച്ചിരിക്കുന്നത്. മുഴുവന്‍ വോട്ടുകളും എണ്ണിത്തീരാന്‍ 12 റൗണ്ടുകളാണ് ആവശ്യമായിവരുക. ഒരു റൗണ്ടില്‍ 21 ബൂത്തുകളാണ് എണ്ണുക. ആദ്യ റൗണ്ടില്‍ ഓക്‌സിലറി ബൂത്തുകള്‍ ഉള്‍പ്പെടെ 1 മുതല്‍ 15 വരെയുള്ള ബൂത്തുകളിലെ വോട്ടുകളാണ് എണ്ണുക. തുടര്‍ന്ന് മറ്റ് ബൂത്തുകളിലെ വോട്ടുകള്‍ ഇങ്ങനെ എണ്ണും. ഇത്തരത്തില്‍ 12 റൗണ്ടുകള്‍ ആയാകും എണ്ണുക. ആദ്യ 11 റൗണ്ടുകളില്‍ 21 ബൂത്തുകള്‍ വീതവും അവസാന റൗണ്ടില്‍ 8 ബൂത്തുകളുമാകും എണ്ണുക. ആകെ 239 ബൂത്തുകളാണ് തൃക്കാക്കര നിയോജകമണ്ഡലത്തിലുള്ളത്.

You might also like

-