ഇസ്രായേൽ- ഹമാസ് സംഘ‍ർത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 1600 കടന്നു.

അപ്രതീക്ഷിത ആക്രമണത്തിന് ശേഷം ഇസ്രായേലിൽ സംഗീതോത്സവത്തിൽ ഹമാസ് തോക്കുധാരികൾ കൂട്ടക്കൊല ചെയ്ത 260 പേർ ഉൾപ്പെടെ.900 ഓളം പേർ മരിച്ചു, ഇസ്രായേൽ നടത്തിയ പ്രത്യാക്രമണത്തിൽ ഗാസയിൽ , ഫലസ്തീനിൽ 690 ഓളം പേർ മരിച്ചു ഇസ്രയേൽ ഗാസയിൽ രാത്രി മുഴുവൻ വ്യോമാക്രമണം നടത്തി

0

ടെൽ അവീവ് | ഇസ്രായേൽ- ഹമാസ് സംഘ‍ർത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 1600 കടന്നു. ശനിയാഴ്ച നടന്ന അപ്രതീക്ഷിത ആക്രമണത്തിന് ശേഷം ഇസ്രായേലിൽ സംഗീതോത്സവത്തിൽ ഹമാസ് തോക്കുധാരികൾ കൂട്ടക്കൊല ചെയ്ത 260 പേർ ഉൾപ്പെടെ.900 ഓളം പേർ മരിച്ചു, ഇസ്രായേൽ നടത്തിയ പ്രത്യാക്രമണത്തിൽ ഗാസയിൽ , ഫലസ്തീനിൽ 690 ഓളം പേർ മരിച്ചു
ഇസ്രയേൽ ഗാസയിൽ രാത്രി മുഴുവൻ വ്യോമാക്രമണം നടത്തി . ഇതുവരെ ഹമാസിൻ്റെ 1290 കേന്ദ്രങ്ങളിൽ ബോംബ് ഇട്ടതായി ഇസ്രയേൽ സൈന്യം സ്ഥിരീകരിച്ചു. 30 ലെറെ ഇസ്രയേൽ പൗരന്മാർ ബന്ദികളാണെന്നും ഇസ്രയേൽ സ്ഥിരീകരിച്ചു. ലെബനൻ അതിർത്തിയിലും ഏറ്റുമുട്ടൽ ആരംഭിച്ചു. ഹിസ്ബുല്ലയുടെ ഏഴ് പേരെ കൊലപ്പെടുത്തിയെന്നും ആറു ഇസ്രയേലികൾക്ക് പരിക്കേറ്റതായുമാണ് വിവരം.

ഗാസയിൽ ഇസ്രായേൽ വ്യോമാക്രമണം തുടർന്നാൽ ഇപ്പോൾ ബന്ദികളാക്കിയിട്ടുള്ളവരെ പരസ്യമായി കൊലപ്പെടുത്തുമെന്നാണ് ഹമാസിന്റെ മുന്നറിയിപ്പ്. ഹമാസ് ആക്രമികൾ ഇപ്പോഴും ഇസ്രായേലിൽ ഉണ്ടെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ടെലിവിഷൻ അഭിസംബോധനയിൽ സമ്മതിച്ചു. ഇപ്പോൾ ഗാസയിൽ നടത്തിയ വ്യോമാക്രണങ്ങൾ തുടക്കം മാത്രമാണെന്നും നെതന്വാഹു ആവർത്തിച്ചു.

ഹമാസ് നടത്തിയ ആക്രമണങ്ങളേ തുടർന്ന് ഇസ്രായേൽ ഫമസിന് മേൽ ഏർപ്പെടുത്തിയ കടുത്ത ഉപരോധം തുടരുന്നതിനാൽ ഗാസ മുനമ്പ് ഒരു പുതിയ മാനുഷിക പ്രതിസന്ധിയുടെ വക്കിലെത്തിയിരിക്കുകയാണ് .
വൈദ്യുതി, ഭക്ഷണം, ഇന്ധനം, വെള്ളം എന്നിവ വിച്ഛേദിസിച്ചുകൊണ്ട് തിങ്കളാഴ്ച ഇസ്രായേൽ പ്രദേശത്ത് “സമ്പൂർണ ഉപരോധം” പ്രഖ്യാപിച്ചത് ഹസ്സയെ കടുത്ത പ്രതിസന്ധിയിൽ എത്തിച്ചിരിക്കുകയാണ് .ഇതിനിടെ 11 അമേരിക്കൻ പൗരന്മാർ ഹമാസ് ആക്രണത്തിൽ കൊല്ലപ്പെട്ടതായി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ സ്ഥിരീകരിച്ചു. ഹമാസ് ബന്ദികളാക്കിയവരിൽ അമേരിക്കക്കാർഉൾപ്പെട്ടിട്ടുണ്ടോയെന്ന റിപ്പോർട്ടുകൾ ഇപ്പോൾ സ്ഥിരീകരിക്കാൻ കഴിയില്ല. ആക്രമത്തെ ശക്തമായി അപലപിച്ച ബൈഡൻ, അമേരിക്ക ഇസ്രായേലിനൊപ്പമാണെന്നും ആവശ്യമുള്ള എന്ത് സഹായവും ലഭ്യമാക്കുമെന്നും ആവർത്തിച്ചു.

You might also like

-