അതിക്രൂര ബലാത്സം​ഗത്തിനിരയാക്കി കൊലചെയ്ത അഞ്ചുവയസ്സുകാരി പെൺകുഞ്ഞിന് നാടിന്റെ അന്ത്യാജ്ഞലി

കുട്ടി പഠിച്ച സ്കൂളിൽ മൃതദേഹം പൊതുദർശനത്തിന് വച്ചശേഷമായിരിന്നു സംസ്കാര ചടങ്ങുകൾ നടന്നത് . നാട് മുഴുവൻ അഞ്ചുവയസ്സുകാരിക്ക് സംഭവിച്ച ദുരന്തത്തിൽ വിങ്ങിപ്പൊട്ടി. അധ്യാപകരും രക്ഷിതാക്കളും കൂട്ടുകാരും വാവിട്ടു കരഞ്ഞുകൊണ്ടാണ് കുട്ടിക്ക് അന്ത്യാജ്ഞലി അർപ്പിച്ചത്

0

കൊച്ചി| ആലുവയിൽ അതിഥി തൊഴിലാളി അതിക്രൂര ബലാത്സം​ഗത്തിനിരയാക്കി കൊലചെയ്ത അഞ്ചുവയസ്സുകാരി പെൺകുഞ്ഞിന് നാടിന്റെ അന്ത്യാജ്ഞലി. കീഴ്മാട് പഞ്ചായത്ത് ശ്മശാനത്തിൽ മൃതദേഹം സംസ്കരിച്ചു . കുട്ടി പഠിച്ച സ്കൂളിൽ മൃതദേഹം പൊതുദർശനത്തിന് വച്ചശേഷമായിരിന്നു സംസ്കാര ചടങ്ങുകൾ നടന്നത് . നാട് മുഴുവൻ അഞ്ചുവയസ്സുകാരിക്ക് സംഭവിച്ച ദുരന്തത്തിൽ വിങ്ങിപ്പൊട്ടി. അധ്യാപകരും രക്ഷിതാക്കളും കൂട്ടുകാരും വാവിട്ടു കരഞ്ഞുകൊണ്ടാണ് കുട്ടിക്ക് അന്ത്യാജ്ഞലി അർപ്പിച്ചത്. ആംബുലൻസ് കടന്നു പോയ വഴിയരികിലും ആളുകൾ ആ പെൺകുഞ്ഞിനെ ഒരു നോക്ക് കാണാൻ കാത്തുനിന്നു. സമൂഹത്തിന്റെ വിവിധ മേഖലയിലുള്ളവർ ഇവിടെ എത്തിച്ചേർന്നിരുന്നു. സ്കൂളിൽ നിന്ന് എട്ടുകിലോമീറ്റർ ദൂരെയാണ് കീഴ്മാട് ശ്മശാനം

കീഴ്മാട് പൊതുശ്മശാനത്തിലാണ് സംസ്‌കാരം നടന്നത്. ഭോജ്പുരി ആചാര പ്രകാരമായിരുന്നു ചടങ്ങുകൽ നടന്നത് .പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി ആലുവ താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം ഇന്ന് രാവിലെ ഏഴരയോടെയാണ് ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയത്. തുടര്‍ന്ന് കുട്ടി പഠിച്ചിരുന്ന തയ്ക്കാട്ടുകര സ്‌കൂളില്‍ പൊതുദര്‍ശനമുണ്ടായിരുന്നു. അഞ്ചുവയസുകാരിയെ അവസാനമായി ഒരുനോക്കു കാണാന്‍ സ്‌കൂളിലേക്ക് ജനപ്രവാഹമായിരുന്നു. മൃതദേഹം സ്‌കൂളിലേക്ക് പൊതുദര്‍ശനത്തിനെത്തിച്ചപ്പോള്‍ മാത്രമാണ് കുട്ടിയുടെ അമ്മയെ മരണവിവരം അറിയിച്ചത്.

You might also like

-