മുഖ്യമന്ത്രിക്കും സിപി ഐ എം സംസ്ഥാന നേതാക്കൾക്കും എതിരെ രൂക്ഷ വിമർശനം

കല്യാണ വീട്ടിലോ ബസ്സിലോ ട്രെയിനിലോ വെച്ച് ബിജെപി നേതാക്കളെ കാണുമ്പോള്‍ സംസാരിക്കുക പതിവാണ്. അത് കേരളത്തിന്റെ മര്യാദ. വടക്കേ ഇന്ത്യയില്‍ ചിലപ്പോള്‍ സംസാരിക്കില്ലായിരിക്കും. എന്നാല്‍ വീട്ടില്‍ വന്നു കാണുന്നത് അതുപോലെയല്ല. ജാവദേക്കറുമായുള്ള കൂടിക്കാഴ്ച ഇ പി വിശദീകരിച്ചേ മതിയാകൂയെന്നാണ് സംസ്ഥാന സമിതിയില്‍ ഉയര്‍ന്നത്.

0

തിരുവനന്തപുരം | സിപിഐഎം സംസ്ഥാന സമിതിയില്‍ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെതിരെ വിമര്‍ശനം. മുഖ്യമന്ത്രിയുടെയും ഇ പി ജയരാജന്റെയും എ കെ ബാലന്റെയും എം വി ഗോവിന്ദന്റെയും പേരെടുത്ത് പറഞ്ഞാണ് സമിതി അംഗങ്ങളുടെ വിമര്‍ശനം. ബിജെപി ദേശീയ നേതാവ് പ്രകാശ് ജാവദേക്കറെ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ എന്തിന് കണ്ടെന്ന് വിശദീകരണമെന്ന ആവശ്യം ഉയര്‍ന്നു. കണ്ണൂരില്‍ നിന്നുള്ള മുതിര്‍ന്ന നേതാവും ഇക്കാര്യം ആവശ്യപ്പെട്ടു.കല്യാണ വീട്ടിലോ ബസ്സിലോ ട്രെയിനിലോ വെച്ച് ബിജെപി നേതാക്കളെ കാണുമ്പോള്‍ സംസാരിക്കുക പതിവാണ്. അത് കേരളത്തിന്റെ മര്യാദ. വടക്കേ ഇന്ത്യയില്‍ ചിലപ്പോള്‍ സംസാരിക്കില്ലായിരിക്കും. എന്നാല്‍ വീട്ടില്‍ വന്നു കാണുന്നത് അതുപോലെയല്ല. ജാവദേക്കറുമായുള്ള കൂടിക്കാഴ്ച ഇ പി വിശദീകരിച്ചേ മതിയാകൂയെന്നാണ് സംസ്ഥാന സമിതിയില്‍ ഉയര്‍ന്നത്.

മാതൃക കാണിക്കേണ്ടവര്‍ തന്നെ വിവാദങ്ങള്‍ ഉണ്ടാക്കിയെന്നും വിമര്‍ശനമുണ്ടായി. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ മുന്നോടിയായി തയ്യാറാക്കിയ രേഖയില്‍ പ്രതികരണങ്ങളിലും മറ്റും ജാഗ്രത പുലര്‍ത്തണം എന്ന് നിഷ്‌കര്‍ഷിച്ചിരുന്നു. ഈ തീരുമാനം തങ്ങളോട് പറഞ്ഞത് ആരാണ്. നേതൃത്വം അല്ലേ?. അങ്ങനെ പറഞ്ഞ നേതാക്കള്‍ തന്നെ തീരുമാനം ലംഘിച്ചു. അതാണ് വിവാദങ്ങള്‍ ഉണ്ടാക്കിയതെന്നും മുഖ്യമന്ത്രിയുടെയും എ കെ ബാലന്റെയും എംവി ഗോവിന്ദന്റെയും പേരെടുത്തു പറഞ്ഞായിരുന്നു ഈ വിമര്‍ശനം.യോഗങ്ങളില്‍ സംസാരിക്കുമ്പോഴും മാധ്യമങ്ങളോട് പ്രതികരിക്കുമ്പോഴും ലോകത്തോടാണ് സംസാരിക്കുന്നത് എന്ന കാര്യം നേതാക്കള്‍ മറന്നു. ഈ ജാഗ്രത കുറവാണ് വിവാദങ്ങള്‍ ക്ഷണിച്ചുവരുത്തിയതെന്നും വിമര്‍ശനമുണ്ടായി.

You might also like

-