സ്റ്റാച്യൂ ഓഫ് യൂണിറ്റി ,സർദാർ വല്ലഭായ് പട്ടേലിന്റെ പ്രതിമ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമർപ്പിക്കും

പ്രതിമ അനാച്ഛാദനത്തിനെതിരെ ​അഹമ്മദാബാദിലെ ​ഗോത്രസമൂഹങ്ങളും കർഷകരും വൻ പ്രതിഷേധവുമായി രം​ഗത്തെത്തിയിട്ടുണ്ട്. പ്രതിമ സ്ഥിതി ചെയ്യുന്ന പ്രതിമ സ്ഥിതി ചെയ്യുന്ന നര്‍മ്മദ ജില്ലയിലെ കെവാദിയ ഗ്രാമത്തിന് സമീപമുള്ള ഗോത്രവര്‍ഗ്ഗക്കാരാണ് പ്രതിഷേധവുമായി മുന്നോട്ടു വന്നിരിക്കുന്നത്

0

Statue of Unity, Prime Minister Narendra Modi will dedicate Sardar Vallabhbhai Patel to the countryഡൽഹി : ലോകത്തിലെ ഏറ്റവും പൊക്കമുള്ള പ്രതിമ എന്ന് ഖ്യാതി നേടാനൊരുങ്ങുന്ന സർദാർ വല്ലഭായ് പട്ടേലിന്റെ പ്രതിമ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാജ്യത്തിന് സമർപ്പിക്കും.. കര്‍ഷകരുടെയും ഗോത്ര വിഭാഗങ്ങളുടെയും പ്രതിഷേധങ്ങള്‍ക്കിടെയാണ് പ്രതിമയുടെ ഉദ്ഘാടനച്ചടങ്ങുകള്‍ 182 അടിയാണ് പ്രതിമയുടെ ഉയരം. ഇന്ത്യയുടെ ഉരുക്കു മനുഷ്യൻ എന്നറിയപ്പെടുന്ന സർദാർ വല്ലഭായ് പട്ടേലിന്റെ 143-ാം ജന്മദിനമായ ഒക്ടോബർ 31 നാണ് പ്രതിമ അനാച്ഛാദനം. 177 അടി ഉയരമുള്ള ചൈനയിലെ സ്പ്രിം​ഗ് ടെംപിൾ ഓഫ് ബുദ്ധയെ പിന്തള്ളിയാണ് ഈ പ്രതിമ ഉയരത്തിൽ ഒന്നാമതാകാനൊരുങ്ങുന്നത്. 2389 കോടിയാണ് പ്രതിമാ നിർമ്മാണത്തിന് വന്നിരിക്കുന്ന ചെലവ്. ​ഗുജറാത്തിലാണ് സ്റ്റാച്യൂ ഓഫ് യൂണിറ്റി എന്ന് പേരിട്ടിരിക്കുന്ന ഈ പ്രതിമ.
പ്രതിമ അനാച്ഛാദനത്തിനെതിരെ ​അഹമ്മദാബാദിലെ ​ഗോത്രസമൂഹങ്ങളും കർഷകരും വൻ പ്രതിഷേധവുമായി രം​ഗത്തെത്തിയിട്ടുണ്ട്. പ്രതിമ സ്ഥിതി ചെയ്യുന്ന പ്രതിമ സ്ഥിതി ചെയ്യുന്ന നര്‍മ്മദ ജില്ലയിലെ കെവാദിയ ഗ്രാമത്തിന് സമീപമുള്ള ഗോത്രവര്‍ഗ്ഗക്കാരാണ് പ്രതിഷേധവുമായി മുന്നോട്ടു വന്നിരിക്കുന്നത്. പ്രതിമ നിർമ്മിക്കാനും തൊട്ടടുത്ത പ്രദേശങ്ങളിലെ ടൂറിസം വികസനത്തിനുമായി സര്‍ക്കാര്‍ തങ്ങളുടെ സ്ഥലം കയ്യേറി എന്നാണ് ഗോത്രസമൂഹങ്ങളുടെ ആരോപണം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭിമാന പദ്ധതിയാണെങ്കിലും പ്രദേശവാസികളില്‍ നിന്നും കര്‍ഷകരില്‍ നിന്നുമുയരുന്ന പ്രതിഷേധങ്ങള്‍ ചടങ്ങിന്റെ നിറം കെടുത്തുന്ന മട്ടാണ്. കൃഷിക്കായി വെള്ളം എത്തിക്കാമെന്ന ഉറപ്പ് പോലും പാലിക്കപ്പെടാത്തതാണ് കര്‍ഷക രോഷത്തിന് കാരണം. ചടങ്ങില്‍ പ്രതിഷേധിച്ച് ആത്മഹത്യഭീഷണി മുഴക്കിയിരിക്കുകയാണ് 1500 ഓളം കര്‍ഷകര്‍. പ്രതിമക്ക് വേണ്ടി നശിപ്പിക്കപ്പെട്ട പ്രകൃതി വിഭവങ്ങളുടെ പേരിലാണ് 22 ഗ്രാമമുഖ്യന്മാര്‍ ചടങ്ങ് ബഹിഷ്കരിക്കുമെന്ന് കാട്ടി പ്രധാനമന്ത്രിക്ക് തുറന്ന കത്തെഴുതിയത്. 72000 പേര്‍ ഭക്ഷണം പാചകം ചെയ്യാതെ പ്രതിഷേധത്തില്‍ പങ്കുചേരും. കര്‍ഷകര്‍ക്ക് ജിഗ്നേഷ് മേവാനി പിന്തുണ പ്രഖ്യാപിച്ചു. പ്രതിഷേധം ലോക ശ്രദ്ധയിലെത്തിക്കാനുള്ള വേദിയായി പ്രതിമ അനാഛാദനച്ചടങ്ങ് ഉപയോഗപ്പെടുത്താനാണ് കര്‍ഷകരുടെയും ഗ്രാമവാസികളുടെയും നീക്കം

ഒക്ടോബർ 31 മരണവീടായി ആചരിക്കാനാണ് ഇവരുടെ തീരുമാനം. ഭക്ഷണം പാകം ചെയ്യാതെ ദുഖം ആചരിച്ച് പ്രതിഷേധിക്കുമെന്ന് ഇവർ വെളിപ്പെടുത്തുന്നു. ​ഗോത്രസമൂഹത്തിന്റെ സ്ഥലത്ത് പ്രതിമ നിർമ്മിച്ചതല്ലാതെ ഇവർക്ക് പുനരധിവാസ സൗകര്യങ്ങളോ ജോലിയോ സർക്കാർ നൽകിയിട്ടില്ല. അതിനെ തുടർന്നാണ് പ്രതിഷേധം.

You might also like

-