ഓൺലൈൻ മാധ്യമങ്ങൾക്ക് വിലങ്ങ് : ഉടമകളെ ജയിലിൽ അടക്കാൻ വ്യവസ്ഥ

യന്ത്രണങ്ങൾ ഏർപ്പെടുത്താനും മാധ്യമങ്ങളുടെ ഉടമകളെ ഗുരുതര വകുപ്പുകൾ ചുമത്തി പ്രോസിക്യൂട്ട് ചെയ്യാനുള്ള നിർദ്ദേശങ്ങളും ആർപിപി നിയമത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്

0

ഡൽഹി: രാജ്യത്തെ ഓൺലൈൻ മാധ്യമങ്ങൾക്ക് വിലങ്ങിടാനുള്ള നിയമഭേദഗതിയുമായി മോഡി സർക്കാർ. ഇതിനായുള്ള രജിസ്ട്രേഷൻ ഓഫ് പ്രസ് ആന്റ് പീരിയോഡിക്കൽ( ആർപിപി) ബിൽ 2019ന്റെ കരടിന് രൂപമായി. ഇത് ബന്ധപ്പെട്ട മന്ത്രാലയങ്ങൾക്കും സംസ്ഥാന സർക്കാരുകൾക്കും കേന്ദ്ര സർക്കാർ അയച്ചുകൊടുക്കുകയും ചെയ്തു. ഓൺലൈൻ മാധ്യമങ്ങൾക്ക് കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനും മാധ്യമങ്ങളുടെ ഉടമകളെ ഗുരുതര വകുപ്പുകൾ ചുമത്തി പ്രോസിക്യൂട്ട് ചെയ്യാനുള്ള നിർദ്ദേശങ്ങളും ആർപിപി നിയമത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നിലവിലുള്ള 1867ലെ പ്രസ് ആന്റ് രജിസ്ട്രേഷൻ ഓഫ് ബുക്സ് (പിആർബി) ചട്ടങ്ങൾക്ക് പകരമായാണ് പുതിയ നിയമം കൊണ്ടുവരുന്നത്.

വർത്തമാന പത്രങ്ങൾ രജിസ്റ്റർ ചെയ്യുന്ന അതേ മാതൃകയിൽ ഡിജിറ്റൽ മാധ്യമങ്ങളും രജിസ്റ്റർ ചെയ്യണമെന്ന് നിയമത്തിന്റെ 18ാം വകുപ്പിൽ വ്യവസ്ഥ ചെയ്യുന്നു. ആയിരക്കണക്കിന് വാർത്താ വെബ്സൈറ്റുകൾ, ബ്ലോഗുകൾ എന്നിവ രാജ്യത്ത് പ്രവർത്തിക്കുന്നുണ്ട്. മൗലികാവകാശങ്ങൾ, രാജ്യസുരക്ഷ എന്നിവയെ ഹനിക്കുന്ന വിധത്തിലുള്ള വാർത്തകൾ നൽകരുതെന്നാണ് നിലവിലുള്ള പിആർബി ചട്ടം. പുതിയ നിയമം വരുന്നതോടെ ഡിജിറ്റൽ മാധ്യമങ്ങൾക്കെതിരെ ശിക്ഷാ നടപടികൾ സ്വീകരിക്കാൻ കഴിയും. മോഡി സർക്കാർ അധികാരത്തിൽ എത്തിയശേഷം ഡിജിറ്റൽ മാധ്യമങ്ങളെ ദോഷകരമായി ബാധിക്കുന്ന നിരവധി നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയത്. ഡിജിറ്റൽ മാധ്യമങ്ങൾക്കുള്ള വിദേശ നിക്ഷേപ പരിധി 26 ശതമാനമായി ഓഗസ്റ്റിൽ നിജപ്പെടുത്തിയിരുന്നു.

വർത്തനമാന പത്രങ്ങളുടെ ഡിജിറ്റൽ പതിപ്പിനാണോ വാർത്താ വെബ്സൈറ്റുകൾക്കാണോ പുതിയ നിയമം ബാധകമാകുന്നതെന്നതിനെക്കുറിച്ച് വ്യക്തമായ നിർവചനമില്ല. വാർത്തകളുമായി ബന്ധപ്പെട്ട കുറ്റങ്ങളെ തീവ്രവാദ പ്രവർത്തനങ്ങൾ ഉൾപ്പെടുന്ന നിയമ വിരുദ്ധ പ്രവർത്തനങ്ങളുടെ വിഭാഗത്തിൽ ഉൾപ്പെടുത്തിയതിന് പിന്നിലും മോഡി സർക്കാരിന്റെ ദുഷ്ടലാക്കാണ് വെളിവാകുന്നത്. ഇന്ത്യൻ പൗരനായിരിക്കണം എഡിറ്റർ എന്ന വ്യവസ്ഥയും നിർദ്ദിഷ്ട ബില്ലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇക്കാര്യം നിലവിലുള്ള പിആർബി ചട്ടങ്ങളിലില്ല. രജിസ്ട്രേഷൻ നൽകുന്നതിനുള്ള അധികാരം കേന്ദ്ര സർക്കാരിന്റെ നിയന്ത്രണത്തിലുള്ള പ്രസ് രജിസ്ട്രാർ ജനറലിന് മാത്രമായിരിക്കും. വർത്തമാന പത്രങ്ങൾക്കും ഡിജിറ്റൽ മാധ്യമങ്ങൾക്കും പരസ്യങ്ങൾ നൽകുന്നതുമായി ബന്ധപ്പെട്ട ചട്ടങ്ങൾ രൂപീകരിക്കാൻ സംസ്ഥാന സർക്കാരുകളോട് നിർദ്ദേശിക്കുന്നു. ചെറുകിട പത്രങ്ങളെ സാമ്പത്തികമായി തകർക്കുന്നതിനാണ് ഇത്തരം നിർദ്ദേശങ്ങൾ ഉൾപ്പെടുത്തിയതെന്ന് ഈ മേഖലയിലെ വിദഗ്ധർ പറയുന്നു

You might also like

-