കിഫ്ബിയുമായി ബന്ധപ്പെട്ട മുഴുവൻ വിവരങ്ങളും നിയമസഭയിൽ വയ്കുക്കും ഐസക്ക്

കിഫ്ബിയുടെ പണം പരിശോധിക്കണോ എന്നതാണ് തർക്കം. ഇതിൽ തർക്കത്തിന്റെയൊന്നും കാര്യമില്ല. ഒരു കമ്പനിയുടെ കണക്കുകൾ പരിശോധിക്കാൻ നിയമപ്രകാരമുള്ള ഓഡിറ്ററുണ്ട്. എന്നാൽ അതടക്കം മുഴുവൻ കണക്കുകളും പരിശോധിക്കാനുള്ള അവകാശം ഭരണഘടന സി. എ. ജിക്ക് ഉറപ്പുനൽകുന്നു.

0

തിരുവനതപുരം : പദ്ധതിയുമായി ബന്ധപ്പെട്ട മുഴവൻ രേഖകളും നിയസഭയിൽ വെക്കുമെന്ന് ധകാര്യ വകുപ്പ് മന്ത്രി തോമസ് ഐസക് പറഞ്ഞു അഴിമതിയും സ്വജനപക്ഷപാതവും ഒഴിവാക്കാനുള്ള മാർഗങ്ങളോടെയാണ് കിഫ്ബിയുടെ രൂപീകരണമെന്നും കിഫ്ബി പദ്ധതികളിൽ കൃത്യമായ പരിശോധന നടക്കുന്നുണ്ടെന്നും ധനമന്ത്രി തോമസ് ഐസക് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പ്രതിപക്ഷ നേതാവ് കിഫ്ബിയുടെ വിശ്വാസ്യത തകർക്കാൻ ശ്രമിക്കുന്നവരുടെ കരുവായി മാറിയെന്നും മസാല ബോണ്ട് അടക്കം എല്ലാ കണക്കും സി.എ.ജിക്ക് പരിശോധിക്കാമെന്നും തോമസ് ഐസസ് പറഞ്ഞു.
സർക്കാരിന്റെ പണം ചെലവഴിക്കുന്നത് പരിശോധിക്കാനുള്ള അവകാശം സി. എ. ജിയ്ക്കുണ്ടെന്ന് ധനമന്ത്രി ഡോ. ടി. എം. തോമസ് ഐസക്ക് പറഞ്ഞു. കിഫ്ബിയുടെ പണം പരിശോധിക്കണോ എന്നതാണ് തർക്കം. ഇതിൽ തർക്കത്തിന്റെയൊന്നും കാര്യമില്ല. ഒരു കമ്പനിയുടെ കണക്കുകൾ പരിശോധിക്കാൻ നിയമപ്രകാരമുള്ള ഓഡിറ്ററുണ്ട്. എന്നാൽ അതടക്കം മുഴുവൻ കണക്കുകളും പരിശോധിക്കാനുള്ള അവകാശം ഭരണഘടന സി. എ. ജിക്ക് ഉറപ്പുനൽകുന്നു.
വരവുചെലവ് കണക്കുകളിലെ പിശകുകളും നടപടിക്രമത്തിലെ വീഴ്ചയും മാത്രമല്ല, പദ്ധതി ലക്ഷ്യം നേടിയോ എന്നത് സംബന്ധിച്ചും ലോക്കൽ ഫണ്ട് ഓഡിറ്റ് വിഭാഗം റിപ്പോർട്ട് തയ്യാറാക്കണം. ഇതിന് പരിശീലനവും സ്വയം പഠനവും അത്യന്താപേക്ഷിതമാണ്. ഓഡിറ്റ് വിഭാഗത്തെ ഓഡിറ്റ് കമ്മീഷനായി പുനസംഘടിപ്പിക്കണമെന്ന ആവശ്യം പ്രസക്തമാണെന്ന് ധനമന്ത്രി പറഞ്ഞു. പരിഷ്‌കരിച്ച വെബ്‌സൈറ്റിന്റേയും ചാരിറ്റബിൾ എൻഡോവ്‌മെന്റ് സോഫ്റ്റ്‌വെയറിന്റേയും ഉദ്ഘാടനം ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി മനോജ് ജോഷി നിർവഹിച്ചു. സംസ്ഥാന ഓഡിറ്റ് വകുപ്പ് ഡയറക്ടർ ഡി. സാങ്കി ചടങ്ങിൽ സ്വാഗതം പറഞ്ഞു. വകുപ്പിലെ ഉദ്യോഗസ്ഥരുൾപ്പെടെയുള്ളവർ സംബന്ധിച്ചു.

You might also like

-