ദളിത് ഡോക്ടര്‍ പായല്‍ തഡ്‍വി ആത്മഹത്യ ചെയ്ത സംഭവത്തില്‍ വ്യാപക പ്രതിഷേധം

കേസില്‍ അറസ്റ്റിലായ സീനിയര്‍ വനിത ഡോക്ടറെ പൊലീസ് ഇന്ന് കോടതിയില്‍ ഹാജരാക്കും. കേസില്‍ പായലിനെ ജാതിപരമായി അധിക്ഷേപിച്ചിരുന്ന രണ്ട് സീനിയര്‍ ഡോക്ടര്‍മാരെ കൂടിയാണ് ഇനി അറസ്റ്റ് ചെയ്യാനുള്ളത്

0

മുംബൈ :മുംബൈയില്‍ ദളിത് ഡോക്ടര്‍ പായല്‍ തഡ്‍വി ആത്മഹത്യ ചെയ്യാനിടയായ സംഭവത്തില്‍ വ്യാപക പ്രതിഷേധം. ആശുപത്രി അധികൃതരും സര്‍ക്കാരും കുറ്റകരമായ അനാസ്ഥ പുലര്‍ത്തിയതിനെതിരെ ഡല്‍ഹി യൂണിവേഴ്സിറ്റിയില്‍ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചു. കേസില്‍ അറസ്റ്റിലായ സീനിയര്‍ വനിത ഡോക്ടറെ പൊലീസ് ഇന്ന് കോടതിയില്‍ ഹാജരാക്കും. കേസില്‍ പായലിനെ ജാതിപരമായി അധിക്ഷേപിച്ചിരുന്ന രണ്ട് സീനിയര്‍ ഡോക്ടര്‍മാരെ കൂടിയാണ് ഇനി അറസ്റ്റ് ചെയ്യാനുള്ളത്.

മുസ്ലീം ആദിവാസി വിഭാഗത്തില്‍പെട്ട പായല്‍ തഡ്‍വിയെ മൂന്ന് വനിത സീനിയര്‍ ഡോക്ടര്‍മാര്‍ ചേര്‍ന്നാണ് ജാതിപരമായി അധിക്ഷേപിച്ചിരുന്നത്. പായല്‍ ആത്മഹത്യ ചെയ്തതോടെ മൂന്ന് പേരും ഒളിവില്‍ പോവുകയായിരുന്നു. ഇതില്‍ ഭക്തി മെഹരെ എന്ന സീനിയര്‍ വനിത ഡോക്ടറാണ് ഇപ്പോള്‍ അറസ്റ്റിലായത്. ഒളിവിലുള്ള ഹേമ ആഹൂജ , അങ്കിത കണ്ടെല്‍വാല്‍ എന്നിവര്‍ക്കായി തെരച്ചില്‍ നടക്കുകയാണെന്ന് പോലീസ് അറിയിച്ചു. എന്നാല്‍ ഇരുവരും കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷ നല്‍കിയിട്ടുണ്ട്. അതേസമയം പായല്‍ ആത്മഹത്യ ചെയ്യാനിടയായ സംഭവത്തില്‍ വ്യാപക പ്രതിഷേധവും ഉയര്‍ന്നിട്ടുണ്ട്. പായലിന് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ വിദ്യാര്‍ത്ഥി സംഘടനകളുടെ പിന്തുണയോടെ യൂത്ത് ഫോര്‍ സോഷ്യല്‍ ജസ്റ്റിസ് ഡല്‍ഹി സര്‍വകലാശാലയില്‍ പ്രതിഷേധിച്ചു.

മുബൈയിലെ ബിവൈല്‍ നായര്‍ ഹോസ്പിറ്റലിലായിരുന്നു പായല്‍ തഡ്‍വി സീനിയര്‍ ഡോക്ടര്‍മാരും ജോലി ചെയ്തിരുന്നത് . ആത്മഹത്യ ചെയ്ത ദിവസം രണ്ട് സര്‍ജറികളില്‍ പായല്‍ സഹകരിച്ചിരുന്നു. വീട്ടുകാരോട് തനിക്ക് നേരെ വലിയ മാനസിക പീഡനം നടക്കുകയാണെന്ന് ഫോണിലൂടെ അന്നേ ദിവസം പറഞ്ഞിരുന്നുവെന്നും വീട്ടുകാര്‍ മൊഴി നല്‍കിയിട്ടുണ്ട്.

You might also like

-