ശബരിമല നട അടപ്പിക്കാനുള്ള ബിജെപിയുടെ ഗൂഡാലോചന പുറത്ത്; നട അടയ്ക്കാനുള്ള തന്ത്രിയുടെ തീരുമാനം ബിജെപിയോട് ആലോചിച്ചെന്ന് ശ്രീധരന്‍ പിള്ള;

സമരം ഭക്തരുടേതാണെന്ന നിലയിലാണ് ബിജെപി പ്രചാരണം നടത്തിയിരുന്നത് എന്നാല്‍ സന്നിധാനത്തെ തന്ത്രിമാരുടെ സമരമുള്‍പ്പെടെ സബരിമലയില്‍ നടത്തിയ സമരങ്ങള്‍ ഉള്‍പ്പെടെ ബിജെപിയുടെ അറിവോടും ആഹ്വാനത്തോടും കൂടിയുള്ളതാണെന്നും വ്യക്തമാകുന്നു.

0

കൊച്ചി :തുലാമാസ പൂജകള്‍ക്കായി നട തുറന്നപ്പോള്‍ ശബരിമല സന്നിധാനത്തുള്‍പ്പെടെ നടന്ന അക്രമ സംഭവങ്ങള്‍ ഉള്‍പ്പെടെ ബിജെപിയുടെ അറിവോടെയാണെന്ന് വ്യക്തമാകുന്നു.
സമരം ഭക്തരുടേതാണെന്ന നിലയിലാണ് ബിജെപി പ്രചാരണം നടത്തിയിരുന്നത് എന്നാല്‍ സന്നിധാനത്തെ തന്ത്രിമാരുടെ സമരമുള്‍പ്പെടെ സബരിമലയില്‍ നടത്തിയ സമരങ്ങള്‍ ഉള്‍പ്പെടെ ബിജെപിയുടെ അറിവോടും ആഹ്വാനത്തോടും കൂടിയുള്ളതാണെന്നും വ്യക്തമാകുന്നു.

തന്ത്രി കണ്ഠര് രാജീവര് ബിജെപി സംസ്ഥാന പ്രസിഡണ്ട് പിഎസ് ശ്രീധരന്‍പിള്ളയുമായി സംസാരിച്ച ശേഷമാണ് സ്ത്രീകള്‍ സന്നിധാനത്ത് പ്രവേശിച്ചാന്‍ നട അടയ്ക്കുമെന്ന് പൊലീസിനോടുള്‍പ്പെടെ പറഞ്ഞതെന്ന് ശ്രീധരന്‍പിള്ള തന്നെ വ്യക്തമാക്കുന്ന ശ്രീധരന്‍രിള്ളയുടെ തന്നെ സംസാരത്തിന്‍റെ ഓഡിയോ ആണ് പുറത്തു വന്നിരിക്കുന്നത്.
നട അടച്ചാല്‍ കോടതി അലക്ഷ്യമാകില്ലെ എന്ന് തന്ത്രി തന്നോട് ചോദിച്ചതായും കോടതിയലക്ഷ്യമാവില്ലെന്നും ഒറ്റക്കാവില്ലെന്നും തങ്ങള്‍ കൂടെയുണ്ടാവുമെന്ന് ഉറപ്പ് നല്‍കിയപ്പോള്‍ സാറിന്‍റെ വാക്ക് വിശ്വാസിക്കുന്നുവെന്ന് തന്ത്രി മറുപടി തന്നതായും ശ്രീധരന്‍പിള്ള കോ‍ഴിക്കോട് നടന്ന യുവമോര്‍ച്ചാ യോഗത്തിനിടെയാണ് ശ്രീധരന്‍പിള്ളയുടെ പ്രതികരണം.

ഒപ്പമുണ്ടാവുമെന്നൊക്കെ വെറുതെ പറഞ്ഞതാണെങ്കിലും സിപിഎെഎമ്മുകാര്‍ കേസ് കൊടുത്തപ്പോള്‍ ഒന്നാം പ്രതി താനായിരുന്നത് കൊണ്ട് തന്ത്രിക്ക് തന്നില്‍ വിശ്വാസം തോന്നിയിട്ടുണ്ടാവാമെന്നും മാധ്യമങ്ങള്‍ ഇല്ലാതിരുന്ന യോഗത്തില്‍ തുറന്ന് പറഞ്ഞത്. യോഗത്തില്‍ പങ്കെടുത്തവരില്‍ ആരോ ആണ് ഓഡിയോ റെക്കോര്‍ഡ് ചെയ്ത് പ്രചരിപ്പിച്ചത്.

You might also like

-