ജോലി പോലീസ് പിടിയിലാവുന്നത് ഏഴാം കൊലക്ക് തയ്യാറെടുക്കുമ്പോൾ

റോയിയുടെ സഹോദരി രഞ്ജി തോമസിനെയും സമാനമായ രീതിയിൽ കൊലപ്പെടുത്താൻ ശ്രമിച്ചെന്നുമാണ് ജോളി മൊഴി നൽകി. എന്നാൽ ഈ ശ്രമം വിജയിച്ചില്ല.

0

കോഴിക്കോട്: കുടുംബത്തിലെ ഏഴാമത്തെ കൊലപാതകശ്രമം പാളിയെന്ന് കസ്റ്റഡിയിലുള്ള ജോളി പൊലീസിന് മൊഴി നൽകി. റോയിയുടെ സഹോദരി രഞ്ജി തോമസിനെയും സമാനമായ രീതിയിൽ കൊലപ്പെടുത്താൻ ശ്രമിച്ചെന്നുമാണ് ജോളി മൊഴി നൽകി. എന്നാൽ ഈ ശ്രമം വിജയിച്ചില്ല. ഇവരെ കൊലചെയ്യാൻ അവസരം നോക്കിയിരിക്കുമ്പോഴാണ് ഇവർ പോലീസ് പിടിയിലാവുന്നത് ആറുപേരെയും താൻ കൊലപ്പെടുത്തിയതാണെന്ന് ചോദ്യം ചെയ്യലിൽ ജോളി സമ്മതിച്ചു.ഇവരെ എപ്പോഴു ചോദ്യം ചെത്തികൊണ്ടിരിക്കുകയാണ് കൊലക്ക് വേണ്ടി ജോളിക്ക് സയനൈഡ് എത്തിച്ചു നൽകിയ മാത്യ എന്ന ജ്വല്ലറി ജീവനക്കാരനെയും ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മരണപ്പെട്ട കുടുംബവുമായി ബന്ധമുള്ളയാളാണ് മാത്യു എന്നാണ് വിവരം. കേസിനെകുറിച്ച് ഇപ്പോൾ കൂടതൽ പറയാനാവില്ലെന്നായിരുന്നു അന്വേഷണത്തിന് നേതൃത്വം നൽകിയ വടകര റൂറൽ എസ്പി കെ ജി സൈമണിന്റെ പ്രതികരണം.

2002ലാണ് ആദ്യ മരണം. ആട്ടിൻസൂപ്പ് കഴിച്ചതിന് ശേഷം കുഴഞ്ഞു വീണാണ് അന്നമ്മ മരിച്ചത്. ആറു വർഷത്തിനു ശേഷം 2008ൽ ടോം തോമസും മരിച്ചു. ഛർദ്ദിച്ച് അവശനായിട്ട് ആയിരുന്നു മരണം. പിന്നീട് 2011ൽ റോയ്. അമ്മാവനായ മാത്യു നിർബന്ധം പിടിച്ചാണ് അന്ന് പോസ്റ്റ് മോർട്ടം നടത്തിയത്. 2014 ൽ മാത്യു മരിച്ചു. പിന്നീട് 2016 ൽ ഷാജുവിന്റെ കുഞ്ഞും ആറു മാസത്തിന് ശേഷം ഭാര്യ സിലിയും മരിച്ചു. പെട്ടെന്ന് കുഴഞ്ഞുവീണായിരുന്നു മരണങ്ങളിൽ പലതുമെന്നതിനാൽ ഹൃദയാഘാതമാണെന്ന് ബന്ധുക്കൾ സംശയിച്ചു.ആറുപേരും മരണത്തിന് മുമ്പ് സൂപ്പ് കഴിച്ചിരിന്നു

റോയിയുടെ സഹോദരൻ റോജോ അമേരിക്കയിൽ നിന്നും നാട്ടിലെത്തിയപ്പോഴേക്കും ടോംതോമസിന്റെ പേരിലുള്ള സ്വത്തുക്കളെല്ലാം മറ്റൊരു ബന്ധുവിന്റെ പേരിലായി. ഒസ്യത്ത് കാണിച്ചു എങ്കിലും റോജോയ്ക്ക് വിശ്വാസമായില്ല. റവന്യൂഅധികൃതർക്ക് പരാതി നൽകിയതോടെ ഒസ്യത്ത് റദ്ദായി. സമാനസ്വഭാവമുള്ള മരണങ്ങളാണ് കുടുംബത്തിലുണ്ടായതെന്ന് വ്യക്തമായതോടെ ദുരൂഹതയുണ്ടെന്ന് തോന്നിയ റോജോ പൊലീസിൽ പരാതി നൽകി.

You might also like

-