വട്ടവടയിലെ നവജാത ശിശുവിന്റ മരണം ശ്വാസമുട്ടിയെന്നു പോസ്റുമോർട്ട റിപ്പോർട്ട്.മൃദേഹം വട്ടവടയിൽ മറുചെയ്യാൻ അനുവദിക്കാതെ ഉരുക്കൂട്ടം

ഡെപ്യൂട്ടി പോലീസ് സര്‍ജ്ജന്‍ ഡോ.ജെയിംസ് കുട്ടി, ഫോറന്‍സിക് സര്‍ജ്ജന്‍ ഡോ.സന്തോഷ് ജോയി എന്നിവരുടെ നേതൃത്വത്തിലാണ് പോസ്റ്റുമോര്‍ട്ടം നടന്നത്.

0

മൂന്നാർ :കോട്ടയം മെഡിക്കല്‍ കോളേജില്‍ തിങ്കളാഴ്ച്ച നടന്ന പോസ്റ്റുമോര്‍ട്ടത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ടാണ് പുറത്തു വന്നത്.കുഞ്ഞിന്റെ ശശീരത്തില്‍ മറ്റ് പാടുകളൊന്നും കണ്ടെത്തിയിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം.ദുരൂഹ സാഹചര്യത്തില്‍ വട്ടവടയില്‍ മരിച്ച നവജാത ശിശുവിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തു വന്നു.മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങിയോ മറ്റേതെങ്കിലും വിധത്തിലോ ശ്വാസം മുട്ടിയാണ് കുഞ്ഞ് മരിച്ചതെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക വിവരം.ഡെപ്യൂട്ടി പോലീസ് സര്‍ജ്ജന്‍ ഡോ.ജെയിംസ് കുട്ടി, ഫോറന്‍സിക് സര്‍ജ്ജന്‍ ഡോ.സന്തോഷ് ജോയി എന്നിവരുടെ നേതൃത്വത്തിലാണ് പോസ്റ്റുമോര്‍ട്ടം നടന്നത്.കുഞ്ഞിന്റെ ശശീരത്തില്‍ മറ്റ് പാടുകളൊന്നും കണ്ടെത്തിയിട്ടില്ലെന്നും, ആന്തരികാവയവങ്ങള്‍ തിരുവനന്തപുരം ഫോറന്‍സിക് ലാബിലേക്ക് പരിശോധനക്ക് അയച്ചതായും, റിപ്പോര്‍ട്ട് ലഭിച്ച ശേഷം മാത്രമെ മരണകാരണം വ്യക്തമാകുകയുള്ളുവെന്നുമാണ് പോലീസ് നല്‍കുന്ന സൂചന.അതേ സമയം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കുഞ്ഞിന്റെ മൃതദേഹം അടിമാലിയിലെ പൊതുശ്മശാനത്തില്‍ സംസ്്ക്കരിച്ചു.

തമിഴ് ആചാര പ്രകാരം ചടങ്ങുകള്‍ പൂര്‍ത്തീകരിച്ച് അടക്കം ചെയ്ത മൃതദേഹം വീണ്ടും പുറത്തെടുത്ത ശേഷം അവിടെ തന്നെ സംസ്‌ക്കരിക്കുന്നത് ഗ്രാമത്തില്‍ കഷ്ടതകള്‍ക്ക് വഴിയൊരുക്കുമെന്നാണ് വിശ്വാസം.ഇക്കാരണം കൊണ്ടു തന്നെ മൃതദേഹം തിരികെ കൊണ്ടുവരരുതെന്ന ആവശ്യവുമായി ബന്ധുക്കളും ഊര് നിവാസികളും രംഗത്തെത്തിയിരുന്നു.ഇതേ തുടര്‍ന്നാണ് മൃതദേഹം അടിമാലിയില്‍ സംസ്‌ക്കരിക്കാന്‍ പോലീസ് തീരുമാനിച്ചത്.കഴിഞ്ഞ ബുധനാഴ്ച്ചയായിരുന്നു വട്ടവട സ്വദേശികളായ തിരുമൂര്‍ത്തി വിശ്വലക്ഷ്മി ദമ്പതികളുടെ 27 ദിവസം പ്രായമുള്ള കുഞ്ഞ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചത് .മരണത്തില്‍കുട്ടിയുടെ  പിതാവ് പരാതിയുമായി എത്തിയതോടെയാണ് മൃദദേഹം  പുറത്തെടുത്തു  പോസ്റ്റുമോർട്ടത്തിന്  അയച്ചത്

You might also like

-