അമേരിക്കയുടെ വ്യോമാക്രമണം;ഇറാഖിലും സിറിയയിലുംമായി 18 പേര്‍ കൊല്ലപ്പെട്ടു

ഒരു അമേരിക്കൻ കരാറുകാരന്റെ മരണത്തെത്തുടർന്ന് യുഎസ് സൈന്യം ഇറാഖിലും സിറിയയിലും നിരവധി വ്യോമാക്രമണങ്ങൾ നടത്തി. ഇറാൻ പിന്തുണയുള്ള മിലിഷിയയായ ഹിസ്ബുള്ള ബ്രിഗേഡിന്റെ അഞ്ച് സൈറ്റുകൾക്കെതിരെ സേന “കൃത്യമായ പ്രതിരോധ ആക്രമണങ്ങൾ” നടത്തിയതായി പ്രതിരോധ വകുപ്പ് സ്ഥിരീകരിച്ചു.

0

ദുബായ് : ഇറാഖിലും സിറിയയിലും അമേരിക്കണ് സൈന്ന്യം
നടത്തിയ വ്യോമാക്രമനത്തിൽ 18 പേര്‍ കൊല്ലപ്പെട്ടു ഇറാന്‍ സൈനികരെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ആക്രമണത്തില്‍ . അന്‍പതിലേറെ പേര്‍ക്ക് പരുക്കേറ്റു. മൂന്നുതവണയാണ് ഇറാഖില്‍ അമേരിക്കൻ സൈന്യം വ്യോമാക്രമണം നടത്തിയത് . സിറിയന്‍ അതിര്‍ത്തിയിലെ സൈനിക കേന്ദ്രത്തിനു നേരെയായിരുന്നു വ്യോമാക്രമണം.

ഇറാഖിലും സിറിയയിലുമുള്ള മൂന്ന് കേന്ദ്രങ്ങളെയാണ് ലക്ഷ്യംവച്ചതെന്ന് പിന്നീട് പെന്‍റഗണ്‍ സ്ഥിരീകരിച്ചു. എഫ്–15 യുദ്ധവിമാനങ്ങള്‍ ഉപയോഗിച്ചായിരുന്നു ആക്രമണം. വെള്ളിയാഴ്ച കിര്‍ക്കുക്കിലുണ്ടായ റോക്കറ്റ് ആക്രമണത്തില്‍ അമേരിക്കന്‍ പൗരന്‍ കൊല്ലപ്പെട്ടിരുന്നു.ഇതിനു തിരിച്ചടിയായിരുന്നു അമേരിക്കൻ സൈനിക നടപടി

You might also like

-