അത്യുഷ്ണം ബീഹാറില്‍ ഉഷ്ണതരംഗത്തെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം143 ആയി
48 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ ചൂട് തുടരുന്ന ബീഹാറില്‍ മരണസംഖ്യ ഉയരുകയാണ്.അതേസമയം ബിഹാറിൽ ഉഷ്ണതരംഗത്തെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം ജ്വരം ബാധിച്ചു മരിച്ചവരുടെയും എണ്ണവും ക്രമാതീതമായി വർധിച്ചു വരുന്നത് സംബന്ധിച്ച മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളിൽനിന്നും കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി ഡോ ; ഹർഷ വർധന ഒഴിഞ്ഞു മാറി
പട്ന :ബീഹാറില്‍ കടുത്ത ഉഷ്ണതരംഗത്തെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം143 ആയി. ഔറംഗാബാദ് , ഗയ, നവാദ എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത്. എന്നാല്‍ പലയിടങ്ങളിലും ആളുകള്‍ക്ക് സൂര്യാഘാതമേല്‍ക്കുന്നത് ഔദ്യോഗികമായി രേഖപ്പെടുത്തിയിട്ടില്ല. 48 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ ചൂട് തുടരുന്ന ബീഹാറില്‍ മരണസംഖ്യ ഉയരുകയാണ്.അതേസമയം ബിഹാറിൽ ഉഷ്ണതരംഗത്തെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം ജ്വരം ബാധിച്ചു മരിച്ചവരുടെയും എണ്ണവും ക്രമാതീതമായി വർധിച്ചു വരുന്നത് സംബന്ധിച്ച മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളിൽനിന്നും കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി ഡോ ; ഹർഷ വർധന ഒഴിഞ്ഞു മാറി കഴ്ഞ്ഞ ദിവസ്സം ബിഹാറിലെ ദുരന്ത സ്ഥലം സന്ദർശിക്കാനെത്തിയ ഹർഷ വർദ്ധനെ രോഗികളുടെ ബന്ധുക്കൾ തടഞ്ഞിരുന്നു
ഔറംഗാബാദിലെ ശനിയാഴ്ച 33 പേരും ഞായറാഴ്ച 30 പേരും മരിച്ചു.
അടുത്ത രണ്ട് മൂന്ന് ദിവസത്തേക്ക് ചൂടിൽ നിന്ന് ആശ്വാസം ലഭിക്കാൻ സാധ്യതയില്ലെന്ന് കാലാവസ്ഥാ വകുപ്പ്.കൊടും ചൂടിൽ ബീഹാറിൽ ഔറംഗബാദ് .ഗയ ,നവാഡ , പട്ന എന്നിവിടങ്ങലിലായി 143 പേർ കൊല്ലപ്പെട്ടു. ഞായറാഴ്ച 77 പേരും ഞായറാഴ്ച 66 പേരുമാണ് മരിച്ചത്. ഔറംഗാബാദ് സദർ ആശുപത്രിയിൽ ഞായറാഴ്ച 33 പേർ മരിച്ചു. ഔറംഗാബാദ് സദർ ഹോസ്പിറ്റലിൽ 17 പേർ മരിച്ചു. നവാഡയിൽ 12,വും പട്ന 11 വും നീണ്ടു, 9,വും ബക്സറിൽ ഏഴ് ലു ജിഗയിൽ അഞ്ചുപേരുമാണ് അത്യുഷണത്തിൽ മരിച്ചത്

ഞായറാഴ്ച സംസ്ഥാനത്തെ ഏറ്റവും ചൂടേറിയ സ്ഥലമായിരുന്നു പട്ന. പരമാവധി താപനില 48 ഡിഗ്രി സെൽഷ്യസ് ആയിരുന്നു, ഇത് 0.8 ഡിഗ്രി സെൽഷ്യസിൽ കുറവാണ്. അതേസമയം, ഗയയുടെ പരമാവധി താപനില 44.4, ഭാഗൽപൂർ 41, മുസാഫർപൂരിലെ 42.6 ഡിഗ്രി. ഞായറാഴ്ച ദുരന്ത നിവാരണ വകുപ്പ് സംഘം ഔറംഗാബാദ്, നവാഡ, ഗയ എന്നിവ സന്ദർശിച്ചു. ആശുപത്രികളിൽ, എസി, ഫാൻ എന്നിവ ഉപയോഗിച്ച് തണുപ്പിക്കാൻ നിർദ്ദേശം നൽകി . അത്യുഷ്ണം നിലനിൽക്കുന്ന ജില്ലകളിൽ, പകൽ സമയത്ത് ആളുകൾ പുറത്തുവിറങ്ങരുതെന്നുദുരന്ത നിവാരണ വകുപ്പ് നിർദ്ദേശിച്ചിട്ടുണ്ട്
പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളില്‍ ആവശ്യമായ എല്ലാ മരുന്നുകളും നല്‍കിയിട്ടുണ്ടെന്ന് ഗയ , ഔറംഗാബാദ് കളക്ടര്‍മാര്‍ അറിയിച്ചു. ആശുപത്രിയിലുള്ള പലരുടെയും ആരോഗ്യസ്ഥിതി മോശമാണ്. അഞ്ച് ജില്ലകളില്‍ സിവില്‍ സര്‍ജന്‍മാരുടെയും പ്രത്യേക ഡോക്ടര്‍മാരുടെയും സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്ന് റീജണല്‍ ഹെല്‍ത്ത് ഡയറക്ടര്‍ ഡോ. വിജയ് കുമാര്‍ പറഞ്ഞു. ഉഷ്ണതരംഗം തുടരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. സ്കൂളുകളില്‍ വേനല്‍ക്കാല അവധി ജൂണ്‍ 19 വരെ നീട്ടി നല്‍കുകയും ചെയ്തു