ലോകത്തെ ഏറ്റവും വലിയ കണ്ടെയ്നർ കപ്പലായ എംഎസ്‍സി ഐറീന ഇന്ന് വിഴിഞ്ഞം തുറമുഖത്ത്

ത്ത് ഏഷ്യൻ തുറമുഖങ്ങളിൽ ഐറീനയെത്തുന്നത് ഇതാദ്യമാണ്. ക്യാപ്റ്റനെ കൂടാതെ ക്രൂവിൽ മറ്റൊരു മലയാളി കൂടിയുണ്ട്. വിഴിഞ്ഞത്ത് ബർത്ത് ചെയ്യുന്ന 347ആമത് കപ്പലാണ് എംഎസ്‍സി ഐറീന.

 

തിരുവനന്തപുരം|ലോകത്തെ ഏറ്റവും വലിയ കണ്ടെയ്നർ കപ്പലായ എംഎസ്‍സി ഐറീന ഇന്ന് വിഴിഞ്ഞം തുറമുഖത്ത് ബർത്ത് ചെയ്യും. രാവിലെ എട്ട് മണിയോടെയാണ് ബർത്തിംഗ്. തൃശ്ശൂർ സ്വദേശിയായ ക്യാപ്റ്റൻ വില്ലി ആന്‍റണിയാണ് എംഎസ്‍സി ഐറീനയുടെ കപ്പിത്താൻ.
400 മീറ്റർ നീളവും 61 മീറ്റർ വീതിയുമുണ്ട് എംഎസ്‍സി ഐറീനയ്ക്ക്. 24,000 മീറ്റർ ഡെക്ക് ഏരിയയുള്ള കപ്പലിൽ 24,346 ടി.ഇ.യു കണ്ടെയ്നറുകൾ വഹിക്കാനാകും. 2023ൽ നിർമ്മിച്ച കപ്പലിൽ 35 ജീവനക്കാരുണ്ട്. സൗത്ത് ഏഷ്യൻ തുറമുഖങ്ങളിൽ ഐറീനയെത്തുന്നത് ഇതാദ്യമാണ്. ക്യാപ്റ്റനെ കൂടാതെ ക്രൂവിൽ മറ്റൊരു മലയാളി കൂടിയുണ്ട്. വിഴിഞ്ഞത്ത് ബർത്ത് ചെയ്യുന്ന 347ആമത് കപ്പലാണ് എംഎസ്‍സി ഐറീന.

22 നില കെട്ടിടത്തിന്റെ വലുപ്പമുള്ള എംഎസ്‌സി ഐറിനയ്ക്ക് 400 മീറ്റർ നീളവും 61.3 മീറ്റർ വീതിയുമുണ്ട്. 2023ൽ നിർമിച്ച കപ്പലിന് 24,000 മീറ്ററാണു ഡെക്ക് ഏരിയ. 24,346 ടിഇയുവാണു കണ്ടെയ്നർ ശേഷി. മിഷേൽ കപ്പെല്ലിനിയും മുൻപു വിഴിഞ്ഞത്തെത്തിയ തുർക്കിയയും ഉൾപ്പെടെ ഇതേ വലുപ്പവും ശേഷിയുമുള്ള 6 കപ്പലുകൾ ‘ഐറിന ക്ലാസ്’ എന്ന പേരിൽ എംഎസ്‍സിക്കുണ്ടെങ്കിലും ഐറിനയെയാണ് അവർ ഏറ്റവും വലിയ കപ്പലായി വിശേഷിപ്പിക്കുന്നത്.”

എംഎസ്‌സി ഐറിന കപ്പലിന്റെ ക്യാപ്റ്റനും മലയാളിയാണ് തൃശ്ശൂർ പുറനാട്ടുകര സ്വദേശി ക്യാപ്റ്റൻ വില്ലി ആന്റണി.
കഴിഞ്ഞ മാസം വിഴിഞ്ഞത്ത് എത്തിയ എംഎസ്‌സി മിഷേൽ കപ്പെല്ലിനി എന്ന കപ്പലിന്റെ ക്യാപ്റ്റനും തൃശൂർ സ്വദേശിയായിരുന്നു–മിൽട്ടൺ ജേക്കബ്.

മെഡിറ്റേറിയൻ ഷിപ്പിംഗ് കമ്പനിയുടെ ഐറീന സീരീസിലുള്ള കപ്പലുകളാണ് ലോകത്തെ ഏറ്റവും വലിയ കണ്ടെയ്നർ കപ്പലുകൾ. ഇതേ സീരിസിലുള്ള എംഎസ്‍സി തുർക്കിയും മിഷേൽ കപ്പലിനിയും നേരത്തെ വിഴിഞ്ഞം തുറമുഖത്തെത്തിയിരുന്നു. സിംഗപ്പൂരിൽ നിന്നു യാത്രതിരിച്ച് ചൈനയിലും കൊറിയയിലും പോയി സിംഗപ്പൂരിൽ തിരികെ എത്തിയ ശേഷമാണ് എം എസ് സി ഐറീന വിഴിഞ്ഞത്ത് എത്തിയത്.

You might also like

-