രാജ്യത്തെ സംഘപരിവാർ ആക്രമണങ്ങളിൽപ്രതിക്ഷേധിച്ച് എഐഎസ്എഫ് സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കും

ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയിൽ ക്യാമ്പസിന് പുറത്ത് നിന്ന് ഉൾപ്പെടെയുള്ള എബിവിപി- ആർഎസ്എസ് ഗുണ്ടാസംഘം വിദ്യാർഥികളേയും അധ്യാപകരെയും ആക്രമിച്ച സംഭവം അങ്ങേയറ്റം അപലപനീയവും രാജ്യത്ത് എതിർശബ്ദങ്ങളെ അടിച്ചൊതുക്കുന്ന നയം ജനാധിപത്യവിരുദ്ധവും പ്രാകൃതവുമെന്നും എഐഎസ്എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.

0

തിരുവനന്തപുരം : ജെ എൻ യു വിലടക്കം രാജ്യത്തു സംഘ്പരിവാസംഘടനകൾ ആക്രമണങ്ങളിൽ പ്രതിക്ഷേധിച്ച് നാളെ എഐഎസ്എഫ് സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കും. ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയിൽ ക്യാമ്പസിന് പുറത്ത് നിന്ന് ഉൾപ്പെടെയുള്ള എബിവിപി- ആർഎസ്എസ് ഗുണ്ടാസംഘം വിദ്യാർഥികളേയും അധ്യാപകരെയും ആക്രമിച്ച സംഭവം അങ്ങേയറ്റം അപലപനീയവും രാജ്യത്ത് എതിർശബ്ദങ്ങളെ അടിച്ചൊതുക്കുന്ന നയം ജനാധിപത്യവിരുദ്ധവും പ്രാകൃതവുമെന്നും എഐഎസ്എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.

ഇന്നലെയാണ് ഫീസ് വർധനവിനെതിരെ സമരം ചെയ്യുന്ന വിദ്യാർത്ഥികളെ എബിവിപി പ്രവർത്തകർ ആക്രമിച്ചത്. സംഭവത്തിൽ വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റ് ഐഷ ഘോഷിന് പരുക്കേറ്റു. കഴിഞ്ഞ ദിവസം എബിവിപി പ്രവർത്തകരും സമരക്കാരും തമ്മിൽ ഏറ്റുമുട്ടലുണ്ടായിരുന്നു. അതിന്റെ തുടർച്ചയായാണ് ഇന്നലെ നടന്ന സംഭവം

You might also like

-