ടി ഓ സുരാജിന്റെ റിമാന്റ് കാലാവധി ഇന്നവസാനിക്കും കൂടുതൽ രഹസ്യങ്ങൾ വെളിപ്പെടുത്തു

കേസിൽ കൂടുതൽ കാര്യങ്ങൾ സമയമാകുമ്പോൾ ഇനിയും വെളിപ്പെടുത്തുമെന്ന് ടി ഓ സൂരജ് പറഞ്ഞു ഇപ്പോൾ കേസ്സെകോടതിയുടെ പരിഗണയിലാണുള്ളത് അതൊകൊണ്ട് പ്രതികരണം പിന്നിടാകമെന്നു സബ് ജൈൽനിന്നു പുറത്തിറങ്ങവേ ടി ഓ സൂരജ് മാധ്യമങ്ങളോട് പറഞ്ഞു

0

മുവാറ്റുപുഴ :പാലാരിവട്ടം പാലം അഴിമതിക്കേസിൽ പൊതുമരാമത്ത് വകുപ്പ് മുന്‍ സെക്രട്ടറി ടി ഒ സൂരജ് അടക്കമുള്ള നാല് പ്രതികളുടെയും റിമാൻഡ് കാലാവധി ഇന്ന് അവസാനിക്കും. റിമാൻഡ് പുതുക്കുന്നതിനായി നാല് പേരെയും ഇന്ന് കൊച്ചിയിലെ ക്യാമ്പ് സിറ്റിംഗിൽ ഹാജരാക്കും. പ്രതികൾ സമർപ്പിച്ച ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്. ജാമ്യം നൽകരുതെന്നാണ് വിജിലൻസ് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടത്. ഇതിന്‍റെ തുടർവാദവും ഇന്ന് കോടതിയിൽ നടക്കും.അതേസമയം കേസിൽ കൂടുതൽ കാര്യങ്ങൾ സമയമാകുമ്പോൾ ഇനിയും വെളിപ്പെടുത്തുമെന്ന് ടി ഓ സൂരജ് പറഞ്ഞു ഇപ്പോൾ കേസ്സെകോടതിയുടെ പരിഗണയിലാണുള്ളത് അതൊകൊണ്ട് പ്രതികരണം പിന്നിടാകമെന്നു സബ് ജൈൽനിന്നു പുറത്തിറങ്ങവേ ടി ഓ സൂരജ് മാധ്യമങ്ങളോട് പറഞ്ഞു

പാലാരിവട്ടം പാലം അഴിമതിക്കേസിലെ ഒന്നാം പ്രതി സുമിത് ഗോയൽ, രണ്ടാം പ്രതിയും കേരള റോഡ്സ് ആൻഡ് ബ്രിഡ്‌ജസ് ഡെവലപ്മെൻറ് കോർപറേഷൻ അസിസ്റ്റന്‍റ് ജനറൽ മാനേജരുമായ എം ടി തങ്കച്ചൻ, മൂന്നാം പ്രതിയും കിറ്റ്കോ ജോയിൻറ് ജനറൽ മാനേജരുമായ ബെന്നി പോൾ എന്നിവരാണ് ജാമ്യാപേക്ഷ സമർപ്പിച്ചിരിക്കുന്ന മറ്റ് പ്രതികൾ.

ത്തിന്‍റെ നിര്‍മ്മാണം നടന്ന 2012-2014 കാലത്ത് ടി ഒ സൂരജ് കൊച്ചി ഇടപ്പള്ളിയില്‍ 6.68 ഏക്കര്‍ ഭൂമി വാങ്ങിയെന്നാണ് വിജിലന്‍സ് പറയുന്നത്. മൂന്നു കോടി മുപ്പത് ലക്ഷം രൂപയാണ് ഇതിനായി സൂരജ് നല്‍കിയിട്ടുള്ളത്. ഇതില്‍ രണ്ടുകോടി രൂപ കള്ളപ്പണമാണെന്ന് സൂരജ് തന്നെ സമ്മതിച്ചിട്ടുണ്ട്. പാലം നിര്‍മ്മാണത്തിനായി കരാര്‍ കമ്പനിക്ക് മുന്‍കൂര്‍ തുക നല്‍കിയ അതേ സമയത്താണ് ഈ ഭൂമി സൂരജ് വാങ്ങിയതെന്നും വിജിലന്‍സിന്‍റെ സത്യവാങ്മൂലത്തിലുണ്ട്.

You might also like

-