വിധിയിൽ  വ്യക്തയില്ല  ശബരിമലയിൽ  സ്ത്രീപ്രവേശനം  വേണ്ടാന്ന് നിയമോപദേശം

വിശാല ബഞ്ചിന്റെ പരിഗണനയ്ക്ക് വിഷയം വിട്ടത് ഭൂരിപക്ഷ ജഡ്ജിമാരാണ് ക്ഷേത്ര പ്രവേശന ചട്ടത്തിന്റെ സാധുത വിശാല ബെഞ്ച് പരിഗണിക്കാനിരിക്കുകയാണ്. ഇക്കാരണങ്ങൾ പരിഗണിച്ചാൽ നേരത്തെയുള്ള ഉത്തരവ് പാലിക്കപ്പെടേണ്ടതില്ല എന്ന്  നിയമ ഉപദേശം ദേവസ്വം ബോർഡ് കൗൺസൽ അഡ്വ. എസ് രാജ് മോഹനാണ് നിയമോപദേശം നൽകിയത്.

0

തിരുവനന്തപുരം :ശബരിമലയിൽ യുവതി പ്രവേശനം അനുവദിക്കേണ്ടന്നു    ദേവസ്വം ബോർഡിന് നിയമോപദേശംലഭിച്ചു . സുപ്രിംകോടതിയിൽ  വ്യക്തത വരുത്തുന്നത് വരെ കാത്തിരിക്കണമെന്നാണ് ബോർഡിന് നിയമോപദേശം ലഭിച്ചത്. വിശാല ബെഞ്ചിന്റെ വിധി വന്ന ശേഷം പുനഃപരിശോധനാ ഹർജികൾ പരിഗണിക്കാമെന്നാണ് കോടതി ഉത്തരവ്.വിശാല ബഞ്ചിന്റെ പരിഗണനയ്ക്ക് വിഷയം വിട്ടത് ഭൂരിപക്ഷ ജഡ്ജിമാരാണ് ക്ഷേത്ര പ്രവേശന ചട്ടത്തിന്റെ സാധുത വിശാല ബെഞ്ച് പരിഗണിക്കാനിരിക്കുകയാണ്. ഇക്കാരണങ്ങൾ പരിഗണിച്ചാൽ നേരത്തെയുള്ള ഉത്തരവ് പാലിക്കപ്പെടേണ്ടതില്ല എന്ന്  നിയമ ഉപദേശം ദേവസ്വം ബോർഡ് കൗൺസൽ അഡ്വ. എസ് രാജ് മോഹനാണ് നിയമോപദേശം നൽകിയത്.

സുപ്രിംകോടതി വിധിയിൽ അവ്യക്തതയുണ്ടെന്ന നിലപാടിലാണ് സർക്കാരും സിപിഐഎമ്മും. അതുകൊണ്ടുതന്നെ തിടുക്കപ്പെട്ട തീരുമാനങ്ങളുണ്ടാകില്ല. സുപ്രിംകോടതിയിൽ നിന്ന് കൃത്യമായ മാർഗ നിർദേശങ്ങളുണ്ടാകണമെന്നാണ് നിലപാട്. ഇതിന് നിയമപരമായ വഴിതേടും. കോടതി ഉത്തരവുമായി വന്നാൽ മാത്രമേ ശബരിമലയിലേക്ക് പോകുന്ന യുവതികൾക്ക് സർക്കാർ സംരക്ഷണം നൽകുകയുള്ളൂവെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കിയിരുന്നു.

You might also like

-