അദാനിക്കെതിരെ ജെപിസി അന്വേഷണം വേണം രാഹുൽ ഗാന്ധി

"പാശ്ചാത്യ മാധ്യമങ്ങൾ അദാനിക്കെതിരെ റിപ്പോർട്ട് ചെയ്യുന്നു. അദാനിക്കെതിരായ റിപ്പോർട്ട് രാജ്യത്തിന് തിരിച്ചടിയാണ്. ജി 20 യോ​ഗം നടക്കാനിരിക്കെ പുറത്തുവന്ന റിപ്പോർട്ട് രാജ്യത്തിന്റെ പ്രതിച്ഛായ തകർത്തു. എന്തുകൊണ്ട് അദാനിക്ക് മാത്രം സംരക്ഷണം ലഭിക്കുന്നു. വ്യാജ പേരിൽ അദാനിയുടെ കമ്പനികളിൽ നിക്ഷേപിച്ച പണം ആരുടേതാണ്. ചൈനീസ് ബന്ധവും നിക്ഷേപത്തിന് പിന്നിലുണ്ട്.

0

മുംബൈ| ഗൗതം അദാനിക്കെതിരെയുള്ള ഒസിസിആർപി(ഓർഗനൈസ്‌ഡ് ക്രൈം ആന്റ് കറപ്‌ഷൻ റിപ്പോർട്ടിങ് പ്രൊജക്ട് ) റിപ്പോർട്ടിൽ ജെപിസി അന്വേഷണം പ്രഖ്യാപിക്കണമെന്ന് കോൺ​ഗ്രസ് നേതാവ് രാഹുൽ​ഗാന്ധി. വിദേശ മാധ്യമങ്ങളിൽ ഇന്ന് വന്ന അദാനിയുടെ വാർത്ത അന്താരാഷ്ട്ര തലത്തിൽ രാജ്യത്തിന് തിരിച്ചടിയാണ്. ജി 20 യോഗം നടക്കാനിരിക്കെ ഇന്ത്യയുടെ പ്രതിഛായ മോശമാക്കി. ജെപിസി അന്വേഷണം ഉടൻ പ്രഖ്യാപിക്കണമെന്നും എന്ത് കൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി അതിന് തയ്യാറാകുന്നില്ലെന്നും രാഹുൽ ​ഗാന്ധി ചോദിച്ചു. അദാനിക്കെതിരെയുള്ള പത്രവാർത്ത ഉയർത്തിക്കാട്ടിയായിരുന്നു വാർത്താസമ്മേളനത്തിലുള്ള രാഹുലിന്റെ ചോദ്യം. ” എന്തുകൊണ്ട് ​ഗൗതം അദാനിക്കെതിരെ അന്വേഷണമില്ലെന്ന് അദ്ദേഹം ചോ​ദിച്ചു. അദാനിക്കെതിരായ തെളിവുകളിൽ സംയുക്ത പാർലമെന്ററി സമിതി (ജെപിസി) അന്വേഷണം വേണമെന്നും രാഹുൽ ആവശ്യപ്പെട്ടു. അദാനിക്കെതിരായ പത്രവാർത്ത ഉയർത്തിക്കാട്ടിയായിരുന്നു വാർത്താസമ്മേളനത്തിൽ രാഹുലിന്റെ പരാമർശം.

https://twitter.com/i/broadcasts/1zqJVPjYQvXKB

“പാശ്ചാത്യ മാധ്യമങ്ങൾ അദാനിക്കെതിരെ റിപ്പോർട്ട് ചെയ്യുന്നു. അദാനിക്കെതിരായ റിപ്പോർട്ട് രാജ്യത്തിന് തിരിച്ചടിയാണ്. ജി 20 യോ​ഗം നടക്കാനിരിക്കെ പുറത്തുവന്ന റിപ്പോർട്ട് രാജ്യത്തിന്റെ പ്രതിച്ഛായ തകർത്തു. എന്തുകൊണ്ട് അദാനിക്ക് മാത്രം സംരക്ഷണം ലഭിക്കുന്നു. വ്യാജ പേരിൽ അദാനിയുടെ കമ്പനികളിൽ നിക്ഷേപിച്ച പണം ആരുടേതാണ്. ചൈനീസ് ബന്ധവും നിക്ഷേപത്തിന് പിന്നിലുണ്ട്. വിദേശ പൗരന്മാർ എന്തിന് അദാനിയുടെ കമ്പനിയിൽ പണം നിക്ഷേപിച്ചു. രണ്ട് വിദേശപൗരന്മാരാണ് ഉൾപ്പെട്ടിട്ടുള്ളത്. ഒരാൾ നാസിർ അലി ഷബാൻ, രണ്ടാമത്തെയാൾ ചാങ് ചുങ് ലിങ്. ഇന്ത്യയുടെ താല്പര്യം എന്ന് പറയുമ്പോൾ ചൈനീസ് പൗരൻ ഇതിലെങ്ങനെ വന്നു. ഇതിൽ ഗൗതം അദാനിയുടെ സഹോദരൻ വിനോദ് അദാനിയുടെ പങ്ക് എന്താണ്”- രാഹുല്‍ പറഞ്ഞു.

അദാനിക്ക് ക്ലീൻ ചിറ്റ് നൽകിയ സെബി ഉദ്യോ​ഗസ്ഥൻ നിലവിൽ എൻഡിടിവിയുടെ ഡയറക്ടർ ബോർഡ് അം​ഗമാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയും ​ഗൗതം അദാനിയും തമ്മിലുള്ള ബന്ധം കൂടുതൽ വ്യക്തമായിരിക്കുകയാണ്. ഇഡിയും സിബിഐയും അദാനിക്കെതിരെ അന്വേഷണം നടത്താത്തതിന് കാരണമെന്താണ്. ജെപിസി അന്വേഷണം ഉടൻ പ്രഖ്യാപിക്കണമെന്നും രാഹുൽ പറഞ്ഞു.

അദാനി സ്വന്തം കമ്പനികളിൽ തന്നെ രഹസ്യമായി നിക്ഷേപം നടത്തിയെന്നാണ് ഒസിസിആർപി പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നത്. വിവിധ രാജ്യങ്ങളിൽ ശാഖകളുള്ള, അന്വേഷണാത്മക മാധ്യമപ്രവർത്തകരുടെ കൂട്ടായ്മയാണ് ഓർഗനൈസ്‌ഡ് ക്രൈം ആന്റ് കറപ്ഷൻ റിപ്പോർട്ടിങ് പ്രൊജക്ട്. നിഴൽ കമ്പനികൾ വഴി അദാനി വിദേശത്തേക്ക് പണമൊഴുക്കിയെന്നും ഇന്ത്യൻ സ്റ്റോക്ക് മാർക്കറ്റിൽ വലിയ തട്ടിപ്പ് നടത്തിയെന്നുമാണ് റിപ്പോർട്ടിലെ ആരോപണം. ഗാർഡിയൻ അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ഉദ്ധരിച്ച് വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. അദാനിയുടെ കുടുംബവുമായി ബന്ധമുള്ള രണ്ടുപേർ വഴി വിദേശത്തെ നിഴൽ കമ്പനികളിലൂടെ അദാനി ​ഗ്രൂപ്പ് കമ്പനികളിൽ തന്നെ തിരിച്ച് നിക്ഷേപം നടത്തിയെന്നാണ് ഒസിസിആർപി റിപ്പോർട്ടിലെ ​പ്രധാന കണ്ടെത്തൽ. 2013 മുതൽ 2018 വരെയുള്ള കാലയളവിലാണ് ഇത്തരത്തിൽ നിക്ഷേപം നടത്തിയിട്ടുള്ളത്. അദാനി കമ്പനികളുടെ പണം വ്യാജ ബില്ലുകൾ ഉണ്ടാക്കി ആദ്യം വിദേശത്തെ നിഴൽ കമ്പനികൾക്ക് നൽകും. ഈ പണം ഉപയോഗിച്ച് വിദേശ നിക്ഷേപം എന്ന പേരിൽ സ്വന്തം ഓഹരികൾ തന്നെ അദാനി വാങ്ങും. ഇതു വഴി ഓഹരി വില കൃത്രിമമായി ഉയർത്തി അദാനി പണം തട്ടിയെന്നും റിപ്പോർട്ട് പറയുന്നു. ഡിആർഐ പോലുള്ള ഏജൻസികൾക്ക് ഇത് അറിയാമായിരുന്നെന്നും നരേന്ദ്രമോദി സർക്കാർ അധികാരത്തിലെത്തിയതോടെ അന്വേഷണം അട്ടിമറിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു.

റിപ്പോ‌ർട്ടിന് പിന്നാലെ അദാനി ​ഗ്രൂപ്പിന്റെ ഓഹരി വില ഇടിഞ്ഞു. ആരോപണങ്ങൾ നിഷേധിച്ച അദാനി​ഗ്രൂപ്പ് പ്രതികരിച്ചത്, കരുതിക്കൂട്ടിയുള്ള ആക്രമണമാണ് തങ്ങൾക്കെതിരായ ആരോപണമെന്നാണ്. ഇന്ത്യയിലെ സ്ഥാപനങ്ങളുടെ വിശ്വാസ്യത തകർക്കാനാണ് ശ്രമമെന്നും കമ്പനി പ്രതികരിച്ചിട്ടുണ്ട്. റിപ്പോർട്ട് പ്രസിദ്ധീകരിച്ച ഒസിസിആർപിക്ക് അമേരിക്കൻ വ്യവസായിയും മോദി വിമർശകനുമായ ജോർജ് സോറോസുമായി ബന്ധമുണ്ടെന്നും അദാനി ​ഗ്രൂപ്പ് ആരോപിച്ചു.

You might also like

-