8 വർഷത്തിനിടെ 30-ലധികം മരണം; പുതുജീവൻ ട്രസ്റ്റിൽ ദുരൂഹമെന്ന് എ‍‍ഡിഎം

2012മുതലുള്ള രജിസ്റ്റർ പരിശോധിച്ചതിൽനിന്ന് ഇതുവരെ മുപ്പതിലേറെ മരണങ്ങൾ നടന്നതായി കണ്ടെത്തി

0

ചങ്ങനാശേരി : തൃക്കൊടിത്താനം പുതുജീവൻ ട്രസ്റ്റിൽ കോട്ടയം എഡിഎം നടത്തിയ പ്രാഥമിക തെളിവെടുപ്പിൽ കണ്ടെത്തിയത് ഗൗരവമേറുന്ന വിവരങ്ങൾ. സ്ഥാപനത്തിൽ എട്ടു വര്‍ഷത്തിനിടെ മുപ്പതിലധികം അന്തേവാസികൾ മരിച്ചതായി കണ്ടെത്തി. ഇതിൽ ആത്മഹത്യകളും ഉണ്ടാകാമെന്നും സമഗ്ര അന്വേഷണം നടക്കുമെന്നും എഡിഎം അനിൽ ഉമ്മൻ പറഞ്ഞു. അതേസമയം, സമാന രോഗലക്ഷണങ്ങളോടെ മറ്റൊരു അന്തേവാസിയെകൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പുതുജീവൻ മാനസികാരോഗ്യകേന്ദ്രത്തിലെ തെളിവെടുപ്പിന് ശേഷമാണ്, സ്ഥാപനത്തിലെ മരണനിരക്ക് സംബന്ധിച്ച് എഡിഎം വ്യക്തത വരുത്തിയത്. 2012മുതലുള്ള രജിസ്റ്റർ പരിശോധിച്ചതിൽനിന്ന് ഇതുവരെ മുപ്പതിലേറെ മരണങ്ങൾ നടന്നതായി കണ്ടെത്തി. ഇതിൽ ആത്മഹത്യകളും ഉൾപ്പെടാം. സമഗ്രമായ അന്വേഷണം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ലൈസൻസ് സംബന്ധിച്ചും തർക്കമുണ്ട്. നിലവിൽ സ്ഥാപനത്തിന്റെ പ്രവർത്തനം ഹൈക്കോടതിയിലെ കേസുകളുടെ പിൻബലത്തിലാണ്.
ആക്ഷേപം നിരവധി നിലനിൽക്കുന്ന സാഹചര്യത്തിൽ, നാട്ടുകാരിൽനിന്നും, ജീവനക്കാരിൽനിന്നും എഡിഎം വിവരങ്ങൾ ശേഖരിച്ചു. രണ്ടുദിവസത്തിനകം റിപ്പോർട് കളക്ടർക്ക് സമര്പിക്കുനിന്ന് അദ്ദേഹം പറഞ്ഞു. ഒരാഴ്ചക്കിടെ മൂന്ന് അന്തേവാസികൾ മരിച്ച വാർത്ത മനോരമ ന്യുസ് പുറത്തുവിട്ടതോടെയാണ്, പുതുജീവനെകുറിച്ച് അന്വേഷണം പ്രഖ്യാപിച്ചത്. അതേസമയം, സമാന രോഗലക്ഷണങ്ങൾ കാട്ടിയ മറ്റൊരു അന്തേവാസിയെകൂടി തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ 6-പേർ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ തുടരുകയാണ്.

You might also like

-