മ്യാൻമർ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 1000 കടന്നു

മ്യാൻമറിലെ രണ്ടാമത്തെ വലിയ നഗരമായ മണ്ടലേയിൽ അതിജീവിച്ചവർ  തന്നെയാണ് രക്ഷാപ്രവർത്തനങ്ങളിൽ  വെള്ളിയാഴ്‌ചഏർപെട്ടുകൊണ്ടിരുന്നത് , ഇപ്പോഴും കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാനുള്ള തീവ്രശ്രമത്തിലാണ്, കനത്ത യന്ത്രസാമഗ്രികളില്ലാത്തതും അധികാരികളുടെ അഭാവവും ദുരന്തത്തിന്റെ ആഘാതം കൂട്ടിയിട്ടുണ്ട് .

ബാങ്കോക്ക് |രക്ഷാപ്രവർത്തനം പുരോഗമിക്കുന്നതിനിടെ മ്യാൻമർ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 1000 കടന്നു മ്യാൻമറിൽ ആഭ്യന്തിര യുദ്ധത്തിൽ തകർന്ന ദരിദ്രരായ രാജ്യത്തെ ഏറ്റവും മാരകമായ പ്രകൃതി ദുരന്തമായ ഭൂകമ്പത്തിൽ 1,000-ലധികം ആളുകൾ കൊല്ലപ്പെട്ടു രക്ഷാപ്രവർത്തനത്തിന് ശനിയാഴ്ച നൂറുകണക്കിന് വിദേശീയ രക്ഷാപ്രവർത്തർ മ്യാൻമറിലെ സൈനിക ഭരണാധികാരികൾ ക്കൊപ്പം രാസപ്രവർത്തങ്ങളിൽ ഏർപ്പെട്ടിട്ടുണ്ട്

വെള്ളിയാഴ്ചയുണ്ടായ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം, കഴിഞ്ഞ നൂറ്റാണ്ടിലെ തെക്കുകിഴക്കൻ ഏഷ്യൻ രാജ്യത്തെ നടുക്കിയ ഏറ്റവും വലിയ ഭൂകമ്പങ്ങളിലൊന്നാണ്, ആഭ്യന്തരയുദ്ധത്തിനിടയിൽ വിമാനത്താവളങ്ങളും പാലങ്ങളും ഹൈവേകളും തകർന്നു, ഇത് സമ്പദ്‌വ്യവസ്ഥയെ തകർക്കുകയും ദശലക്ഷക്കണക്കിന് ആളുകളെ മാറ്റിപ്പാർപ്പിക്കുകയും ചെയ്തു. മ്യാൻമറിലെ മരണസംഖ്യ 1,002 ആയി ഉയർന്നതായി സൈനിക സർക്കാർ ശനിയാഴ്ച അറിയിച്ചു.
അയൽരാജ്യമായ തായ്‌ലൻഡിൽ, ഭൂകമ്പത്തെത്തുടർന്ന്, തലസ്ഥാനമായ ബാങ്കോക്കിൽ നിർമ്മാണത്തിലിരുന്ന അംബരചുംബിയായ കെട്ടിടം തകർന്നു, കുറഞ്ഞത് ഒമ്പത് തൊഴിലാളികൾ മരിച്ചു.

മ്യാൻമറിലെ രണ്ടാമത്തെ വലിയ നഗരമായ മണ്ടലേയിൽ അതിജീവിച്ചവർ  തന്നെയാണ് രക്ഷാപ്രവർത്തനങ്ങളിൽ  വെള്ളിയാഴ്‌ചഏർപെട്ടുകൊണ്ടിരുന്നത് , ഇപ്പോഴും കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാനുള്ള തീവ്രശ്രമത്തിലാണ്, കനത്ത യന്ത്രസാമഗ്രികളില്ലാത്തതും അധികാരികളുടെ അഭാവവും ദുരന്തത്തിന്റെ ആഘാതം കൂട്ടിയിട്ടുണ്ട് .
ശനിയാഴ്ച ബാങ്കോക്കിൽ, 33 നിലകളുള്ള ടവറിൻ്റെ തകർന്ന സ്ഥലത്ത് രക്ഷാപ്രവർത്തനം തുടർന്നു, അവിടെ മ്യാൻമറിൽ നിന്നുള്ള തൊഴിലാളികൾ ഉൾപ്പെടെ 47 പേരെ കാണാതാവുകയോ അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിപ്പോകുകയോ ചെയ്തതായി റിപ്പോർട്ടുണ്ട് . മ്യാൻമറിലെ മരണസംഖ്യ 10,000 കവിയുമെന്നും രാജ്യത്തിൻ്റെ സാമ്പത്തികനിലതകർന്നതായും അന്താരാഷ്ര ഏജൻസികൾ പറയുന്നു .അന്താരാഷ്‌ട്ര സഹായത്തിനായി ഭരണകൂടം അഭ്യർത്ഥന നടത്തി ദുരന്തത്തിന് ശേഷം , മ്യാൻമറിൻ്റെ സൈനിക മേധാവി സീനിയർ ജനറൽ മിൻ ഓങ് ഹ്‌ലെയിംഗ് ഭൂകമ്പത്തിൻ്റെ പ്രഭവകേന്ദ്രത്തിനടുത്തുള്ള മണ്ടലേയിലേക്ക്പുറപ്പെട്ടു , കെട്ടിടങ്ങൾ നിലംപൊത്തിയതിന് ശേഷം ചില പ്രദേശങ്ങളിൽ തീ പടരുകയും നാശനഷ്ടങ്ങൾ ഉണ്ടാക്കുകയും ചെയതായി റിപ്പോർട്ടുണ്ട് .
മ്യാൻമറിലെ പ്രതിപക്ഷ ദേശീയ ഐക്യ സർക്കാരിൻ്റെ പ്രാഥമിക വിലയിരുത്തലിൽ കുറഞ്ഞത് 2,900 കെട്ടിടങ്ങളും 30 റോഡുകളും ഏഴ് പാലങ്ങളും തകർന്നതായി പറഞ്ഞു.“സാരമായ കേടുപാടുകൾ കാരണം, നയ്പിറ്റാവ്, മണ്ടലേ അന്താരാഷ്ട്ര വിമാനത്താവളങ്ങൾ താൽക്കാലികമായി അടച്ചിരിക്കുന്നു,”

You might also like

-