മാര്‍ക്ക്ദാന അദാലത്ത് ചട്ടവിരുദ്ധമെന്ന് ഗവര്‍ണര്‍

മന്ത്രിയെയും പ്രൈവറ്റ് സെക്രട്ടറിമാരെയും ഉദ്യോഗസ്ഥന്മാരെയും ഉൾപ്പെടുത്തി ഫയൽ അദാലത്ത് കമ്മിറ്റി രൂപീകരിച്ചതും തീരുമാനങ്ങൾ കൈക്കൊണ്ടതും ​ചട്ടവിരുദ്ധമാണെന്നും ഗവർണറുടെ ഉത്തരവിലുണ്ട്. ഇത്തരം നടപടികൾ ആവർത്തിക്കരുതെന്നും സർവകലാശാലകളുടെ സൽപ്പേര് കളങ്കപ്പെടുത്തരുതെന്നും ഗവർണർ മുന്നറിയിപ്പ് നൽകി

0

തിരുവനന്തപുരം: കേരള സാങ്കേതിക സർവകലാശാലയിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീലും പ്രൈവറ്റ് സെക്രട്ടറിയും പങ്കെടുത്ത ഫയൽ അദാലത്ത് ക്രമവിരുദ്ധമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മന്ത്രിയെയും പ്രൈവറ്റ് സെക്രട്ടറിമാരെയും ഉദ്യോഗസ്ഥന്മാരെയും ഉൾപ്പെടുത്തി ഫയൽ അദാലത്ത് കമ്മിറ്റി രൂപീകരിച്ചതും തീരുമാനങ്ങൾ കൈക്കൊണ്ടതും ​ചട്ടവിരുദ്ധമാണെന്നും ഗവർണറുടെ ഉത്തരവിലുണ്ട്. ഇത്തരം നടപടികൾ ആവർത്തിക്കരുതെന്നും സർവകലാശാലകളുടെ സൽപ്പേര് കളങ്കപ്പെടുത്തരുതെന്നും ഗവർണർ മുന്നറിയിപ്പ് നൽകി.

മന്ത്രിയെയും പ്രൈവറ്റ് സെക്രട്ടറിയെയും ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തി ഫയൽ അദാലത്ത് കമ്മിറ്റി രൂപീകരിച്ചത് സർവകലാശാല ആക്ടിലെ വ്യവസ്ഥകളുടെ ലംഘനമാണെന്ന് ഗവർണർ ചൂണ്ടിക്കാട്ടി. സർവകലാശാല സ്വയംഭരണ സ്ഥാപനമായതിനാൽ അതിന്‍റെ പ്രവർത്തനങ്ങളിൽ സർക്കാർ ഇടപെടാൻ പാടില്ലെന്ന 2003ലെ സുപ്രീം കോടതി ഉത്തരവ് ഗവർണർ എടുത്തുകാണിക്കുന്നുണ്ട്. നടന്നത് നടന്നു. മേലിൽ ചട്ടങ്ങളും നടപടിക്രമങ്ങളും സർവകലാശാല അധികൃതർ കൃത്യമായി പാലിക്കണമെന്നും ഗവർണർ മുന്നറിയിപ്പ് നൽകി.

പരാതിക്കാരുടെയും സർവ്വകലാശാലയുടെയും വിശദീകരണം നേരിട്ട് കേട്ടശേഷമാണ് മന്ത്രി അദാലത്തിൽ പങ്കെടുത്തത് ക്രമവിരുദ്ധമാണെന്ന് ഗവർണർ ഉത്തരവിട്ടത്. മന്ത്രിയുടെ നിർദേശാനുസരണം സർവ്വകലാശാല അദാലത്ത് സംഘടിപ്പിച്ചതും തോറ്റ ബിടെക് വിദ്യാർഥിയെ വീണ്ടും മൂല്യനിർണയം നടത്തിയ വിജയിപ്പിക്കാൻ തീരുമാനിച്ചതുമാണ് വിവാദമായത്. ഇക്കാര്യം ചൂണ്ടിക്കാട്ടി സേവ് യൂണിവേഴ്സിറ്റി കാംപയിൻ കമ്മിറ്റി ഗവർണർക്ക് പരാതി നൽകുകയായിരുന്നു

You might also like

-