അമേരിക്കയിൽ ഇന്ത്യൻ വിദ്യാർത്ഥി അഭിഷേക് സുധീഷ് കൊല്ലപ്പെട്ട കേസിൽ പ്രതി അറസ്റ്റിൽ

പാര്‍ട്ട് ടൈം ജോലി ചെയ്തിരുന്ന മോട്ടലില്‍ വച്ചാണ് അഭിഷേകിനു വ്യാഴാഴ്ച വെടിയേറ്റത്

0

സാന്‍ബെര്‍ണാഡിനോ (കാലിഫോര്‍ണിയ): കാലിഫോര്‍ണിയ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി കംപ്യൂട്ടര്‍ സയന്‍സ് മാസ്റ്റേഴ്‌സ് ബിരുദ ഇന്ത്യൻ വിദ്യാര്‍ത്ഥി അഭിഷേക് സുധീഷ് ഭട്ട് (25) വെടിയേറ്റ് കൊല്ലപ്പെട്ട കേസില്‍ പ്രതിയെന്നു സംശയിക്കുന്ന എറിക്ക് ഡേവോണ്‍ ടര്‍ണര്‍ (42) നവംബര്‍ 30-നു ശനിയാഴ്ച പോലീസ് സ്റ്റേഷനില്‍ കീഴടങ്ങി.

പാര്‍ട്ട് ടൈം ജോലി ചെയ്തിരുന്ന മോട്ടലില്‍ വച്ചാണ് അഭിഷേകിനു വ്യാഴാഴ്ച വെടിയേറ്റത്. ഉച്ചയ്ക്ക് ഒരുമണിയോടെ മോട്ടലില്‍ എത്തിയ പോലീസ് വെടിയേറ്റു നിലത്തുവീണു കിടക്കുന്ന അഭിഷേകിനെയാണ് കാണുന്നത്. സംഭവ സ്ഥലത്തുവെച്ചുതന്നെ മരണം സ്ഥിരീകരിച്ചു. വെടിവെച്ച ശേഷം പ്രതി ഓടി രക്ഷപെടുകയായിരുന്നു. കഴിഞ്ഞ 16 വര്‍ഷമായി യോഗ സെന്റര്‍ നടത്തിവരുന്ന മൈസൂര്‍ കൂവംപുനഗര്‍ ശ്രീ ഉപനിഷത്ത് യോഗാ സെന്റര്‍ സ്ഥാപകനും യോഗ ഗുരുവുമായ സുധീഷ് ചാന്ദിന്റെ മകനാണ് കൊല്ലപ്പെട്ട അഭിഷേക്.

മൈസൂര്‍ വിദ്യാവികാസ് എന്‍ജിനീയറിംഗ് കോളജില്‍ നിന്നും ബിരുദമെടുത്ത് രണ്ടു വര്‍ഷം മുമ്പാണ് അഭിഷേക് ഉപരിപഠനത്തിനായി അമേരിക്കയില്‍ എത്തിയത്. ഒക്‌ടോബര്‍ 31-നാണ് കാലിഫോര്‍ണിയ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി സാന്‍ബര്‍ണാഡിനോ കോളജില്‍ ഡോ. ഏണസ്റ്റോ ഗോമസിന്റെ ടീച്ചിംഗ് അസിസ്റ്റന്റായി അഭിഷേകിനു നിയമനം ലഭിച്ചത്.

മോട്ടലില്‍ സ്ഥാപിച്ചിരുന്ന സി.സി.ടിവിയില്‍ നിന്നും സംഭവത്തിന്റെ ചിത്രങ്ങള്‍ ലഭിച്ചിട്ടുണ്ട്. വെടിവെയ്പിനു പ്രേരിപ്പിച്ചതെന്താണെന്നു പോലീസ് അന്വേഷിച്ചുവരുന്നു. അഭിഷേകിന്റെ ശരീരം സാന്‍ബെര്‍ണാഡിനോ ആശുപത്രിയില്‍ സൂക്ഷിച്ചിട്ടു

You might also like

-