കർഷക ദ്രോഹ നടപടിക്ക് തിരിച്ചടി ,കർഷക ഉച്ചകോടി കുട്ടനാട്ടിൽ

കർഷക ദ്രോഹ നടപടികൾ തുടരുന്ന രാഷ്ട്രീയപാർട്ടികളുടെ നിലപാടുകളെ തുറന്നുകാട്ടുന്നതിനും .പാർലമെന്റ് തെരെഞ്ഞെടുപ്പിൽ ആ പർട്ടികൾക്കെതിരെ നിലപാട് സ്വീകരിക്കുന്നതിനുമാണ് .കർഷക ഉച്ചകോടികൾ ലക്‌ഷ്യം വക്കുന്നത്

0

ആലപ്പുഴ | സംസ്ഥാനത്തെ സ്വതന്ത്ര കർഷക സംഘടനകൾ സംഘടിപ്പിക്കുന്ന മൂന്നാമത് കർഷക ഉച്ചകോടി ഈ മാസം പതിമൂന്നിന് കുട്ടനാട്ടിൽ നടക്കും . തൃശൂരിലും വയനാട്ടിലും നടന്ന കർഷക ഉച്ചകോടിക്ക് ശേഷമാണ്    മാവേലിക്കര പാർലമെന്റ് മണ്ഡലത്തിലെ കുട്ടനാട്ടിൽ നടക്കുന്നത് . കർഷക ദ്രോഹ നടപടികൾ തുടരുന്ന രാഷ്ട്രീയപാർട്ടികളുടെ നിലപാടുകളെ തുറന്നുകാട്ടുന്നതിനും .പാർലമെന്റ് തെരെഞ്ഞെടുപ്പിൽ ആ പർട്ടികൾക്കെതിരെ നിലപാട് സ്വീകരിക്കുന്നതിനുമാണ് .കർഷക ഉച്ചകോടികൾ ലക്‌ഷ്യം വക്കുന്നത് .
കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടയിൽ അന്താരാഷ്ട്രാ കോർപ്പറേറ്റുകളുടെ താല്പര്യങ്ങൾക്കും സ്ഥാപിത താല്പര്യ ക്കാരുടെ ഇങ്കി തത്തിനും വഴങ്ങി കേരളത്തിലെ പശ്ചിമഘട്ട മലയോര പ്രദേശങ്ങളിലും, തീരദേശ മേഖലകളിലും വനം, റവന്യു, വകുപ്പുകളെ ഉപയോഗിച്ച് ഒട്ടനവധിയായ കരി നിയമങ്ങളാണ് അധികാരി വർഗ്ഗം അടിച്ചേൽപിച്ചുകൊണ്ടിരിക്കുന്നതായി കർഷക സംഘടനകൾ ആരോപിക്കുന്നു .

നെൽകൃഷിയുടെ തകർച്ച, കേരളത്തിൽ ഏറ്റവും നഷ്ടം സഹിച്ച് കൃഷി ചെയ്യുന്ന ഒരു വിഭാഗം കർഷകരുടെ കൂടി ജീവിതത്തകർച്ചയാണ്. നാണ്യവിളകളുടേതുപോലുള്ള വിലപേശൽശേഷി നെല്ലിനില്ലാത്തതിനാൽ നെൽകർഷകരുടെ ജീവിതനഷ്ടം വിപണിയുടെയോ അതിനെ നിയന്ത്രിക്കുന്ന അധികാര സംവിധാനങ്ങളുടെയോ വിഷയമായി മാറിയിട്ടില്ല. താൽക്കാലിക ഭരണനടപടിയെന്ന നിലയ്ക്കുമാത്രമാണ് കേരളത്തിൽ ഇപ്പോൾ നെൽകർഷകർ നേരിടുന്ന പ്രതിസന്ധികൾ കൈകാര്യം ചെയ്യപ്പെടുന്നത്. നെല്ലിന്റെ സംഭരണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ സ്ഥായിയായ പരിഹാരമില്ലാതെ തുടരുന്നത് അതുകൊണ്ടാണ്.

1959-ൽ കേരളത്തിൽ 19.54 ലക്ഷം ഏക്കറിലാണ് നെൽകൃഷിയുണ്ടായിരുന്നത്, 2021-22 ആയപ്പോൾ ഇത് 1,95,734 ഹെക്ടറിലേക്ക് ചുരുങ്ങി. 1980-കൾ തൊട്ട് നെൽകൃഷി ചെയ്യുന്ന സ്ഥലത്തിന്റെ വിസ്തൃതി കുറയുകയാണ്. 1974-75 ൽ 8.82 ലക്ഷം ഹെക്ടറായിരുന്ന നെൽവയലുകളുടെ വിസ്തീർണ്ണം 2015-16 ആയപ്പോൾ 1.96 ലക്ഷം ഹെക്ടറായി ചുരുങ്ങി. 1972-73 ൽ 13.76 ലക്ഷം മെട്രിക് ടണ്ണായിരുന്ന നെല്ലുൽപാദനം 2015-16 ആയപ്പോൾ 5.49 ലക്ഷം മെട്രിക് ടണ്ണായി കുറഞ്ഞു. 2001-02ൽ കേരളത്തിൽ 3,22,368 ഹെക്ടറിൽ നെൽവയലുണ്ടായിരുന്നു. 2021-22ൽ 1,95,734 ഹെക്ടറിൽനിന്ന് 5,62,097 ടൺ അരിയാണ് ഉൽപാദിപ്പിക്കുന്നത്. 2021-22ൽ നെൽകൃഷി വിസ്തൃതിയിൽ 9300 ഹെക്ടറിന്റെ കുറവാണുണ്ടായത്, അരി ഉൽപാദനത്തിൽ 65,000 ടണ്ണിന്റെയും.

ഏറ്റവും കൂടുതൽ നെൽകൃഷിയുള്ള പാലക്കാട്ട് 412 ഹെക്ടർ, രണ്ടാമത്തെ ജില്ലയായ ആലപ്പുഴയിൽ 3815 ഹെക്ടർ, മൂന്നാം സ്ഥാനത്തുള്ള തൃശൂരിൽ 287 ഹെക്ടറിൽ വീതം നെൽകൃഷിയിൽ കുറവുണ്ടായി. രണ്ട് ദശാബ്ദത്തിനിടെ 1,26,634 ഹെക്ടറിൽ നെൽകൃഷി ഇല്ലാതായി. അരി ഉൽപാദനം 1,41,407 ടണ്ണായി കുറഞ്ഞു. നെൽകൃഷി വിസ്തൃതിയിൽ 39 ശതമാനവും അരി ഉൽപാദനത്തിൽ 20 ശതമാനവും ഇടിഞ്ഞു. സംസ്ഥാനത്തെ നെല്ലിന്റെ ഉൽപാദനക്ഷമതയും വളരെ കുറവാണ്. നാലു പതിറ്റാണ്ടിനിടയിൽ നെല്ലിന്റെ ഉല്പാദനക്ഷമതയിൽ നേരിയ വർദ്ധനവ് മാത്രമേ ഉണ്ടായിട്ടുള്ളൂ. കാലാവസ്ഥാവ്യതിയാനമാണ് നെൽകൃഷിയെ പ്രതികൂലമായി ബാധിച്ച പ്രധാന പാരിസ്ഥിതിക ഘടകം. തൃശൂരിലും എറണാകുളത്തും മഴയുടെ ലഭ്യതക്കുറവ് നെൽകൃഷിയെ ഉണക്കുകയാണ്. രണ്ടു ദശാബ്ദത്തിനിടയിലെ ഏറ്റവും വലിയ മൺസൂൺ വരൾച്ചയാണ് സമീപവർഷങ്ങളിലുണ്ടായത്.

കേരളത്തിൽ മാത്രമല്ല, ഇന്ത്യയിലും അരിയുൽപാദനം കുറയുന്നതായി 2023-24 ലെ ഖാരിഫ് വിളവെടുപ്പ് അടിസ്ഥാനമാക്കി കേന്ദ്ര കൃഷിവകുപ്പ് പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു. മൺസൂണിന്റെ ഏറ്റക്കുറച്ചിലാണ് നെൽകൃഷിയെ ഏറെ ബാധിക്കുന്നത്. 2023-24 ൽ അരിയുൽപാദനം 1,063 മെട്രിക് ടൺ മാത്രമായിരുന്നു. മുൻവർഷം 1,105 ആയിരുന്നു. രാജ്യത്ത് 411 ലക്ഷം ഹെക്ടറിലാണ് നെൽകൃഷി. സംസ്ഥാനത്തിന്റെ മൊത്തം അരി ആവശ്യത്തിന്റെ 15% മാത്രമാണ് ഇവിടുത്തെ ഉത്പാദനം.പാരിസ്ഥിതിക ഘടകങ്ങൾക്കൊപ്പം ഭരണകൂട നടപടികളും കൂടിയാകുമ്പോൾ, കേരളത്തിൽ നെൽകൃഷിയുടെ തകർച്ച പൂർണമാകുകയാണ്. ഉൽപ്പാദനച്ചെലവും നെല്ലുസംഭരണത്തിലെ പ്രശ്നങ്ങളും, അവശേഷിക്കുന്ന മണ്ണിലെ നെൽകൃഷി അസാധ്യമാക്കുകയാണ്.

1997-98 കാലത്താണ് കേരളത്തിൽ നെല്ല് സംഭരണത്തിന് തുടക്കമായത്. ഫുഡ് കോർപറേഷൻഓഫ് ഇന്ത്യയുടെ ധാന്യ സംഭരണ പ്രക്രിയ പരിഷ്ക്കരിച്ചാണ് കേന്ദ്ര ഭക്ഷ്യ പൊതു മന്ത്രാലയം വികേന്ദ്രീകൃത ധാന്യ സംഭരണ പദ്ധതിക്ക് തുടക്കമിട്ടത്. ഇടനിലക്കാരുടെ ചൂഷണം ഒഴിവാക്കി കർഷകർക്ക് ന്യായമായ വില നൽകുക, വിപണിയിൽ അരിയുടെ ലഭ്യതയും വിലനിയന്ത്രണവും ഉറപ്പാക്കുക തുടങ്ങിയവയായിരുന്നു ലക്ഷ്യം.
കേരളത്തിൽ കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപറേഷൻ- സപ്ലൈകോ- ആണ് പദ്ധതിയുടെ നോഡൽ ഏജൻസി. കർഷകർ ഉല്പാദിപ്പിക്കുന്ന നെല്ല് കരാറിലേർപ്പെട്ട മില്ലുകൾ വഴി സംഭരിച്ച് അരിയാക്കി പൊതുവിതരണ സംവിധാനത്തിലൂടെ വിതരണം ചെയ്യുന്നു. സംഭരിക്കുന്ന നെല്ലിന്റെ വില കർഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് നൽകും. സപ്ലൈകോ പൊതുവിതരണസംവിധാനത്തിലൂടെ വിതരണം ചെയ്യുന്ന അരി സംസ്ഥാനത്തിന്റെ ഭക്ഷ്യധാന്യത്തിന്റെ വിഹിതമായി കണക്കാക്കും.സംഭരിച്ച നെല്ലിന്റെ വില സംസ്ഥാന സർക്കാറാണ് നിശ്ചയിക്കുന്നത്. അതിൽ രണ്ട് ഘടകങ്ങളുണ്ട്. ഒന്ന്, കേന്ദ്ര സർക്കാർ തീരുമാനിക്കുന്ന മിനിമം താങ്ങുവില.
രണ്ട്, സംസ്ഥാന സർക്കാർ നൽകുന്ന ഇൻസെന്റീവ് ബോണസ്. ഇപ്പോൾ കേരളത്തിൽ ഒരു കിലോ നെല്ലിന്റെ താങ്ങുവില 20.40 രൂപയാണ്, ഇൻസെന്റീവ് ബോണസ് 7.80 രൂപയും. 2022- 23 സീസണിൽ സർക്കാർ നിശ്ചയിച്ച തുക ഒരു കിലോ നെല്ലിന് 28.20 രൂപയാണ്.

സപ്തംബറിലാണ് നെല്ല് സംഭരണം തുടങ്ങിയത്. സംഭരിച്ച നെല്ല് അരിയാക്കി പൊതുവിതരണസംവിധാനത്തിലൂടെ ഗുണഭോക്താക്കൾക്ക് നൽകിക്കഴിഞ്ഞ് അതിന്റെ വിവരം പോർട്ടൽ വഴി അറിയിക്കുമ്പോൾ മാത്രമേ കേന്ദ്ര സർക്കാർ താങ്ങുവില അനുവദിക്കുകയുള്ളൂ. ഇതിന് ആറുമാസം വരെയെടുക്കും. കേന്ദ്രവിഹിതം ലഭിക്കുന്നതിലുള്ള താമസം മൂലം കർഷകർക്ക് നെല്ലിന്റെ വില യഥാസമയം നൽകാൻ കഴിയില്ല. അതുകൊണ്ട് സപ്ലൈകോ കർഷകർക്കായി ബാങ്ക് വായ്പ സൗകര്യപ്പെടുത്തിക്കൊടുക്കുന്നു. നെല്ല് നൽകിയ കർഷകർക്ക് അതിന്റെ രശീതി ബാങ്കിൽ ഹാജരാക്കിയാൽ അതിന്മേൽ ബാങ്ക് നെല്ലിന്റെ തുക വായ്പയായി നൽകും. കേന്ദ്ര വിഹിതം ലഭിക്കുന്ന മുറയ്ക്ക് സപ്ലൈകോ കർഷകരുടെ പേരിലുള്ള ഈ വായ്പ അടച്ചുതീർക്കും.

കനറാബാങ്ക്, എസ്.ബി.ഐ, ഫെഡറൽ ബാങ്ക് എന്നിവയടങ്ങുന്ന ബാങ്ക് കൺസോർഷ്യമാകട്ടെ, സംസ്ഥാനത്തിനും കർഷകർക്കും അനുകൂലമായ നിലപാടെടുക്കുന്നതിൽ വിമുഖരാണ്.

എന്നാൽ, സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടി കേന്ദ്രം താങ്ങുവില നൽകുന്നത് താമസിപ്പിക്കുകയാണ്. 2018-19 മുതൽ 2022- 23 വരെ അഞ്ച് സാമ്പത്തികവർഷങ്ങളിൽ നെല്ലു സംഭരിച്ചതിന്റെ വിഹിതമായി കേന്ദ്രം 637 കോടി രൂപയാണ് നൽകാനുള്ളത്. 2018 മുതൽ നൽകാനുള്ള തുകയുടെ ഒരു ഭാഗം പിടിച്ചുവച്ചശേഷമാണ് കേന്ദ്രം തുക നൽകുന്നത്. നെല്ല് സംഭരണത്തിന്റെ ഓഡിറ്റ് ചെയ്ത കണക്ക് സംസ്ഥാനം കേന്ദ്രത്തിന് നൽകിയില്ല എന്ന കാരണം പറഞ്ഞാണ് നെല്ലുവിലയുടെ ഏഴു ശതമാനം കേന്ദ്രം തുക തടഞ്ഞുവച്ചത്. റേഷനരി വിതരണക്കണക്കിലെ വൈരുധ്യങ്ങളും മറ്റൊരു കാരണം. സപ്ലൈകോ സംഭരിക്കുന്ന നെല്ല് മില്ലുകൾ അരിയാക്കി റേഷൻകട വഴി വിതരണത്തിനെത്തിച്ച് വിനിയോഗ സർട്ടിഫിക്കറ്റ് നൽകുമ്പോഴാണ് കേന്ദ്രം തുക അനുവദിക്കുക. സംഭരിച്ച നെല്ല് അരിയാക്കി പൊതുവിതരണ സംവിധാനത്തിലൂടെ വിതരണം ചെയ്തശേഷം അതിന്റെ കണക്കുകൾ ശരിപ്പെടുത്തുകയെന്നത് സാങ്കേതികപ്രക്രിയയാണെന്നും ഇതിലുണ്ടാകുന്ന സ്വഭാവികമായ കാലതാമസം കേന്ദ്രം തങ്ങളുടെ വിഹിതം നിഷേധിക്കാനുള്ള കാരണമാക്കി മാറ്റുകയുമാണ് എന്നാണ് കേരളം വിശദീകരിക്കുന്നത്.
ഇപ്പോൾ യുദ്ധകാലാടിസ്ഥാനത്തിൽ ഡിപ്പോകളിൽ ഭക്ഷ്യവകുപ്പ് ഓഡിറ്റ് തുടങ്ങിയിട്ടുണ്ട്. 2018-നുശേഷമുള്ള ഓഡിറ്റ് പെട്ടെന്ന് പൂർത്തിയാക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചിരിക്കുകയാണ്.

എന്നാൽ, സംസ്ഥാനത്തും പ്രതിസന്ധിയുണ്ട്. 2022 മെയ് മുതൽ സംഭരിച്ച നെല്ലിന്റെ പണം സപ്ലൈകോക്ക് നൽകിയിട്ടില്ല. 2022-23 സീസണിൽ സംഭരിച്ച നെല്ലിന്റെ വിലയും മുഴുവനായി കർഷകർക്ക് ലഭിച്ചിട്ടില്ല. കോടികളുടെ കേന്ദ്ര കുടിശ്ശിക വന്നതോടെയാണ് സംഭരണം താളം തെറ്റിയത് എന്നാണ് സംസ്ഥാനം പറയുന്നത്. സംസ്ഥാനത്തിന് നീക്കിവക്കാൻ ഫണ്ടില്ലാത്തതുമൂലം സപ്ലൈകോക്ക് കർഷകരുടെ വായ്പ തിരിച്ചടക്കാൻ കഴിയുന്നില്ല. ഇതേതുടർന്ന് ബാങ്കുകൾ കർഷകർക്ക് വായ്പ കൊടുക്കാനും മടിക്കുന്നു. സപ്ലൈകോക്ക് ഫണ്ട് അനുവദിച്ച് താൽക്കാലികമായി ഈ പ്രശ്നം സംസ്ഥാന സർക്കാറിന് മറികടക്കാനാകുമെങ്കിലും, സാമ്പത്തിക പ്രതിസന്ധി മൂലം അതിനും കഴിയുന്നില്ല. കനറാബാങ്ക്, എസ്.ബി.ഐ, ഫെഡറൽ ബാങ്ക് എന്നിവയടങ്ങുന്ന ബാങ്ക് കൺസോർഷ്യമാകട്ടെ, സംസ്ഥാനത്തിനും കർഷകർക്കും അനുകൂലമായ നിലപാടെടുക്കുന്നതിൽ വിമുഖരുമാണ്. ബാങ്ക് കൺസോർഷ്യത്തിൽനിന്ന് വായ്പയെടുത്താണ് കർഷകർക്ക് സപ്ലൈകോ നെല്ലിന്റെ പണം നൽകുന്നത്. കഴിഞ്ഞ സീസണിൽ സംഭരിച്ച നെല്ലും ഇനി കൊയ്യാനുള്ള നെല്ലും ഈടുവച്ച് സപ്ലൈകോ കടമെടുത്തത് 2500 കോടി രൂപയാണ്. ഇത് തിരിച്ചടക്കാതെ ഇനി വായ്പ നൽകാനാകില്ലെന്ന് ബാങ്ക് കൺസോർഷ്യം പറയുന്നു. കേന്ദ്രവിഹിതം കിട്ടാൻ വൈകിയതിനെതുടർന്നാണ് സപ്ലൈകോക്ക് ബാങ്കുകളിലെ കാർഷിക വായ്പ സമയത്തിന് അടച്ചുതീർക്കാൻ കഴിയാതായത്. സർക്കാറുമായുള്ള ചർച്ചയിലും കർഷകരുമായുള്ള ഇടപാടുകളിലും ബാങ്കുകളുടേത് നിഷേധാത്മക നിലപാടാണ്. നെല്ല് സംഭരിക്കുന്ന സമയത്ത് കർഷകർക്ക് നൽകുന്ന രശീതിന്മേൽ ബാങ്കുകളിൽനിന്ന് വായ്പ ലഭിക്കുമായിരുന്നു. ഇതിന്റെ പലിശ സർക്കാറാണ് നൽകുക. എന്നാൽ, നെല്ല് സംഭരിച്ചതിന്റെ രശീതി ഹാജരാക്കിയിട്ടും കർഷകർക്ക് ബാങ്കുകൾ വായ്പ നിഷേധിച്ചു.

നെല്ലിന്റെ വില സർക്കാർ കർഷകർക്ക് നേരിട്ടുനൽകാതെ ബാങ്ക് വായ്പയായി നൽകുന്നത് കർഷകരെ വട്ടം കറക്കുന്നുണ്ട്. സർക്കാർ പണം തിരിച്ചടച്ചില്ലെങ്കിൽ കുടിശ്ശിക തങ്ങളുടെ പേരിലാകുമെന്ന് കർഷകർ ഭയക്കുന്നു. കാരണം, നിശ്ചിത സമയത്തിനകം വായ്പ സർക്കാർ തിരിച്ചടച്ചില്ലെങ്കിൽ പലിശയടക്കം കർഷകർ തുക തിരിച്ചടക്കണമെന്ന ബാധ്യതാപത്രം ബാങ്കുകൾ ഒപ്പിട്ടുവാങ്ങുന്നുണ്ട്.

2022 മെയ് മുതൽ സംഭരിച്ച നെല്ലിന്റെ പണം സപ്ലൈകോക്ക് നൽകിയിട്ടില്ല.
സപ്ലൈകോക്ക് നൽകിയ 534.72 കോടി രൂപ കേരള ബാങ്കിന് കിട്ടാക്കടമാണ്. കടം തീർത്താൽ നെല്ലുവില വിതരണത്തിന് 1500 കോടി രൂപ നൽകാമെന്ന് കേരള ബാങ്ക് അറിയിച്ചിട്ടുണ്ട്. എന്നാൽ, കേരള ബാങ്കുമായി ധാരണയിലെത്തണമെങ്കിൽ പൊതുമേഖലാ ബാങ്കുകൾ ഉൾപ്പെട്ട കൺസോർഷ്യത്തിന്റെ അനുമതി വേണം എന്നത് മറ്റൊരു പ്രതിസന്ധിയാണ്.കർഷകർക്ക് യഥാസമയം പണം നൽകാനുള്ള സാമ്പത്തിക സംവിധാനം സപ്ലൈകോക്കുവേണ്ടി സജ്ജമാക്കാനുള്ള ശ്രമം സംസ്ഥാന സർക്കാറിന്റെ ഭാഗത്തുനിന്നുണ്ടാകാത്തത് സ്ഥായിയായ പരിഹാരം അസാധ്യമാക്കുന്നു. ​കർഷകർക്ക് യഥാസമയം നെല്ലിന്റെ വില നൽകുക എന്നത് അടിയന്തരപ്രാധാന്യമുള്ള വിഷയമായി ഇനിയും മാറിയിട്ടില്ല.

2022- 23ൽ 2,76,615 കർഷകരാണ് സ​പ്ലൈകോയിൽരജിസ്റ്റർ ചെയ്തത്. 2,50,373 പേർക്ക് നെല്ല് സംഭരണ രശീതി നൽകി. ഈ സീസണിൽ ജൂലൈ 31 വരെ സപ്ലൈകോ 2.50 ലക്ഷം കർഷകരിൽനിന്ന് 7,31,184 ടൺ നെല്ലാണ് സംഭരിച്ചത്. 2,070.71 കോടി രൂപയാണ് കർഷകർക്ക് നൽകേണ്ടത്. ഇതിൽ ഇതുവരെ 1,820 കോടി രൂപ നൽകിയിട്ടുണ്ട്. 23,000 കർഷകർക്കാണ് പണം കിട്ടാനുള്ളത്.സംഭരണം സഹകരണസംഘങ്ങളെ ഏൽപ്പിക്കുന്നതിൽ സർക്കാർ തലത്തിൽ തന്നെ ആശയക്കുഴപ്പം നിലനിൽക്കുകയാണ്. കർഷകർ നിരവധി പ്രായോഗിക ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാണിക്കുന്നുണ്ട്.

11 വർഷമായി സംസ്ഥാന വിഹിതമായി നൽകേണ്ട 1055 കോടി സപ്ലൈകോക്ക് നൽകിയിട്ടില്ല. ഇതിൽ 330 കോടി രൂപ ടേൺ റേഷ്യോ ഇനത്തിലുള്ളതാണ്. ഒരു ക്വിന്റൽ നെല്ലിന് 68 കിലോ അരി എന്നാണ് കേന്ദ്ര സർക്കാർ വ്യവസ്ഥ. 68 കിലോ അരി എന്നത് മില്ലുടമകൾ അംഗീകരിക്കുന്നില്ല. ഇതേതുടർന്ന് സപ്ലൈകോയുമായി പല മില്ലുകളും കരാർ ഒപ്പിടാൻ വിസമ്മതിക്കുകയാണ്. ഈ പ്രശ്‌നം പരിഹരിക്കാൻ, കേരളത്തിന്റെ കാലാവസ്ഥ കൂടി പരിഗണിച്ച് 64.5 കിലോ ആയി സംസ്ഥാന സർക്കാർ തിരുമാനിച്ചു. 3.5 കിലോയുടെ കുറവ് പരിഹരിക്കാൻ സംസ്ഥാന സർക്കാർ സപ്ലൈകോക്ക് നൽകുന്ന ധനവിഹിതമാണ് ഔട്ട് ടേൺ റേഷ്യോ. അനുപാതം താഴ്ത്തി നിശ്ചയിച്ച സംസ്ഥാന സർക്കാർ തീരുമാനം ഹൈകോടതിയിൽ ചോദ്യം ചെയ്യപ്പെടുകയും ഇതേതുടർന്ന് ഇ അനുപാതത്തിൽഅരി നൽകാൻ മില്ലുടമകളുമായി കരാറിലേർപ്പെടാൻ നിയമപരമായി കഴിയാതെ വന്നുവെന്നുമാണ് മന്ത്രി ജി.ആർ. അനിൽ പറയുന്നത്. നെല്ല് സംഭരിച്ച വകയിൽ സപ്ലൈകോക്ക് പണം നൽകാത്തതിനെതിരെ മന്ത്രിസഭായോഗത്തിൽ മന്ത്രിമാരായ ജി.ആർ. അനിലും കെ. കൃഷ്ണൻകുട്ടിയും ധനവകുപ്പിനെ പ്രതിഷേധം അറിയിച്ചിരുന്നു. ഇതേതുടർന്ന് നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് സപ്ലൈകോക്ക് നൽകാനുള്ള 1055 കോടി രൂപയിൽ 200 കോടി രൂപ ധനവകുപ്പ് അനുവദിച്ചു.

പണവൽക്കരണത്തിനായിയുള്ള വനവൽക്കരണം

കാലാവസ്ഥാ വ്യതിയാനം മൂലമുള്ള കൃഷി തകർച്ചയും, വന്യമൃഗശല്യവും, ഉത്പന്നങ്ങളുടെ വിലയിടിവും മൂലം ബാങ്ക് വായ്പകളുടെ തിരിച്ചടവ് പോലും സാധ്യമാകാത്ത വിധം നിസ്സഹായനായി മാറിയ കർഷനെതിരെ സർഫാസി എന്ന കരി നിയമത്തെ ഉപയോഗിച്ച് നടത്തുന്ന ജപ്തി അടക്കമുള്ള നടപടികൾക്കിടയിലാണ് ഇത്തരം ഗുരുതര നിയമ പ്രതിസന്ധികൾ കൂടി ഭൂ ഉടമകളെ തേടിയെത്തുന്നത്:കൃഷി ഭൂമികൾ വനവത്ക്കരിക്കുന്നതിനും, സംരക്ഷിത വന പ്രദേശമാക്കുന്നതിനും വേണ്ടിഒട്ടേറെ വന വിജ്ഞാപനങ്ങളാണ്
പലഘട്ടങ്ങളിലായി ഇറക്കപ്പെട്ടിട്ടുള്ളത്.

യാതൊരു നഷ്ട പരിഹാരവും കൂടാതെ കൃഷി ഭൂമികൾ പിടിച്ചെടുക്കുന്നതിന് വേണ്ടി കൊണ്ട് വന്ന EFL എന്ന നിയമത്തെ ഉപയോഗിച്ച് ആയിരക്കണക്കിന് കർഷകരുടെയും ആദിവാസികളുടെയും കിടപ്പാടവും പതിനായിരകണക്കിനേക്കർ ഭൂമിയുമാണ് ഒരു രൂപ പോലും നഷ്ടം നൽകാതെ പിടിച്ചെടുക്കപ്പെട്ടത്.വന്യമൃഗങ്ങളുടെ അനിയന്ത്രിതമായ പെരുപ്പത്തെ വന ഭൂവിസ്തൃതിയെ അടിസ്ഥാനമാക്കി
ശാസ്ത്രിയമായി നിയന്ത്രിക്കേണ്ടതിനു പകരം കർഷകരെ സ്വയം ഒഴിഞ്ഞു പോകാൻ പ്രേരിപ്പിക്കുന്നതിനുളള ജൈവായുധമാക്കി അധികാര വർഗ്ഗം മാറ്റിയിരിക്കുന്നു.123 വില്ലേജുകളെ ബാധിക്കുന്ന ESA വിഷയം ഒരു പതിറ്റാണ്ട് പിന്നിടുമ്പോഴും സംസ്ഥാന സർക്കാരിന്റെ വീഴ്ച മൂലം ഡമോക്ലസിന്റെ വാൾ പോലെ കർഷകന് മേൽ നില നിൽക്കുന്നു. ESZ മായി ബന്ധപ്പെട്ട് സുപ്രീം കോടതി ഉത്തരവ് മൂലം ഉണ്ടായ തടസം നീങ്ങിയിട്ടും 2020 ൽ സർക്കാർ ഇറക്കിയ 1KMമുതൽ
5 KM വരെയുള്ള ബഫർ സോൺ സംബന്ധിച്ച കരട് വിജ്ഞാപനം പുനപരിശോധിച്ച് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് പുതുക്കിയ റിപ്പോർട്ട് നൽകി വനാതിർത്തിയിൽ ബഫർ സോണിൽ അവസാനിപ്പിക്കാൻ സുപ്രീംകോടതി ആവശ്യപ്പെട്ടിട്ട് പോലും സർക്കാരിന് ഇതുവരെ കൃത്യമായ രേഖ നൽകി പരിഹരിക്കുവാൻ സർക്കാരിന് കഴിഞ്ഞിട്ടില്ലപ്രതിസന്ധിക്കിടയിൽ കണ്ടൽ കാടുകൾ സൃഷ്ടിക്കാൻ എന്ന പേരിൽ ഇറക്കുന്ന വന വിജ്ഞാപനങ്ങൾ ഒട്ടനവധി പുഴയോര കായലോര വാസികളെ പ്രതിസന്ധിയിലാക്കിയിരിക്കുന്നു.
കൂടാതെ എലഫന്റ് കോറിഡോറുകളും, വിവിധ വന്യജീവി സങ്കേതങ്ങളും പുതിയതായി ആരംഭിക്കാനുള്ള പ്രാപോസലുകൾ
സർക്കാരിന്റെ സജീവ പരിഗണനയിൽ നിലനില്ക്കുന്നു.
റീബിൽഡ് കേരള പദ്ധതിയിൽപ്പെടുത്തി അഞ്ചു സെന്റ് മുതൽ 5 ഏക്കർ വരെയുള്ളകുടുംബങ്ങൾക്കെല്ലാം കേവലം 15 ലക്ഷം രൂപ നൽകി കുടിയൊഴിപ്പിക്കാനുള്ള നീക്കങ്ങൾ വേറെയും നടക്കുന്നു.
ഇതിനെയെല്ലാം പിന്തുണച്ചു കൊണ്ട് വനം -റവന്യു വകുപ്പുകൾ ഇതിനു വേണ്ട ഒത്താശകൾ ചെയ്തു നൽകുന്നു.
ഭൂപതിവ് നിയമം നിർമ്മിച്ച് ആറ് പതിറ്റാണ്ട് പിന്നിടുമ്പോഴും ലക്ഷക്കണക്കായ ആളുകൾ പട്ടയത്തിനായികാത്തിരിക്കുന്നു. 1. 1. 77 മുമ്പ് മതിയായ രേഖകളോടെ കൈവശം വെച്ച അനുഭവിച്ചു വരുന്ന ഭൂമി പിടിച്ചെടുക്കുവാൻ സർക്കാറും വനം വകുപ്പും തണ്ടപ്പേരുപോലും നൽകാതെ പല സ്ഥലങ്ങളിലും കിണഞ്ഞു പരിശ്രമിക്കുന്നു.തീരദേശവുമായി ബന്ധപ്പെട്ട CRZ നിയമം സൃഷ്ടിച്ച ഒരിക്കലും അവസാനിക്കാത്ത റീസർവ്വേ സൃഷ്ടിച്ച പ്രതി സന്ധികൾ തുടരുന്നതിനിടയിൽ ഡിജിറ്റൽ സർവ്വേയുമായി വീണ്ടും അടുത്ത പീഠനം ആരംഭിച്ചിരിക്കുന്നു.കൈവശ ഭൂമിക്കാരന്റെ പേരിന് പകരം സർക്കാർ എന്ന് രേഖപ്പെടുത്തുന്നത് അടുത്ത കുരുക്കായി മാറും എന്നതിൽ സംശയിക്കേണ്ടതില്ല.
നട്ടുവളർത്തിയ മരങ്ങളുടെ അവകാശം കർഷകന് നിഷേധിച്ചും ഭൂപതിവ് ചട്ടത്തിന്റെ പേര് പറഞ്ഞ് നിർമ്മാണ നിരോധനം നടപ്പാക്കിയും ഇതുവരെ സർക്കാർ അനുമതിയോടെ നിർമിച്ചവയെ നിയമ വിരുദ്ധ നിർമ്മാണങ്ങളാക്കിയും ഭൂമിയുടെ ഉപയോഗം കൃഷിക്ക് മാത്രമാക്കി മാറ്റിയും,1936 കാലത്ത് നൽകിയ ഏലപ്പട്ടയങ്ങളിൽ വീടുകൾ പോലും നിരോധിച്ചും.റവന്യു അതിന്റെ കർഷക വിരുദ്ധ തേരോട്ടം തുടരുകയാണ്.
മൂന്നാർ പ്രദേശത്തിന്റെ പാരിസ്ഥിതിക പ്രാധാന്യം എന്ന് പറഞ്ഞ് മൂന്നാറുമായി യാതൊരു ബന്ധവുമില്ലാത്ത 6 വില്ലേജുകളിൽ 2016 ൽ നിർമാണങ്ങൾ നിരോധിച്ചും വൈദ്യുതി നിഷേധിച്ചും തുടങ്ങിയ വേട്ടയാടൽ,11 വില്ലേജുകളിൽ കൃഷിയടക്കം നിഷേധിക്കുന്ന തരത്തിൽ ഇറക്കിയ 2022 ലെ മൂന്നാർ അതോരിറ്റി വിജ്ഞാപനവും, ഇതേ പ്രദേശങ്ങളെ തന്നെ വീണ്ടും ഉൾപ്പെടുത്തി 17 വില്ലേജ് വരുന്ന 13പഞ്ചായത്ത് പ്രദേശങ്ങളിൽ 2023 ൽ ദുരന്തനിവാരണ നിയമം ഉപയോഗിച്ച് നടപ്പാക്കിയ സമ്പൂർണ നിരോധനങ്ങളും ഭ്രാന്തമായ ഭരകൂട ഭീകരതയെയാണ് നമുക്ക് മുന്നിൽ തുറന്നുകാട്ടപ്പെടുന്നത്.
കാർഡമം ഹിൽ റിസർവിന്റെ പേരിൽ
28 വില്ലേജ് പ്രദേശങ്ങൾ, വനമാണന്ന് സ്ഥാപിചെടുക്കാൻ സർക്കാർ സ്പോൺസേർഡ് പരിസ്ഥിതി സംഘടനകൾ നടത്തുന്ന നിയമ പോരാട്ടത്തിൽ സർക്കാർ നടത്തുന്ന ഒളിച്ചു കളി വലിയ ദീക്ഷണിയായി നിലനിൽക്കുന്നു: സുപ്രീം കോടതിയുടെ അന്തിമ ഘട്ട വിധി എന്താകുമെന്ന ഭീതിയാണ് ജനങ്ങൾക്കിടയിൽ നിലനിൽക്കുന്നത്.

നൂറ്റാണ്ടുകൾ പഴക്കമുള്ള റോഡുകളിൽ സഞ്ചാരവും നിർമ്മാണവും തടഞ്ഞും ടൂറിസം പോയിന്റുകളിൽ നിരോധനങ്ങൾ ഏർപ്പെടുത്തിയും വനം വകുപ്പ് നടത്തുന്ന സമാന്തര ഭരണം സാമൂഹിക, സാമ്പത്തിക മേഖലകളെ ഗുരുതരമായി ബാധിചിരിക്കുന്നു.ഭൂ പരിഷ്കരണ നിയമം ഉപയോഗിച്ച് ഭൂരഹിതർക്ക് നൽകാനെന്ന പേരിൽ പിടിചെടുത്ത 8ലക്ഷത്തോളം ഏക്കർ മിച്ച ഭൂമി വനമാക്കി മാറ്റാൻ ഇറക്കിയ വിജ്ഞാപനങ്ങൾ റദ് ചെയ്ത് പട്ടികജാതി, പട്ടിക വർഗ്ഗ വിഭാഗത്തിനും മറ്റ് ഭൂരഹിതർക്കും വിതരണം ചെയ്യാൻ സർക്കാരിനെ പ്രേരിപ്പിക്കേണ്ടതും ഗൗരവമായി കാണേണ്ടതുമായ വിഷയമാണ്.
ഇത്തരം അതി സങ്കീർണ വിഷയങ്ങൾ അഭിമുഖീകരിക്കുന്ന ജനതക്കിടയിൽ പ്രാദേശികമായ ഒട്ടേറെ സമരങ്ങൾ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ കേരളമൊട്ടുക്ക് നടന്നുവരുന്നു.
ഇതിലൂടെ മാത്രം പ്രശ്നപരിഹാരം സാധ്യമല്ലന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് കേരളത്തിലെ സ്വതന്ത്ര കർഷക സംഘടനകൾ ഒന്നാകെ കർഷക വിഷയങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോപവുമായി രംഗത്തുവന്നിട്ടുള്ളത് .

You might also like

-