കോഴിക്കോട് ലത്തിൻ രൂപത അതിരൂപതയായി ഉയർത്തി ഡോ: വർഗീസ് ചക്കാലക്കലിനെ വത്തിക്കാൻ ആർച്ച് ബിഷപ്പായി ഉയർത്തി
2012ലാണ് ബിഷപ്പ് വർഗീസ് ചക്കാലക്കൽ ബിഷപ്പാകുന്നത്. ബിഷപ്പ് പദവിയിൽ ബിഷപ്പ് വർഗീസ് ചക്കാലക്കൽ രജതജൂബിലി ആഘോഷിക്കുന്ന വേള കൂടിയാണിത്.. ഇതോടെ ലത്തീൻ സഭക്ക് മൂന്ന് അതിരൂപതകളായി. വരാപ്പുഴ, തിരുവനന്തപുരം എന്നിവയായിരുന്നു മുൻപ് ഉണ്ടായ ലത്തീൻ അതിരൂപതകൾ

കോഴിക്കോട്| കോഴിക്കോട് ലത്തിൻ രൂപത ഇനി അതിരൂപത. കോഴിക്കോട് രൂപത ബിഷപ്പ് ഡോ: വർഗീസ് ചക്കാലക്കലിനെ വത്തിക്കാൻ ആർച്ച് ബിഷപ്പായി ഉയർത്തി. ഇതോടെ മലബാർ മേഖലയിലെ ആദ്യ ലത്തീൻ അതിരൂപതയായി മാറുകയാണ് കോഴിക്കോട് അതിരൂപത. സുൽത്താൻ പേട്ട്, കണ്ണൂർ എന്നീ രൂപതകളാണ് കോഴിക്കോട് അതിരൂപതയ്ക്ക് കീഴിൽ വരുന്നത്. കോഴിക്കോടും വത്തിക്കാനിലും ഒരേ സമയമായിരുന്നു പ്രഖ്യാപനങ്ങൾ.
അതിരൂപത പ്രഖ്യാപനത്തിന് പിന്നാലെ ദൈവത്തോട് നന്ദി പറഞ്ഞ് കോഴിക്കോട് അതിരൂപത പ്രഥമ ആർച്ച് ബിഷപ്പ് ഡോ. വർഗീസ് ചക്കാലക്കൽ. “ചിക്കാഗോയിൽ ധ്യാനം കുറിക്കുമ്പോൾ ആണ് കോഴിക്കോട് അതിരൂപതയാകുമെന്ന വിവരം ആദ്യമായി അറിഞ്ഞത്. വിവരം അറിഞ്ഞ് ക്ലൂ തരാമോ എന്ന് മാധ്യമങ്ങളുൾപ്പെടെ പലരും ചോദിച്ചിരുന്നു. എന്നാൽ, രഹസ്യമായി വെക്കേണ്ടതിനാൽ മനസിൽ തന്നെ വെച്ചു” ഡോ. വർഗീസ് ചക്കാലക്കൽ പ്രതികരിച്ചു. വിസ്മയങ്ങളുടെ ദൈവം ജീവിതത്തിലേക്ക് വന്നുവെന്നും അതിരൂപത പ്രഖ്യാപനത്തിന് പിന്നാലെ കോഴിക്കോട് രൂപത ആസ്ഥാനത്ത് നടന്ന ചടങ്ങിൽ അദ്ദേഹം പ്രതികരിച്ചു.അതിരൂപത പ്രഖ്യാപനത്തിന് പിന്നാലെ ദൈവത്തോട് നന്ദി പറഞ്ഞ് കോഴിക്കോട് അതിരൂപത പ്രഥമ ആർച്ച് ബിഷപ്പ് ഡോ. വർഗീസ് ചക്കാലക്കൽ. ചിക്കാഗോയിൽ ധ്യാനം കുറിക്കുമ്പോൾ ആണ് കോഴിക്കോട് അതിരൂപതയാകുമെന്ന വിവരം ആദ്യമായി അറിഞ്ഞത്. വിവരം അറിഞ്ഞ് ക്ലൂ തരാമോ എന്ന് മാധ്യമങ്ങളുൾപ്പെടെ പലരും ചോദിച്ചിരുന്നു. എന്നാൽ, രഹസ്യമായി വെക്കേണ്ടതിനാൽ മനസിൽ തന്നെ വെച്ചുവെന്നും ഡോ. വർഗീസ് ചക്കാലക്കൽ പ്രതികരിച്ചു. വിസ്മയങ്ങളുടെ ദൈവം ജീവിതത്തിലേക്ക് വന്നുവെന്നും അതിരൂപത പ്രഖ്യാപനത്തിന് പിന്നാലെ കോഴിക്കോട് രൂപത ആസ്ഥാനത്ത് നടന്ന ചടങ്ങിൽ അദ്ദേഹം പ്രതികരിച്ചു
സിറോമലബാർ തലശേരി രൂപത ബിഷപ് ജോസഫ് പാംപ്ലാനി വത്തിക്കാനിൽ നിന്നുള്ള പ്രഖ്യാപനം നടത്തി. ഓശാന ഞായർ സമ്മാനമാണിതെന്ന് അദ്ദേഹം പറഞ്ഞു.കോഴിക്കോട് അതിരൂപതയുടെ ആദ്യ ആർച്ച് ബിഷപ്പ് ആയ ഡോക്ടർ വർഗ്ഗീസ് ചക്കാലക്കൽ തൃശൂർ മാള സ്വദേശിയാണ്. 2012 മുതൽ കോഴിക്കോട് രൂപത ബിഷപ്പാണ് ഡോ. വർഗ്ഗീസ് ചക്കാലക്കൽ.കോഴിക്കോട് രൂപത രൂപീകൃതമായി 102 വർഷം തികയുന്ന വേളയിലാണ് പ്രഖ്യാപനം. 1923 ജൂൺ 12നാണ് കോഴിക്കോട് രൂപത സ്ഥാപിതമാകുന്നത്. ബിഷപ്പ് പദവിയിൽ 25 വർഷം പൂർത്തിയാക്കിയിരിക്കുകയാണ് ബിഷപ്പ് വർഗീസ് ചക്കാലക്കൽ. 2012ലാണ് ബിഷപ്പ് വർഗീസ് ചക്കാലക്കൽ ബിഷപ്പാകുന്നത്. ബിഷപ്പ് പദവിയിൽ ബിഷപ്പ് വർഗീസ് ചക്കാലക്കൽ രജതജൂബിലി ആഘോഷിക്കുന്ന വേള കൂടിയാണിത്.. ഇതോടെ ലത്തീൻ സഭക്ക് മൂന്ന് അതിരൂപതകളായി. വരാപ്പുഴ, തിരുവനന്തപുരം എന്നിവയായിരുന്നു മുൻപ് ഉണ്ടായ ലത്തീൻ അതിരൂപതകൾ