എഡിഎം കെ നവീൻ ബാബുവിന്റെ മരണം കണ്ണൂർ ജില്ലാ കളക്ടർ അരുൺ കെ വിജയൻറെ മൊഴിയെടുക്കുന്നു

റവന്യൂ വകുപ്പിന് മുഖ്യമന്ത്രി പിണറായി വിജയന്റെ അനുമതി ലഭിച്ചാലുടന്‍ അരുണ്‍ കെ വിജയനെ മാറ്റും എന്നാണ് സൂചന.

കണ്ണൂർ | കണ്ണൂർ ജില്ലാ കളക്ടർ അരുൺ കെ വിജയൻറെ മൊഴിയെടുക്കൽ തുടങ്ങി. ലാൻഡ് റവന്യൂ ജോയിന്റ് കമ്മീഷണർ എ ഗീത ആണ് മൊഴിയെടുക്കുന്നത്. പെട്രോൾ പമ്പ് NOC ഫയൽ പരിശോധനക്ക് സർക്കാർ നിലയാഗിച്ച ഉദ്യോഗസ്ഥയാണ് എ ഗീത IAS. ആദ്യഘട്ടത്തിൽ കളക്ടറുടെ മൊഴിയാവും രേഖപ്പെടുത്തുക. അതിനുശേഷം എഡിഎമ്മിന്റെ ഓഫിസിലുള്ള ഉദ്യോഗസ്ഥരുടെയും മൊഴി ഇന്ന്തന്നെ രേഖപ്പെടുത്തും. കളക്ടർ നടത്തിയ പ്രാഥമിക അന്വേഷണത്തിന്റെ റിപ്പോർട്ടും ചോദ്യം ചെയ്യലിന്റെ ഭാഗമാകും. കളക്ടറേറ്റിൽ തന്നെ ക്യാമ്പ് ചെയ്ത വിശദമായ റിപ്പോർട്ട് തയ്യാറാകാനാണ് അന്വേഷണസംഘം നിലവിൽ തീരുമാനിച്ചിരിക്കുന്നത്.

എഡിഎം കെ നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് റവന്യൂ വകുപ്പ് അന്വേഷണം നടത്തുന്നത് ആറ് കാര്യങ്ങളിലാണ്. അതിനനുസരിച്ചായിരിക്കും എ ഗീത IAS ചോദിക്കുന്ന ചോദ്യങ്ങളും. 1. എഡിഎം കെ നവീൻ ബാബുവിന്റെ മരണത്തിലേക്ക് നയിച്ച കാരണങ്ങൾ, 2.പിപി ദിവ്യ ഉന്നയിച്ച ആരോപണങ്ങൾ?,3. പിപി ദിവ്യയുടെ പക്കൽ തെളിവുണ്ടോ,4.NOC
നൽകാൻ വൈകിയോ, 5. NOC നൽകിയതിൽ അഴിമതിയുണ്ടോ തുടങ്ങി പ്രാധാന്യം തോന്നുന്ന മറ്റ് ചോദ്യങ്ങളുമാണ് കളക്ടറോട് ചോദിക്കുക.
ക ണ്ണൂര്‍ കളക്ടര്‍ സ്ഥാനത്തുനിന്ന് അരുണ്‍ കെ വിജയനെ മാറ്റാനുള്ള നീക്കം നടക്കുന്നുണ്ട് . നവീന്റെ കുടുംബവും പത്തനംതിട്ട സിപിഐഎമ്മും എഡിഎമ്മിന്റെ ഓഫിസിലെ ചില ഉദ്യോഗസ്ഥരും യാത്രയയപ്പ് ദിവസത്തെ വിവാദ പ്രസംഗത്തില്‍ കളക്ടറുടെ പെരുമാറ്റത്തില്‍ അതൃപ്തി പ്രകടിപ്പിച്ച പശ്ചാത്തലത്തിലാണ് നീക്കം. റവന്യൂ വകുപ്പിന് മുഖ്യമന്ത്രി പിണറായി വിജയന്റെ അനുമതി ലഭിച്ചാലുടന്‍ അരുണ്‍ കെ വിജയനെ മാറ്റും എന്നാണ് സൂചന.

You might also like

-