ഒന്നും വിശ്വസിക്കാനാവുന്നില്ല അവൾഎന്റെ പ്രിയപെട്ടവരെ കൊന്നു ലക്ചറാണെന്ന് പറഞ്ഞ് എന്നെ വഞ്ചിച്ചു ജോളിയുടെ രണ്ടാം ഭർത്താവ്ഷാജു

ഗർഭിണി ആയിരുന്നപ്പോൾ ചിക്കൻപോക്‌സ് വന്നിരുന്നതിനാൽ മകൾക്കും പല അസുഖങ്ങൾ ഉണ്ടെന്ന് സംശയമുണ്ടായിരുന്നു. ഇവരുടെ മരണങ്ങളിൽ ആരെയും സംശയിച്ചിരുന്നില്ല സ്വാഭാവിക മരങ്ങളാണെന്നാണ് ഇതുവരെ വിശ്വസിച്ചിരുന്നു

0

കോഴിക്കോട് :തന്റെ മുൻഭാര്യ സിലിക്ക് അപസ്മാരം ഉണ്ടായിരുന്നു. ഗർഭിണി ആയിരുന്നപ്പോൾ ചിക്കൻപോക്‌സ് വന്നിരുന്നതിനാൽ മകൾക്കും പല അസുഖങ്ങൾ ഉണ്ടെന്ന് സംശയമുണ്ടായിരുന്നു. ഇവരുടെ മരണങ്ങളിൽ ആരെയും സംശയിച്ചിരുന്നില്ല സ്വാഭാവിക മരങ്ങളാണെന്നാണ് ഇതുവരെ വിശ്വസിച്ചിരുന്നു എന്നാൽ ഇപ്പോൾ തന്റെ പ്രിയപെട്ടവരെ കൊന്നവർ ജോളിയെന്നറിയുമ്പോൾ താങ്ങാനാവുന്നില്ല . റോയിയുടെ ബന്ധുക്കൾ ക്ക് ജോളിയുമായുള്ള വിവാഹത്തിൽ എതിർപ്പുണ്ടായിരുന്നെങ്കിലും ആദ്യഭാര്യ സിലിയുടെ ബന്ധുക്കൾ ആണ് താൽപര്യം കാണിച്ചത്. അങ്ങനെയാണ് ഭാര്യ മരിച്ച ശേഷം ജോളിയെ വിവാഹം കഴിക്കുന്നത് ഇക്കാലമത്രയും ഒപ്പംകഴിഞ്ഞിട്ടും ജോളിയെ ഒരിക്കൽ പോലും തൻ സംശയിച്ചിരുന്നില്ല ,പൊലീസ് ചോദ്യം ചെയ്യുന്നത് വരെ എൻഐടിയിൽ ലക്ചറർ ആണെന്ന് പറഞ്ഞ് തന്നെയും പറ്റിച്ചിരുന്നതായിഷാജുകൂട്ടിച്ചേർത്തു . അവർ കള്ളമാണ് പറഞ്ഞിരുന്നതെന്ന് ഇപ്പോഴാണ് മനസിലാവുന്നത്. എൻഐടിയിൽ ബിബിഎ ലക്ചറാണെന്നാണ് പറഞ്ഞിരുന്നത്.

പിഎച്ച്ഡി ചെയ്യുന്നതിനാൽ അവധിയിലാണെന്നും എന്നാലും ഓഫീസിൽ പോകാതിരിക്കാൻ പറ്റില്ലെന്നുമാണ് പറഞ്ഞത്. അതുകൊണ്ട് ഇപ്പോൾ ഓഫീസ് ജോലിയിലാണ്. ഒരു തവണ എൻ ഐടിയുടെ ഗേറ്റ് കടന്ന് കാറുമായി പോകുന്നത് കണ്ടിരുന്നു. ഒരിക്കൽ എംകോമിന്റെയും യുജിസി നെറ്റിന്റെയും സർട്ടിഫിക്കറ്റുകളുടെ കോപ്പി കാണിച്ച് തന്നിരുന്നു. അതുകൊണ്ട് സംശയിച്ചില്ല. ജോളിയുടെ സ്വത്തോ പണമോ ആഗ്രഹിക്കാത്തതിനാൽ ജോലിക്കാര്യം കൂടുതലായി അന്വേഷിച്ചതുമില്ല.
ഇപ്പോൾ ചോദിക്കുമ്പോൾ ഒരു ബ്യൂട്ടി ഷോപ്പിൽ ഇരിക്കാറുണ്ടെന്നാണ് പറയുന്നത്. ജോളി പറയുന്ന കാര്യങ്ങളിൽ പൊരുത്തക്കേട് ഉള്ളതായി പൊലീസ് പറയുന്നുണ്ടെന്ന് അവർ തന്നെ പറഞ്ഞിരുന്നു. നടന്നിട്ടുള്ള അരുംകൊലയുമായി തനിക്ക് ഒരു ബന്ധവുമില്ല .

You might also like

-