80 അമേരിക്കന്‍ ഭീകരര്‍ കൊല്ലപ്പെട്ടതായി ഇറാന്‍; 15 മിസൈലുകള്‍ ലക്ഷ്യംകണ്ടു

യുഎസ് താവളങ്ങളിലെ മിസൈല്‍ ആക്രമണത്തിലാണ് 80 മരണമെന്ന് വാര്‍ത്തകള്‍ പുറത്തുവരുന്നത്. ജനറല്‍ ഖാസിം സുലൈമാനിയുടെ വധത്തിന് പ്രതികാരമായാണ് ഇറാഖിലെ യുഎസ് സൈനിക കേന്ദ്രങ്ങളില്‍ ഇറാന്‍ ആക്രമണം നടത്തിയത്.

0

ബാഗ്ദാദ് :ഇറാന്‍ സൈനിക മേധാവി ഖാസിം സൊലൈമാനിയെ കൊലപ്പെടുത്തിയതിനെ തുടര്‍ന്ന് ഇറാന്‍ അമേരിക്ക നേര്‍ക്കുനേര്‍ ഏറ്റുമുട്ടലിലേക്ക് പോകുന്നതായാണ് വിവരം.ഇന്ന് പുലര്‍ച്ചെ ഇന്ത്യന്‍ സമയം നാല് മണിയോടുകൂടിയാണ് ഇറാഖിലെ യുഎസ് വ്യോമകേന്ദ്രത്തില്‍ ഇറാന്‍ മിസൈല്‍ ആക്രമണം നടത്തിയത്.
അമേരിക്കയ്ക്ക് പുറത്തുള്ള യുഎസിന്റെ രണ്ടാമത്തെ വലിയ വ്യോമതാവളമാണ് അല്‍ അസര്‍. തിരിച്ചടി പ്രവചിക്കപ്പെട്ടിരുന്നുവെങ്കിലും പ്രത്യക്ഷത്തിലുള്ള ഒരു ആക്രമണത്തിലേക്ക് ഇറാന്‍ കടക്കുമെന്ന് നിരീക്ഷണമില്ലായിരുന്നു.

മിസൈല്‍ ആക്രമണത്തില്‍ 80 അമേരിക്കന്‍ ഭീകരര്‍ കൊല്ലപ്പെട്ടതായി ഇറാന്‍ ടിവി. 15 മിസൈലുകള്‍ പ്രയോഗിച്ചു, ഒരെണ്ണം പോലും അമേരിക്കയ്ക്ക് തകര്‍ക്കാനായില്ല. യുഎസ് ഹെലികോപ്റ്ററുകളും ഉപകരണങ്ങളും നശിപ്പിച്ചു.യുഎസ് താവളങ്ങളിലെ മിസൈല്‍ ആക്രമണത്തിലാണ് 80 മരണമെന്ന് വാര്‍ത്തകള്‍ പുറത്തുവരുന്നത്. ജനറല്‍ ഖാസിം സുലൈമാനിയുടെ വധത്തിന് പ്രതികാരമായാണ് ഇറാഖിലെ യുഎസ് സൈനിക കേന്ദ്രങ്ങളില്‍ ഇറാന്‍ ആക്രമണം നടത്തിയത്. ഐന്‍ അല്‍ അസദ്, ഇര്‍ബില്‍ എന്നിവിടങ്ങളിലാണ് പ്രാദേശിക സമയം രാവിലെ അഞ്ചരയോടെ മിസൈല്‍ ആക്രമണമുണ്ടായത്. രണ്ടിടങ്ങളിലുമായി ഒരു ഡസനോളം ബലിസ്റ്റിക് മിസൈലുകള്‍ പതിച്ചതായി അമേരിക്കന്‍ പ്രതിരോധമന്ത്രാലയം സ്ഥിരീകരിച്ചു. എന്നാൽ ആളപായമില്ലന്നായിരുന്നു അമേരിക്കൻ വാദം.

ജാഗ്രത നിർദേശം

ഇന്ത്യന്‍ വിമാനങ്ങള്‍ ഇറാന്‍, ഇറാഖ് വ്യോമപാത ഒഴിവാക്കണമെന്ന് നിര്‍ദേശം. ഇറാഖിലെ ഇന്ത്യന്‍ പൗരന്മാര്‍ക്കും വിദേശകാര്യ മന്ത്രാലയം ജാഗ്രതാനിര്‍ദേശം നല്‍കി. യാത്രകള്‍ ഒഴിവാക്കണമെന്നും ആവശ്യമെങ്കില്‍ എംബസിയുടെ സഹായം തേടണമെന്നും നിര്‍ദേശമുണ്ട്.

ആക്രമണം സ്ഥിരീകരിച്ച പ്രസിഡന്റ് ട്രംപ് നാശനഷ്ടങ്ങള്‍ വിലയിരുത്തുകയാണെന്ന് അറിയിച്ചിരുന്നു. വിദേശകാര്യ സെക്രട്ടറി പോെപയോ ഇറാഖ് , കുര്‍ദിസ്ഥാന്‍ പ്രധാനമന്ത്രിമാരെ വിളിച്ച് ചര്‍ച്ച നടത്തി. ഇറാഖിലുളള സൈനികര്‍ സുരക്ഷിതരാണെന്ന് ജര്‍മനിയും ഓസ്്ട്രേലിയയും ന്യൂസിലന്‍ഡും വ്യക്തമാക്കി. സംഘര്‍ഷ ഭീതി നിറഞ്ഞതോടെ അമേരിക്കന്‍ വിമാനക്കമ്പനികളോട് ഗള്‍ഫ് സര്‍വീസ് നിര്‍ത്തിവയ്ക്കാന്‍ അമേരിക്കന്‍ വ്യോമയാന അതോറിറ്റി നിര്‍ദേശം നല്‍കി. ആക്രമണം പ്രതികാരമാണെന്ന് വെളിപ്പെടുത്തിയ ഇറാന്‍ രണ്ടാം വട്ട ആക്രമണം തുടങ്ങിയെന്നും അവകാശപ്പെട്ടു. ഗള്‍ഫ് മേഖലയില്‍ നിന്ന് സൈന്യത്തെ പിന്‍വലിച്ചില്ലെങ്കില്‍ സൈനികരുടെ മരണത്തിന് അമേരിക്കമാത്രമാകും ഉത്തരവാദിയെന്ന് ഇറാന്‍ മുന്നറയിപ്പ് നല്‍കി.

ഇറാനെതിരെ നീങ്ങരുതെന്ന് അമേരിക്കയുടെ സഖ്യകക്ഷികള്‍ക്കും മുന്നറിയിപ്പുണ്ട്. ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന ഇറാന്റെ മുന്നറിയിപ്പിനു തൊട്ടുപിന്നാലെയാണ് സൈനികതാവളം ആക്രമിച്ചത്. പ്രസിഡന്റ് ട്രംപ് സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി. എല്ലാം നന്നായി പോകുന്നെന്ന് ട്വീറ്റ് ചെയ്ത ട്രംപ് നാളെ പ്രസ്താവന നടത്തുമെന്നും അറിയിച്ചു. അമേരിക്കന്‍ സൈന്യം ഏറ്റവും ശക്തരെന്ന് മുന്നറിയിപ്പ് ട്രംപ് വീണ്ടും ആവര്‍ത്തിച്ചു. ആക്രമണം ഉണ്ടായതിന്പിന്നാലെ വിദേശകാര്യ, പ്രതിരോധ സെക്രട്ടറിമാര്‍ വൈറ്റ് ഹൗസിലെത്തി ട്രംപിനെ വിവരങ്ങള്‍ ധരിപ്പിച്ചു.

, ഇറാന്‍ തലസ്ഥാനമായ ടെഹ്്റാനില്‍ യുക്രെയ്‍ന്‍ വിമാനം തകര്‍ന്നുവീണ് 170 പേര്‍ മരിച്ചു. രാവിലെ ഇമാം ഖമനയി രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന ഉടനാണ് ബോയിങ് 737 വിമാനം റഡാഡില്‍ നിന്ന് അപ്രത്യക്ഷമായത്. യന്ത്രത്തകരാറാണ് അപകടകാരണമെന്ന് ഇറാന്‍ ദേശീയ ടെലിവിഷന്‍ അറിയിച്ചു. എന്നാല്‍ കൂടുതല്‍ വിശദീകരണം നല്‍കിയിട്ടില്ല. വിമാനം തീപിടിച്ച് വീഴുന്ന ദൃശ്യങ്ങള്‍ ട്വിറ്റര്‍ വഴി പുറത്തുവന്നു. ഇറാന്‍ പുലര്‍ച്ചെഇറാഖില്‍ മിസൈല്‍ ആക്രമണം നടത്തിയ പശ്ചാത്തലത്തില്‍ വിമാനാപകത്തെക്കുറിച്ച് അഭ്യൂഹങ്ങള്‍‌ ഉയര്‍ന്നിട്ടുണ്ട്. അപകടത്തെക്കുറിച്ച് യുക്രെയ്ന്‍ പ്രതികരിച്ചിട്ടില്ല.

You might also like

-