ഹീലിയം -3 വേർതിരിച്ചെടുക്കുന്നതിനായി ചന്ദ്രന്നിൽ ഇന്ത്യക്ക് ഫാക്ടറി ?

അസംസ്കൃത വസ്തുക്കളുടെ വലിയ കരുതൽ ശേഖരിക്കാനും വേർതിരിച്ചെടുത്ത ഹീലിയം -3 ഭൂമിയിലേക്ക് കൊണ്ടുവരാനും ഇന്ത്യക്ക് ചന്ദ്രനിൽ ഒരു ഫാക്ടറി സ്ഥാപിക്കാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു

0

പത്ത് വർഷത്തിനുള്ളിൽ ഹീലിയം -3 വേർതിരിച്ചെടുക്കുന്നതിനായി ചന്ദ്രന്റെ ഉപരിതലത്തിൽ ഇന്ത്യക്ക് ഒരു ആസ്ഥാനം നിര്‍മ്മിക്കാന്‍ കഴിയുമെന്ന് മുൻ ഡി.ആർ.ഡി.ഒ ശാസ്ത്രജ്ഞൻ എ ശിവതാണു പിള്ള. ദൂരദര്‍ശന്‍ ന്യൂസിലെ “യുദ്ധവും സമാധാനവും” എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. “ബഹിരാകാശ പദ്ധതിയുമായി ബന്ധപ്പെട്ട് സാങ്കേതികവിദ്യയിൽ സമ്പൂർണ്ണ വൈദഗ്ധ്യം നേടിയ നാല് രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയുടെ അഭിമാനമായ ബ്രഹ്മോസ് മിസൈൽ പദ്ധതിക്ക് നേതൃത്വം നൽകിയ ശാസ്ത്രജ്ഞനാണ് ശിവതാണു പിള്ള. അമൂല്യങ്ങളായ അസംസ്കൃത വസ്തുക്കളുടെ വലിയ കരുതൽ ശേഖരിക്കാനും വേർതിരിച്ചെടുത്ത ഹീലിയം -3 ഭൂമിയിലേക്ക് കൊണ്ടുവരാനും ഇന്ത്യക്ക് ചന്ദ്രനിൽ ഒരു ഫാക്ടറി സ്ഥാപിക്കാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. ഭാവിയിലെ പുതിയ ഊർജ്ജ ഘടകമായിരിക്കും ഹീലിയം -3. യുറേനിയത്തേക്കാൾ 100 മടങ്ങ് കൂടുതൽ ഊർജ്ജം ഉൽപാദിപ്പിക്കാൻ കഴിയുന്ന റേഡിയോ ആക്ടീവ് അല്ലാത്ത വസ്തുവാണ് ഹീലിയം -3.

സൗരയൂഥത്തിലെ മറ്റ് ഗ്രഹങ്ങളിലേക്കുള്ള ദൗത്യങ്ങൾക്കായി ഇന്ത്യയുടെ ഭാവി വിക്ഷേപണങ്ങളുടെ കേന്ദ്രമായി ചന്ദ്രന്‍ മാറുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിലവില്‍ യുഎസ്, റഷ്യ, ചൈന തുടങ്ങിയ രാജ്യങ്ങള്‍ ചന്ദ്രനിൽ ആസ്ഥാനങ്ങള്‍ നിര്‍മ്മിക്കാന്‍ താൽപ്പര്യപ്പെടുന്നുണ്ട്. അതുകൊണ്ട് തന്നെ ഇന്ത്യ സ്വാഭാവികമായും ഈ പാത പിന്തുടരുമെന്നും അദ്ദേഹം പറഞ്ഞു

You might also like

-