അട്ടപ്പാടി ഷോളയൂരിൽ കാട്ടുപന്നി യുവാവിനെ ആക്രമിച്ചു കൊന്ന് മൃതദേഹം ഭക്ഷിച്ചു

യുവാവ് പ്രാഥമിക കൃത്യം നിർവ്വഹിക്കാൻ പുറത്ത് ഇറങ്ങിയതാണ് എന്നാണ് നിഗമനം. അതേസമയം, എങ്ങനെയാണ് യുവാവ് മരിച്ചതെന്ന കാര്യത്തിൽ ഇതുവരേയും വ്യക്തതയില്ല.

0

പാലക്കാട്| അട്ടപ്പാടി ഷോളയൂർ ഊരിൽ ആദിവാസി യുവാവിന്റെ ടൂറുക സാഹചര്യത്തിൽ കണ്ടെത്തി .കുടിയിലെ മണികണ്ഠൻ (26)ആണ് മരിച്ചത്. കാട്ടുപന്നിയുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടതാണെന്ന് നാട്ടുകാർ പറയുന്നത് . കാട്ടുപന്നി മൃതദേഹത്തിന്റെ വയറിന്റെ ഭാഗം ഭക്ഷിച്ച നിലയിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. ഷോളയൂർ ഊരിന്റെ ഉള്ളിലാണ് സംഭവം.വനം വകുപ്പ് ഉദ്യോഗസ്ഥറം പോലീസും സ്ഥലത്തെത്തി പരിശോധന തുടങ്ങി.ഇന്ന് പുലർച്ചെയാണ് ഊര് നിവാസികൾ മണികണ്ഠനെ മരിച്ച നിലയിൽ കാണുന്നത്. മണികണ്ഠനെ കാട്ടുപന്നി ആക്രമിച്ചു കൊന്ന ശേഷം വയറിന്റെ ഭാഗം ഭക്ഷിച്ചുവെന്നാണ് റിപ്പോർട്ട്

യുവാവ് പ്രാഥമിക കൃത്യം നിർവ്വഹിക്കാൻ പുറത്ത് ഇറങ്ങിയതാണ് എന്നാണ് നിഗമനം. അതേസമയം, എങ്ങനെയാണ് യുവാവ് മരിച്ചതെന്ന കാര്യത്തിൽ ഇതുവരേയും വ്യക്തതയില്ല. പോസ്റ്റ്മോർട്ടത്തിന് ശേഷം മാത്രമേ കാരണം കണ്ടെത്താനാവൂ. പ്രദേശത്ത് വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമായതിനാൽ കാട്ടുപന്നിയുടെ ആക്രമണത്തിലാണ് യുവാവ് മരിച്ചതെന്ന് നാട്ടുകാർ പറയുന്നു. പൊലീസ് സ്ഥലത്തെത്തി പരിശോധന തുടരുകയാണ്.വന്യമൃഗങ്ങളുടെ ശല്യമുള്ള മേഖല തന്നെയാണ് ഇത്. സമീപകാലഘട്ടങ്ങളിലൊക്കെ രാവെന്നോ പകലെന്നോ വ്യത്യാസമില്ലാതെ വന്യമൃഗങ്ങൾ വന്നുപോകുന്ന ഇടവുമാണ്. വനം വകുപ്പിനെയും പൊലീസ് ഉദ്യോഗസ്ഥരെയുമെല്ലാം ഊരുനിവാസികൾ വിവരം അറിയിച്ചിട്ടുണ്ട്. അവർ സംഭവ സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു പോരുകയാണ്.

You might also like

-